ശ്ലോകം 1501 : മെല്ലെച്ചന്ദ്രന്‍ ചലിക്കുന്നൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മെല്ലെച്ചന്ദ്രന്‍ ചലിക്കുന്നൊരു മണിമയമാം കോടിയും മോടി കാളും
കല്ലും കണ്ണാടിയും ചേര്‍ന്നിഴുകിയ ചുമരും തന്നില്‍ നിന്നംഗമെല്ലാം
കല്യേ! ബിംബിച്ച ബിംബങ്ങളുമജമുഖരാം ഭൃത്യവര്‍ഗ്ഗങ്ങളും ചേര്‍--
ന്നല്ലോ കാണുന്നു നിന്മാളിക ഭുവനമഹാ രാജ്യരാജൈകരാജ്ഞി

കവി : കുമാരനാശന്‍ , കൃതി : ആനന്ദലഹരി തര്‍ജ്ജമ

ശ്ലോകം 1502 : ക്ഷമയാണൊരു ഭൂഷണം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : തോടകം

ക്ഷമയാണൊരു ഭൂഷണമെന്നിനി നാം
കരുതേ, ണ്ടതു ചൂഷണമേറ്റധികം
കരയാനിടയാകരുതെന്നു നിന--
ച്ചുശിരോടെ വിവേകികളാകുക നാം!

കവി : ജ്യോതിര്‍മയി

ശ്ലോകം 1503 : കരഭം കരഭം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

കരഭം കരഭം, കദളീ കദളീ
കരിരാജകരം കരിരാജകരം;
കുടിലാളക തന്‍ തുടകള്‍ക്കു ദൃഢം
കിടയാ കിട മൂന്നുലകിങ്കലുമേ.

കവി : എ. ആര്‍.

ശ്ലോകം 1504 : കേട്ടീലയോ കിഞ്ചന...

ചൊല്ലിയതു്‌ : കൃഷ്ണകുമാര്‍
വൃത്തം : ഇന്ദ്രവജ്ര

കേട്ടീലയോ കിഞ്ചനവര്‍ത്തമാനം
നാട്ടില്‍ പൊറുപ്പാനെളുതല്ല മേലില്‍
വേട്ടയ്ക്കു പോയാനൊരു യാദവന്‍ പോല്‍
കൂട്ടം പിരിഞ്ഞിട്ടവനേകനായി

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1505 : വീടീകരാഗ്രാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

വീടീകരാഗ്രാ വിരഹാതുരാ സാ
ചേടീമവാദീദിഹ -- ചിത്തജന്മാ
പ്രാണേശ്വരോ ജീവിതമര്‍ദ്ധരാത്രം
"ആയാതി നായാതി ന യാതി യാതി"

കവി : കാളിദാസന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1506 : പാല്‍പ്പാത്രവും കൊണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പാല്‍പ്പാത്രവും കൊണ്ടു പുറത്തു പറ്റി--
ശ്ശാഠ്യം പിടിയ്ക്കുന്ന കിടാവു തന്നേ
ഇടയ്ക്കു ശാസിച്ചു ഗൃഹേശിയോരോ
പശുക്കളെച്ചേര്‍ത്തു കറന്നിടുന്നു

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1507 : ഈ വന്ന ദീനമിനി...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

ഈ വന്ന ദീനമിനി മാറിടുവാന്‍ പ്രയാസം
സേവിച്ചു നോക്കി പലമാതിരിയൌഷധങ്ങള്‍
ദാമോദരപ്രണതവല്‍സല വാസുദേവാ
നീ മാത്രമാണിനിയെനിക്കൊരു ബന്ധു കൃഷ്ണാ

കവി : ഓട്ടൂര്‍ ഉണ്ണീ നമ്പൂതിരിപ്പാട്‌

ശ്ലോകം 1508 : ദൃശാ ദ്രാഘീയസ്യാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

ദൃശാ ദ്രാഘീയസ്യാ ദരദലിതനീലോല്‍പലരുചാ
ദവീയാംസം ദീനം സ്നപയ കൃപയാ മാമപി ശിവേ!
അനേനായം ധന്യോ ഭവതി ന ച തേ ഹാനിരിയതാ
വനേ വാ ഹര്‍മ്മ്യേ വാ സമകരനിപാതോ ഹിമകരഃ

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1509 : അനുദിനം വിലയേറും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

അനുദിനം വിലയേറുമൊരിന്ധന--
ച്ചുഴിയിലാണ്ടുഴലുന്നു മഹാജനം
പെരുകിടുന്നുപയോഗമതിന്‍ ഫലം
ഭുവനവും വനവും സമമായ്‌ വരാം

കവി : ഹരിദാസ്‌

ശ്ലോകം 1510 : പല വിധത്തിലുമുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

പല വിധത്തിലുമുണ്ടു കുടിക്കുവാന്‍
വിലയെഴും മധുരം; ബത ദോഹദേ
പുളിയെനിക്കു ഹിതം, രസികോത്തമര്‍--
ക്കുലമണേ, ലമണേഡു കുടിച്ചു ഞാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1511 : പുലരുവോളമിരുന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

പുലരുവോളമിരുന്നു ലസിക്കുവാന്‍
പലതരം വിഭവം തരമായിടാം
കവനമീവിധമായതിനൊത്തുമ--
റ്റൊരുരസം വിധി തീര്‍ത്തതുമില്ലപോല്‍

കവി : ഹരിദാസ്‌

ശ്ലോകം 1512 : കേള്‍ക്കേണ്ടാതോ വിനോദാന്തരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കേള്‍ക്കേണ്ടാതോ വിനോദാന്തര, മൊരു മനുജോ രാവണന്‍ തന്‍ ഭഗിന്യാ
മൂക്കും പോര്‍കൊങ്കയും ചൂഴ്ന്നിതു; നിശിചരി വന്നിട്ടു നീളെക്കരഞ്ഞാള്‍;
ഊക്കെല്ലം നില്‍ക്ക; നമ്മോടുടനെളിയവരോടെങ്കിലാമെന്നു മോദം
വായ്ക്കും നാട്ടാര്‍ ചിരിക്കുന്നതു സപദി പൊറായുന്നിതെല്ലായിലും മേ.

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 1513 : ഉണരുവി, നണിചിന്നിച്ചംബരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

ഉണരുവി, നണിചിന്നിച്ചംബരം വിട്ട താരാ--
ഗണമൊടിരവിനേയും സത്വരം ദൂരെയാക്കി
അണയുമരുണനെയ്‌വൂ രമ്യമാം ചെങ്കതിര്‍പ്പൊന്‍--
കണ, നരപതി മേവും മേട തന്‍ മേല്‍പ്പരപ്പില്‍.

കവി : ജി. ശങ്കരക്കുറുപ്പു്‌, കൃതി : ഉമര്‍ ഖയ്യാം തര്‍ജ്ജമ

ശ്ലോകം 1514 : ആമ്‌നായാഭ്യസനാനരണ്യരുദിതം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആമ്‌നായാഭ്യസനാനരണ്യരുദിതം വേദവ്രതാന്യന്വഹം
മേദച്ഛേദഫലാനി പൂര്‍ത്തിവിധയസ്സര്‍വ്വേ ഹുതം ഭസ്മനി
തീര്‍ത്ഥാനാമവഗാഹനാനി ച ഗജസ്നാനം വിനാ യത്പദ--
ദ്വന്ദ്വാംഭോരുഹസംസ്മൃതിം വിജയതേ ദേവസ്സനാരായണഃ

ശ്ലോകം 1515 : തോല്‍ക്കും വാതു പറഞ്ഞു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തോല്‍ക്കും വാതു പറഞ്ഞു നേര്‍ക്കുമുടനേ ഭൂയോ നിരത്തും നളന്‍,
നോക്കും പുഞ്ചിരിയിട്ടു പുഷ്കര, നിരിക്കുമ്പോള്‍ രസിക്കും വൃഷം,
വായ്ക്കും ദൈവഗതിക്കു നീക്കുമൊരുനാളുണ്ടോ? ധനം രാജ്യവും
ശീഘ്രം തച്ചു പറിച്ചുകൊണ്ടു നളനോടിത്യൂചിവാന്‍ പുഷ്കരന്‍.

കവി : ഉണ്ണായി വാരിയര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 1516 : വിദ്യാദാനവിശാരദാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിദ്യാദാനവിശാരദാ വിനമതാം ബാലേന്ദുരാജജ്ജടാ--
ജൂടാ ശാരദ നീരദാവലിരുചീനീകാരദാ ശാരദാ
ശബ്ദബ്രഹ്മമയീ വിരിഞ്ചിവദനാംഭോജന്മരംഗസ്ഥലീ--
ശെയിലൂഷീ ലഘു മോമുഷീതു ശമലം മേ ശേമുഷീ മേയുഷീഃ

കവി : മാനവേദരാജാ, കൃതി : പൂര്‍വഭാരതചമ്പു--ഒരു സരസ്വതീവന്ദനശ്ലോകം

ശ്ലോകം 1517 : ശാന്താകാരം ഭുജഗശയനം...

ചൊല്ലിയതു്‌ : കൃഷ്ണകുമാര്‍
വൃത്തം : മന്ദാക്രാന്ത

ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം

കൃതി : വിഷ്ണുസഹസ്രനാമം ധ്യാനശ്ലോകം

ശ്ലോകം 1518 : ലളിതമാണിതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ലളിതമാണിതു കൂട്ടുവതിന്നു, മെയ്‌
തളരുമേവനുമേറ്റവുമാശ്രയം,
വളരെ വൈറ്റമിനു, ണ്ടതിനാല്‍ ഭിഷക്‌--
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍!

കവി : ഉമേഷ്‌ നായര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1519 : വിശ്വാലങ്കാരഭൂത...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

വിശ്വാലങ്കാരഭൂത സ്വയമഭിരമസേ നന്വലങ്കാരമാര്‍ഗ്ഗേ
നീതൌ കാവ്യപ്രകാശാ പുനരപി ഭജസേ ചാരുകാവ്യപ്രകാശം
തേനൈവം പൌനരുക്ത്യം ഭജസി യദധുനാ രാജരത്നാങ്കുരത്വം
തന്മന്യേ സാധു താവന്നൃവര യമകതാമാദധാസി പ്രജാനാം.

കവി : മേല്‍പ്പത്തൂര്‍, കൃതി : മാടരാജപ്രശസ്തി

ശ്ലോകം 1520 : തനീയാംസം പാംസും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

തനീയാംസം പാംസും തവചരണപങ്കേരുഹഭവം
വിരിഞ്ചിസ്സഞ്ചിന്വന്‍ വിരചയതി ലോകാനവികലം
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാ
ഹരഃ സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1521 : വെണ്ണക്കാര്‍വര്‍ണ്ണനുണ്ണിക്കൊരു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

വെണ്ണക്കാര്‍വര്‍ണ്ണനുണ്ണിക്കൊരുദിനമിളയാതെണ്ണ ചാര്‍ത്തിക്കുളിപ്പി--
ച്ചെണ്ണം കൂടാതലങ്കാരവുമതിസരസം ചന്ദനച്ചാര്‍ത്തുമെല്ലാം
കണ്ണിന്നാനന്ദമേകും തിരുവുടല്‍വടിവും പുണ്യവാന്മാര്‍ക്കു ചിത്തേ
പുണ്യാനന്ദം കൊടുക്കുന്നൊരു തിരുമുഖവും കണ്ണിണക്കുത്സവം മേ!

ശ്ലോകം 1522 : ക്വണല്‍കാഞ്ചീദാമാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ക്വണല്‍കാഞ്ചീദാമാ കരികളഭകുംഭസ്തനനതാ
പരിക്ഷീണാ മധ്യേ പരിണതശരാച്ചന്ദ്രവദനാ
ധനുര്‍ബ്ബാണാന്‍ പാശം സൃണിമപി ദധാനാ കരതലേ
പുരസ്താദാസ്താം നഃ പുരമഹി തു രാഹോഃ പുരുഷികാ

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1523 : ധര്‍മ്മാത്‌ ഖ്യാതതമേ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധര്‍മ്മാത്‌ ഖ്യാതതമേ ദ്വിജാധിപകുലേ ജാതോഹ, മേഷാ ച മേ
മാതാ, പാവനജന്മതാമഭിവഹന്‍ നന്വേഷ മേ സോദരഃ
കിഞ്ചാഖണ്ഡലസത്‌പ്രമോദജനകോ ഭ്രാതാ മമായം പരോ,
നാസത്യോദിതമത്ര വിദ്ധി സഹജദ്വന്ദ്വം മമൈതാവപി.

കവി : മേല്‍പ്പത്തൂര്‍, കൃതി : മഹാഭാരതം ചമ്പു

ശ്ലോകം 1524 : കിം മേ സ്വര്‍ഗ്ഗേണ യസ്മാത്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കിം മേ സ്വര്‍ഗ്ഗേണ യസ്മാത്‌ പതതി ഖലു ജനഃ സ്വസ്വപുണ്യാവസാനേ
കിംവാസത്യാദിലോകൈര്‍ ഭുവനവിലയനേ യേऽപി നാശം വ്രജന്തി
യന്നിത്യം നിസ്തമസ്കം വിലസിതപുനരാവൃത്തിഹീനം പദംതദ്‌--
ബ്രഹ്മദ്ധ്യാനാവദഗ്ദ്ധാഖിലകലുഷചയോ യാമി സര്‍വം വിഹായഃ

കവി : ശീവൊള്ളി

ശ്ലോകം 1525 : യേഷാമയം ശാശ്വതികോ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

യേഷാമയം ശാശ്വതികോ വിരോധഃ
തേഷാമഹോ ദ്വന്ദ്വസമുത്സുകാനാം
ദ്രാഗേകവദ്ഭാവമഹോ വിധാസ്യ--
ന്നന്ധോ നൃപശ്ശാബ്ദികവദ്‌ ബഭാസേ!

കവി : മേല്‍പ്പത്തൂര്‍, കൃതി : മഹാഭാരതം ചമ്പു

ശ്ലോകം 1526 : ദേവാനുഭാവധരനുത്തര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ദേവാനുഭാവധരനുത്തരദിക്കിലുണ്ടു
മേവുന്നു മാമല ഹിമാലയനാമധേയന്‍
ആഴിക്കു രണ്ടിനുമിടയ്ക്കു കിടക്കയാലീ--
യൂഴിക്കരയ്ക്കളവുചങ്ങലയെന്ന പോലെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജ്ജമ (ഒന്നാം ശ്ലോകം)

ശ്ലോകം 1527 : അനന്തരത്നപ്രഭവസ്യ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അനന്തരത്നപ്രഭവസ്യ യസ്യ
ഹിമം ന സൌഭാഗ്യവിലോപി ജാതം
ഏകോ ഹി ദോഷോ ഗുണസന്നിപാതേ
നിമ്മജ്ജതീന്ദോഃ കിരണേഷ്വിവാങ്കഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം (1:3)

ശ്ലോകം 1528 : ഏലസ്സുപൊന്മണിചിലമ്പുകള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഏലസ്സുപൊന്മണിചിലമ്പുകള്‍ പൊന്നരഞ്ഞാണ്‍
മേളിച്ചകൈവളകള്‍ മോതിരവും ഗളാന്തേ
മൌലിക്കണിഞ്ഞ മലര്‍മാലകള്‍ പീലിയും മേ
ബാലത്വവും വദനപങ്കജവും തൊഴുന്നേന്‍

കവി : പൂന്താനം , കൃതി : ശ്രികൃഷ്ണകര്‍ണാമൃതം

ശ്ലോകം 1529 : മന്ദാകിനീസൈകത...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

മന്ദാകിനീസൈകതവേദികാഭിഃ
സാ കണ്ടുകൈഃ കൃത്രിമപുത്രകൈശ്ച
രേമേ മുഹുര്‍ മധ്യഗതാ സഖീനാം
ക്രീഡാരസം നിര്‍വിശതീവ ബാല്യേ

ശ്ലോകം 1530 : രേ രേ കര്‍ണ്ണ രണത്തിനായ്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രേ രേ കര്‍ണ്ണ, രണത്തിനായ്‌ വരിക, നിന്‍ സാമര്‍ത്ഥ്യവും ബന്ധുവാ--
യോരക്കൌരവരാജനിത്തിരിസഹായിക്കുന്നതും കാണണം
മാരാരാതികൃപാവിലാസമിവനുണ്ടെന്നാകില്‍ വൈകാതെ നീ
ചേരും കാലനികേതനത്തിലതിനീ ലക്ഷ്മീശനും സാക്ഷിയാം

കവി : നടുവത്തച്ഛന്‍, കൃതി : ഭഗവദ്ദൂത്‌

ശ്ലോകം 1531 : മെല്ലെന്നു സൌരഭവുമൊട്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

മെല്ലെന്നു സൌരഭവുമൊട്ടു പരന്നു ലോക--
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ഥികള്‍ ചിത്തമല്ല--
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1532 : തൃക്കാല്‍ക്കല്‍ വീണീടിന...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

തൃക്കാല്‍ക്കല്‍ വീണീടിന ശിഷ്യനേയും
കൃത്താംഗനായ്‌ത്തീര്‍ന്ന തനൂജനേയും
കാരുണ്യ വാല്‍സല്യകഷായമായ
കണ്ണാല്‍ നിരീക്ഷിച്ചു കലേശചൂഡന്‍

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1533 : കാര്‍കൊണ്ടുമിണ്ടാത്തൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

കാര്‍കൊണ്ടുമിണ്ടാത്തൊരു കൊണ്ടല്‍ പോലെ
കല്ലോലമില്ലാതെഴുമാഴി പോലെ
കാട്ടില്‍പ്പെടാദ്ദീപവുമെന്നപോലെ
നിഷ്പന്ദമായ്‌ പ്രാണനടക്കിവെച്ചും

കവി : എ. ആര്‍. രാജരാജ വര്‍മ്മ, കൃതി : ഭാഷാകുമാരസംഭവം

ശ്ലോകം 1534 : കുംഭികുംഭകുചകുംഭകുംകുമ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കുംഭികുംഭകുചകുംഭകുങ്കുമ വിശുംഭിശംഭു ശുഭസംഭവാ
ജൃംഭിജംഭരിപു ജൃംഭളസ്തനി നിഷേവ്യമാണ ചരണാംബുജാ
ഡിംഭകുംഭിമുഖ ബാഹുലേയലസദങ്കകാ വിധുരപങ്കകാ
ഡാംഭികാസുരനിശുംഭശംഭുമഥിനീ തനോതു ശിവമംബികാ.

കവി : ശ്രീനാരായണ ഗുരു, കൃതി : ദേവീപ്രണാമദേവ്യഷ്ടകം

ശ്ലോകം 1535 : ഡിംഭ, വീട്ടില്‍ വലിഞ്ഞുകേറി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മല്ലിക

"ഡിംഭ, വീട്ടില്‍ വലിഞ്ഞുകേറി വരുന്നതെന്തിനു നീ വൃഥാ
ഇന്നുതന്നെ യിറങ്ങണം പടി, യെന്തു നീ വല വീശിയോ!"
കേട്ടു ഞെട്ടിയുണര്‍ന്ന, തെന്നുടെ കണ്‍തുറപ്പവരാരഹോ
എട്ടുകാലികള്‍ പാറ്റയും മമ വീട്ടിനുള്ളവകാശികള്‍

കവി : ജ്യോതിര്‍മയി

ശ്ലോകം 1536 : കുളിരുകോരിടുമപ്പുലര്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

കുളിരുകോരിടുമപ്പുലര്‍വേളയില്‍
കുളികഴിഞ്ഞു കുളക്കരെ നിന്നവര്‍
കളികളാല്‍ വരവേല്‍പ്പു, മഹാശയന്‍
കളവകന്ന മഹാബലി മന്നനെ

കവി : ഹരിദാസ്‌

ശ്ലോകം 1537 : കരങ്ങളില്‍ കംബുഗദാരി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

കരങ്ങളില്‍ കംബുഗദാരിപദ്മം
ധരിച്ചു വാഴും വിബുധൈകവേദ്യന്‍
പെരിങ്ങരെത്തേവരെനിക്കു വേണ്ടും
വരങ്ങള്‍ നല്‍കാനിത കൈ തൊഴുന്നേന്‍!

ശ്ലോകം 1538 : പവനസുതനെയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

പവനസുതനെയും വണങ്ങിയേറ്റം
നവവിരഹാസഹനായ സവ്യസാചി
ജാവമനുജരെയും പുണര്‍ന്നുപിന്നെ--
ക്കുവലയനേര്‍മിഴി തന്റെ പാര്‍ശ്വമെത്തി.

കവി : പന്തളം കേരളവര്‍മ്മ, കൃതി : വിജയോദയം

ശ്ലോകം 1539 : ജടാടവീഗളജ്ജല...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : പഞ്ചചാമരം

ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേऽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമഡ്ഡമര്‍വ്വയം
ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം.

കവി : രാവണന്‍, കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 1540 : ഡംഭാലാന്തതപൂണ്ട...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഡംഭാലാന്തത പൂണ്ട വൈശ്രവണനങ്ങന്നാള്‍ ക്ഷണിച്ചൂ പ്രിയം
കുംഭീന്ദ്രാനനനെപ്പുരേ രുചിയെഴും പ്രാതല്‍ ഭുജിച്ചീടുവാന്‍
വമ്പന്‍ പന്തലൊടൊപ്പമങ്ങഖിലവും തീര്‍ത്താക്കുബേരന്നെയും
കുമ്പക്കുള്ളിലൊതുക്കുവാനണയുമാ ശംഭൂസുതന്‍ രക്ഷ മാം

കവി : ഹരിദാസ്‌

ശ്ലോകം 1541 : വരജട, വിവിധാക്ഷമാല...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : പുഷ്പിതാഗ്ര

വരജട, വിവിധാക്ഷമാല, മാന്തോല്‍,
മരവുരി സര്‍വ്വശരീരഭസ്മലേപം
പരമിതുകളിലൊന്നിലും മറഞ്ഞീ--
ലുരപെറുമാ യുവതാപസന്റെ ദര്‍പ്പം

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1542 : പരുഷമൊഴിയിവണ്ണം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

പരുഷമൊഴിയിവണ്ണമൂഴിദേവന്‍
പറവതു കേട്ടു കുമാരി പിന്‍തിരിഞ്ഞാള്‍;
മുഖമതിലധരം വിറച്ചു, ചില്ലി--
ക്കൊടികള്‍ ചുളിഞ്ഞു, കലങ്ങി കണ്ണിനറ്റം.

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ

ശ്ലോകം 1543 : മന്നില്‍ക്കോളാര്‍ന്നിരമ്പും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മന്നില്‍ക്കോളാര്‍ന്നിരമ്പും ജലനിധി, മുകളില്‍ ചാരുതാരാ സമൂഹം,
ചിന്നിക്കാണും നഭോമണ്ഡല, മതിനു നടുക്കുജ്ജ്വലിക്കുന്ന ചന്ദ്രന്‍,
എന്നിസ്സര്‍വ്വേശസൃഷ്ടിക്രമമഹിമ കുറിക്കുന്ന വസ്തുക്കളെല്ലാ--
മൊന്നിച്ചാഹന്ത കാണ്‍കെക്കരളിടയിലഹംബുദ്ധി നില്‍ക്കുന്നതാണോ?

കവി : വി.സി ബാലകൃഷ്ണപ്പണിക്കര്‍ , കൃതി : വിശ്വരൂപം

ശ്ലോകം 1544 : എന്തിത്ര വെമ്പലിഹ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

"എന്തിത്ര വെമ്പലിഹ തെല്ലിട നില്‍ക്ക; താത--
നന്തഃപുരേ കിമപി വിശ്രമമേല്‍ക്കയത്രേ"
ചന്തത്തിലേവമുരചെയ്തു ഗണേശനപ്പോള്‍
തന്‍ തമ്പിയായ്‌ക്കരുതുമാ ദ്വിജനെത്തടുത്താന്‍

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1545 : ചാര്‍ത്തീടുമ്ന്നഗജാലം...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : സ്രഗ്ദ്ധര

ചാര്‍ത്തീടും നാഗജാലം തിരുമുടിയിലിളംതിങ്കളാകാശതോയം
പാര്‍ത്താന്‍ ചിത്രം ചരിത്രം തിരുവുടലൊരു നേര്‍പാതി നാരീവിലാസം
പാര്‍ത്തട്ടില്‍ കീര്‍ത്തിപൊങ്ങും പരമനിലയമായ്‌ കാഞ്ഞിരങ്ങാടു മേവും
മൂര്‍ത്തേ, രോഗാര്‍ത്തവൈദ്യ, ത്രിപുരഹര, പരബ്രഹ്മമേ കൈതൊഴുന്നേന്‍!

ശ്ലോകം 1546 : പ്രവാളപ്രഭാ മഞ്ജു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

പ്രവാളപ്രഭാ മഞ്ജുഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദൃകാശീതദാത്രീ ച മേ വാക്‍
ഭവേത്‌ സര്‍വ്വദാ സര്‍വ്വകാമപ്രദാത്രീ

കവി : ജ്യോതിര്‍മയി

ശ്ലോകം 1547 : ശങ്കാപേതമുദിക്കുമര്‍ത്ഥരുചി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശങ്കാപേതമുദിക്കുമര്‍ത്ഥരുചിയെ, ങ്ങെങ്ങാ വെറും ശബ്ദമാ--
മങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാലകൌതൂഹലം?
ഹുങ്കാരത്തിലൊതുങ്ങുമോ പരഗുണോത്കര്‍ഷങ്ങള്‍? ഉണ്ടൂഴിയില്‍
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ! പുംസ്കോകിലങ്ങള്‍ക്കുമേ.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1548 : ഹാ, പുഷ്പമേ, അധികതുംഗ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര--അസംശയ--മിന്നു നിന്റെ--
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1549 : ശ്രീനാനാരസനൃത്തമാര്‍ന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്രീനാനാരസനൃത്തമാര്‍ന്ന ഗുരുവിന്‍ സാക്ഷാല്‍ കടാക്ഷങ്ങളാല്‍
ശ്രീനാരായണധര്‍മ്മപാലനമഹായോഗം ജയിക്കുന്നിതേ
ഈ നാവായതിനുള്ള സൂക്തിനികരം തൂകും വിവേകോദയം
ഹാ നാട്ടുന്നു പദം വയസ്സില്‍ വിഭവം താഴാതെയേഴാമതില്‍.

കവി : കുമാരനാശാന്‍, കൃതി : വിവേകോദയത്തിന്‌ ആശംസ

ശ്ലോകം 1550 : ഇപ്പാരിപ്പാടു കല്‍പിച്ചതിനുടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഇപ്പാരിപ്പാടു കല്‍പിച്ചതിനുടെ പരിരക്ഷയ്ക്കു കാപ്പിട്ടിരിപ്പോന്‍,
പില്‍പ്പാടപ്പോടഴിപ്പോ, നസുരകളതു രക്ഷയ്ക്കൊരുത്പാദമായോന്‍,
പൊല്‍പ്പൂമാതാവിനുള്‍പ്പൂവലിയുമമൃതൊടപ്പുഞ്ചിരിപ്പൂനിലാവ--
ത്തിപ്പാവത്തെപ്പുലര്‍ത്തീടണമിനി, കനിവുള്‍ക്കൊണ്ടു കാര്‍കൊണ്ടല്‍വര്‍ണ്ണന്‍!

ശ്ലോകം 1551 : പൂജിക്കാം ചെമ്പരത്തിപ്പുതുമലര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പൂജിക്കാം ചെമ്പരത്തിപ്പുതുമലരതിനുണ്ടേറ്റ മാഹാത്മ്യമൊട്ടും
യോജിക്കാ നിന്റെ പക്ഷം കുതുകമൊടു കുറുപ്പത്തു കൊച്ചുണ്ണി മേനോന്‍
രാജിക്കാന്‍ നന്നു കച്ചേരിയിലഥ കവനം പാര്‍ക്കുകില്‍ കൊങ്ങിണിപ്പൂ--
രാജിക്കാണൊട്ടു ചേരുന്നതു മഹിമയവന്നില്ല പൂവിന്നുമില്ല.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 1552 : രമാകാന്തം കാന്തം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

രമാകാന്തം കാന്തം ഭവഭവഭയാന്തം ഭവസുഖം
ദുരാശാന്തം ശാന്തം സകലഹൃദി ഭാന്തം ഭുവനപം
വിവാദാന്തം ദാന്തം ദനുജനിചയാന്തം സുചരിതം
സദാ തം ഗോവിന്ദം പരമസുഖകന്ദം ഭജത രേ!

കൃതി : ഗോവിന്ദാഷ്ടകം

ശ്ലോകം 1553 : വ്രജയുവതിജനത്തിന്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

വ്രജയുവതിജനത്തിന്‍ വീടുതോറും നടന്നും
രജനിപകലശേഷം വെണ്ണപാല്‍ കട്ടുതിന്നും
നിജസഖികളുമായി ക്രീഡ ചെയ്യുന്ന കൃഷ്ണന്‍
വ്രജിനമകലെനീക്കിക്കാത്തുകൊള്‍വാന്‍ തൊഴുന്നേന്‍!

ശ്ലോകം 1554 : നാനാവര്‍ണ്ണം കലര്‍ന്നാടകലൊടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാനാവര്‍ണ്ണം കലര്‍ന്നാടകളൊടു ഭജനയ്ക്കെത്തിയോരൊത്തു നില്‍ക്കേ
തേനാളീടുന്നിതെന്നില്‍; ക്കനകവസനവും ചാര്‍ത്തി മേവുന്ന മൂര്‍ത്തേ!
ഞാനാലോചിപ്പിതപ്പോ, ളുടലിതുമുഴുവന്‍ ദേഹി ഭേസുന്ന വസ്ത്രം
താനാണെ; ന്നെന്റെ ജീര്‍ണ്ണപ്രകൃതമുടുതുണിച്ചുറ്റിലേക്കുറ്റുനോക്കി!

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : വസ്ത്രവിചാരം

ശ്ലോകം 1555 : ഞാനാവലാതി തിരുമുന്നില്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

ഞാനാവലാതി തിരുമുന്നിലുണര്‍ത്തിടുന്നേന്‍
ആനന്ദ പൂര്‍ണ്ണനതു കേട്ടു ധരിച്ചിടേണം
ജന്മത്തിലാകെയഴലാണടിയന്റെ നേട്ടം
നീ മാത്രമാണിനിയെനിക്കൊരു ബന്ധു കൃഷ്ണാ

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്‌

ശ്ലോകം 1556 : ജൃംഭിച്ച ലോഭമൊടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ജൃംഭിച്ച ലോഭമൊടു നല്‍പ്പുതുതേന്‍ കുടിക്കാന്‍
ചുംബിച്ചു ചൂതകലികാമതികൈതവേന
അംഭോജിനീവസതിമാത്രകൃതാര്‍ത്ഥനായി--
ക്കിം ഭോ! മറന്നു കിതവ, ഭ്രമര, ത്വമേനാം?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1557 : അമരനാഥസുതന്ന്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

അമരനാഥസുതന്നുളവായൊരാ
കൊടിയ ഗര്‍വമശേഷമടക്കുവാന്‍
ത്രിണയനന്‍ ഭഗവാന്‍ വനചാരിയായ്‌
മരുവി,യാ വരവിന്നുനമിപ്പു ഞാന്‍

കവി : ഹരിദാസ്‌

ശ്ലോകം 1558 : തദാ മുകുന്ദന്റെ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തദാ മുകുന്ദന്റെ ഫണീന്ദ്ര തല്‍പ്പേ
മുദാ കളിച്ചും പുനരൊട്ടൊളിച്ചും
മിളല്‍പ്രമോദേന രമാസമീപേ
കളിച്ചു മേവുന്നു കുമാരകന്മാര്‍

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : മണിപ്രവാളം

ശ്ലോകം 1559 : മീതേ പോയ്‌ക്കത്തിമെത്തും...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

മീതേ പോയ്‌ക്കത്തിമെത്തും നയനശിഖിശിഖാകാണ്ഡ, മേണാങ്ക ഖണ്ഡ--
സ്വേദാനാദായ വേദാനഴകിലുരുവിടും ചാരു വൈരിഞ്ചമുണ്ഡം.
പാതാളത്തോടലച്ചീടിന മകരമഹാകുണ്ഡലം, കണ്‍കുളിര്‍ക്കെ
പ്രൌഢാഭോഗം, ജനൌഘാദദൃശുരഭിനവം കംസഹന്താരമാരാല്‍.

ശ്ലോകം 1560 : പേടിച്ചോടും പുരടഹരിണ...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : മന്ദാക്രാന്ത

പേടിച്ചോടും പുരടഹരിണക്കുട്ടിയെത്തോറ്റു തുന്നം--
പാടിച്ചീടും മിഴിയിലമൃതം പെയ്തു പെണ്‍പൈതല്‍ നിന്നെ
പാടേ മാനിച്ചരികില്‍ വരുമീ വാക്കു കേട്ടാല്‍ തദാ മേ
പാടെല്ലാം നീ പറയുക മറക്കാതെ മല്‍ക്കാതരാക്ഷ്യൈ

കവി : ശീവൊള്ളി , കൃതി : ദാത്യൂഹസന്ദേശം

ശ്ലോകം 1561 : പെറ്റമ്മ പോലുമിഹ പുത്രിയെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

പെറ്റമ്മ പോലുമിഹ പുത്രിയെ മറ്റൊരാള്‍ക്കു
വിറ്റിട്ടു വിത്തമതുവാങ്ങി ലസിച്ചിടുന്നു
ഏറ്റുന്നിതാധി, ധനമെന്നൊരുചിന്ത വീശും
കാറ്റത്തുപാറിയകലും ദൃഢമാത്മബന്ധം

കവി : ഹരിദാസ്‌

ശ്ലോകം 1562 : ഏണിക്കണ്‍കുനു ചില്ലി പുഞ്ചിരി...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏണിക്കണ്‍കുനു ചില്ലി പുഞ്ചിരി കവിള്‍ തൂനെറ്റിയും വാണിയും
യോണീഭൃല്‍പ്രിയപുത്രി നിന്റെ വദനത്തിങ്കല്‍ തിളങ്ങുന്നിതേ
ബാണം മട്ടു ധനുസ്സു മട്ടു സിതമട്ടാമട്ടു കണ്ണാടിമ--
ട്ടേണാങ്കക്കല മട്ടുമട്ടുമധികം മട്ടുന്ന മട്ടത്ഭുതം.

കവി : വള്ളത്തോള്‍

ശ്ലോകം 1563 : ബാലേന്ദുകലാചൂഡന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഗീതി

ബാലേന്ദുകലാചൂഡന്‍
ബാലസഖന്‍ ബാഹുലേയനതിസുമുഖന്‍
ഫാലാന്തരപടുനയനന്‍
നീലസ്കന്ധന്‍ വരുന്നതെന്നയ്യോ!

കവി : കുമാരനാശാന്‍, കൃതി : സുബ്രഹ്മണ്യശതകം

ശ്ലോകം 1564 : ഫലിതമായുലകത്തിനെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

ഫലിതമായുലകത്തിനെ നോക്കിനി--
ന്നലിവെഴുന്നൊരു പുഞ്ചിരി തൂകുവാന്‍
മലമെഴാത്ത മഹാപുരുഷാകൃതേ,
നലമൊടിന്നടിയന്നു തുണയ്ക്കണേ

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1565 : മറയുടെപൊരുള്‍തൊട്ടീമന്നില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : മാലിനി

മറയുടെ പൊരുള്‍ തൊട്ടീ മന്നില്‍ വേണ്ടുന്നതൊട്ടു--
ക്കറിയുമരിയ കേമന്മാരിലൊന്നാമനായി
പെരിയൊരു പുകള്‍പാരില്‍പ്പൊങ്ങിടും പാക്കനാരാം
പറയനെയറിയാത്തോര്‍ പാരിടത്തില്‍ച്ചുരുങ്ങും

കവി : കുണ്ടൂര്‍ നാരായണമേനോന്‍ , കൃതി : പാക്കനാര്‍

ശ്ലോകം 1566 : പോവട്ടെ ഞാന്‍ വിടു...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

"പോവട്ടെ ഞാന്‍ വിടു!" "വിടില്ല, കടന്നു കൂടാ!"
"ഛീ, വക്രവൃത്തി തുടരുന്നതു രാമനോടോ?"
ഏവം വഴക്കു മുറുകി, ദ്വിജദേവര്‍ തമ്മില്‍--
ബ്ഭാവം പകര്‍ന്നു പിടിയും വലിയും തുടങ്ങി.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1567 : എന്നില്‍ പ്രിയം ലവവും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

എന്നില്‍ പ്രിയം ലവവുമില്ലിവനാഗ്രഹിപ്പോള്‍;--
ക്കന്യാനുരക്തയവ; ളന്യയിലിഷ്ടനായാള്‍;
ഇന്നെന്നെയോര്‍ത്തപര ദുഃഖിത -- എത്ര കഷ്ടം!
നിന്ദാര്‍ഹരാണവ, ളവന്‍, സ്മര, നിന്നിവള്‍, ഞാന്‍!

കവി : ഉമേഷ്‌ നായര്‍ / ഭര്‍ത്തൃഹരി

ശ്ലോകം 1568 : ഇഹരാജകുലത്തില്‍...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : വസന്തമാലിക

ഇഹ രാജകുലത്തില്‍നിന്നു ചോറെന്‍
ഗൃഹജന്മാര്‍ പതിവായ്ബ്ഭുജിച്ചിരുന്നൂ
മഹനീയ മഹീശജീവനിന്നെന്‍
മഹനീജ്ജീവിതനാശമാണുയുക്തം

കൃതി : പാന്നയുടെ ത്യാഗം

ശ്ലോകം 1569 : മുട്ടുമ്പോളുഴറിക്കിതച്ചു...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുട്ടുമ്പോളുഴറിക്കിതച്ചു ഭഗവന്‍! പാഞ്ഞെത്തി നിന്‍വാതിലില്‍
തട്ടുന്നൂ വിമനസ്സെഴാതെ ബിഭൃതം ചോദിച്ചതേകുന്നു നീ
ഒട്ടുള്ളാറുകിലൊ ഭ്രമത്തിലുഴറും വണ്ണം മനത്തട്ടിതാ
പൊട്ടുന്നൂ ഭ്രമമാരിയാല്‍, കനിയുകെന്‍ ഗോവര്‍ദ്ധനോദ്ധാരകാ.

കവി : യൂസഫ്‌ അലി കേച്ചേരി

ശ്ലോകം 1570 : ഓണമാണതുമെനിയ്ക്കു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഓണമാണതുമെനിയ്ക്കു പാഠമാ--
യേറ്റി ഭാവ,മൊരു "ദാനശാലി" ഞാന്‍
ആട്ടിയെന്നുടെയഹന്ത; ഏകി നീ
ചേണെഴുന്ന വരമന്നു വാമന!

കവി : ജ്യോതിര്‍മയി

ശ്ലോകം 1571 : ആരംഗം, സര്‍വമാച്ഛാതിതമഹഹ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ആരംഗം സര്‍വമാച്ഛാദിതമഹഹ, ചിരാല്‍ കാലമാം ജാലവിദ്യ--
ക്കാരന്‍ തന്‍ പിഞ്ഛികോച്ചാലന, മുലകില്‍ വരുത്തില്ലയെന്തെന്തു മാറ്റം?
നെരമ്പോക്കെത്രകണ്ടൂ ഭവതിയിഹ പദം തോറു? മെന്തൊക്കെ മേലില്‍
സ്വൈരം കാണും, പുരാണപ്രഥിതനദി നിളാ ദേവി, നിത്യം നമസ്തേ!

കവി : വള്ളത്തോള്‍

ശ്ലോകം 1572 : നാറ്റം പൊങ്ങി, ത്തിമിരമടിയില്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മന്ദാക്രാന്ത

നാറ്റം പൊങ്ങി, ത്തിമിരമടിയില്‍ത്തിങ്ങി, വിങ്ങിക്കൊഴുക്കും
ചേറ്റിന്നുള്ളില്‍ വരിക കളിയാടീടുവാനെന്റെ നെഞ്ചില്‍
ഊറ്റം മുറ്റും കരിയിരുളിനെക്കൊയ്തു മിന്നുന്ന വെള്ളി--
ത്തേറ്റത്തുമ്പാലുഴുക, ഭഗവന്‍, സൂകരാകാരനായ്‌ നീ.

കവി : രാജേശ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1573 : ഉണ്ണീ നിന്‍ വരവന്നു കണ്ട...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉണ്ണീ നിന്‍വരവന്നു കണ്ട നിമിഷം നെഞ്ചം ചുരന്നൂ മന--
സ്സെണ്ണീ വാമന! പൈതലായ്‌, ഒരുദിനം കിട്ടീലയീക്കൈകളില്‍
കുഞ്ഞായ്‌ പൂതനയായൊരെന്മുലനുണഞ്ഞാനന്ദമേകുന്ന നി--
ന്നമ്മിഞ്ഞക്കൊതിയോ നിറഞ്ഞ കരുണാവായ്പ്പോ വിചിത്രം ഹരേ!

കവി : ജ്യോതിര്‍മയി

ശ്ലോകം 1574 : കണ്ണാലല്ലെങ്കിലും...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : സ്രഗ്ദ്ധര

കണ്ണാലല്ലെങ്കിലും നിന്‍ തിരുവുടലഴകാവോളവും കണ്ടു ഞാനെന്‍
കണ്ണാ, കാതാലെയല്ലെങ്കിലുമതിരുചിരം നിന്‍ സ്വരം ഞാന്‍ ശ്രവിച്ചു.
മണ്ണായ്‌ തീരുന്നതിന്മുമ്പര ഞൊടി ജനിതാശ്വാസമായെന്റെ കണ്ണാ,
വിണ്ണാറിന്‍ ശുദ്ധിതോല്‍ക്കും, തവ തനു തഴുകാനൊക്കുമോ ചില്‍ക്കുഴമ്പേ!

കവി : യൂസഫ്‌ അലി കേച്ചേരി , കൃതി : പൈക്കുട്ടി

ശ്ലോകം 1575 : മണമാദിയായി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മഞ്ഞുഭാഷിണി

മണമാദിയായി വിലസുന്ന മണ്ണിലും
തുണചിന്തചെയ്തു ഗുണമായ്‌ നിറഞ്ഞുടന്‍
ഗുണിയറ്റുനിന്നു ഗുണവും നിരാശ്രയി--
ച്ചണയുന്നതായി വിലസുന്ന ദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ഭക്തവിലാപം

ശ്ലോകം 1576 : ഗതി പുണ്യതീര്‍ത്ഥ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മഞ്ഞുഭാഷിണി

ഗതി പുണ്യതീര്‍ത്ഥഗമനാര്‍ത്ഥമാകയാല്‍
മതിമന്‍! തടസ്സമണയാതെയാക്കണം
കൊതിയില്ല ഭോഗമതി, ലിങ്ങു മാഴ്കിടാ
മതി, വാനിനുള്ള വഴി നീയടയ്ക്കുകില്‍.

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ (സര്‍ഗ്ഗം 11)

ശ്ലോകം 1577 : കുറെ നാളുകള്‍ വിട്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വിയോഗിനി

കുറെ നാളുകള്‍ വിട്ടുനിന്നതില്‍
ചെറുതായ്‌ തോന്നിയെനിക്കു സങ്കടം;
നിറയെപ്പിഴയിങ്ങു കണ്ടതില്‍--
ക്കുറവായാ വക ഖേദമൊക്കെയും.

കവി : ബാലേന്ദു

ശ്ലോകം 1578 : നന്ദിയ്ക്കെന്‍ നന്ദി നാഥാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

"നന്ദിയ്ക്കെന്‍ നന്ദി നാഥാ, പഴനിയുടെ സമീപത്തില്‍ നാമിത്ര വേഗം
വന്നല്ലോ, ചിത്ര, മുണ്ണിക്കുടയ മയിലതാ പാമ്പിനെത്തിന്നു നില്‍പ്പൂ";
"വന്ദ്യം വൃന്ദാവനം താനിതു, കനകലതാകമ്രയാം രാധയെസ്സാ--
നന്ദം പിഞ്ഛാവതംസന്‍..." ഗിരിജയുടെ മുഖം നമ്രമായ്‌, താമ്രമായീ!

കവി : വി. കെ. ജി.

ശ്ലോകം 1579 : വന്ദ്യനായ ഭഗവാന്‍...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : രഥോദ്ധത

വന്ദ്യനായ ഭഗവാന്‍ ക്ഷമിക്കണേ
വന്ദ്യഗായകനു ശാന്തിയേകണേ
ഈ വിനീതനിവനിന്നു വന്നു നിന്‍
പാദപങ്കജമതിങ്കല്‍ വീണിടാം.

കവി : ദിലീപ്‌. രോഗശയ്യയിലായിരുന്ന വെണ്മണി ഹരിദാസിനെപ്പറ്റി.

ശ്ലോകം 1580 : ഇക്കാമ്യവസ്തുനിര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഇക്കാമ്യവസ്തുനിര ചെയ്തതു, മിങ്ങതോരാ--
നുള്‍ക്കാമ്പുമെന്നുടലുമേകിയതും, സ്വയം ഞാന്‍
ധിക്കാരമാര്‍ഗ്ഗമണയാതകമേ കടന്നു
ചുക്കാന്‍ തിരിക്കുവതു, മൊക്കെയൊരേ കരം താന്‍.

കവി : കുമാരനാശാന്‍, കൃതി : ഈശ്വരന്‍

ശ്ലോകം 1581 : ധനാഢ്യരേ, ധര്‍മ്മ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധനാഢ്യരേ, ധര്‍മ്മവഴിയ്ക്കു നിങ്ങള്‍
കാണിയ്ക്കവെക്കും നറുമുത്തിനെക്കാള്‍
കൂലിപ്പണിക്കാരിവര്‍ തന്‍ വിയര്‍പ്പു--
നീര്‍ത്തുള്ളിയാണീശ്വരനേറെയിഷ്ടം

കവി: വള്ളത്തോള്‍.

ശ്ലോകം 1582 : കുംഭം കുടിയ്ക്കുന്നിതു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

കുംഭം കുടിയ്ക്കുന്നിതു വെള്ളമല്‍പം,
കുംഭോദ്ഭവന്‍ സിന്ധുവിനെക്കുടിച്ചു
നന്നായ്‌ ജനിച്ചുള്ള സുതന്‍ സ്വവൃത്യാ
തന്നച്ഛനെക്കാള്‍ കവിയുന്നുവല്ലോ.

കവി : കേ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1583 : നഷ്ടം നിശ്ശേഷമായ്‌ പോര്‍മുലയില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നഷ്ടം നിശ്ശേഷമായ്‌ പോര്‍മുലയില്‍ മലയജം, ചുണ്ടിലെച്ചോപ്പശേഷം
മൃഷ്ടം, ലുപ്താഞ്ജനം കണ്ണിന തവ, കൃശമിക്കോള്‍മയിര്‍ക്കൊണ്ട കോലം,
കഷ്ടം! പൊയ്യോതുവോളേ, സ്വജനരുജ ധരിക്കാത്ത ദൂതീ, കുളിക്കാ--
നിഷ്ടം പോലങ്ങു നീ പോയ്‌ കുളമതില്‍; നഹി തസ്യാധമസ്യാന്തികത്തില്‍.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : (പരിഭാഷ, ഭാഷാഭൂഷണത്തില്‍ ഉദ്ധൃതം)

ശ്ലോകം 1584 : കള്ളന്‍ കടന്നിതു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

കള്ളന്‍ കടന്നിതുവരമ്പുമുറിഞ്ഞുകോളില്‍
വെള്ളം കടന്നു കുറിവീണിതു കപ്പല്‍ മുങ്ങി
കൊള്ളാം പൊടുന്നനവെയിങ്ങനെയൊക്കെ വന്നി--
ട്ടുള്ളം കിടന്നുഴലുമേ മുതലുള്ളവര്‍ക്കു്‌

കവി : കുണ്ടൂര്‍ നാരായണമേനോന്‍ , കൃതി : പാക്കനാര്‍

ശ്ലോകം 1585 : കരുത്തരെന്നാലും...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കരുത്തരെന്നാലുമൃഷീന്ദ്രനോടു
കയര്‍ത്തതില്ലീശ്വരപാര്‍ഷദന്മാര്‍
സ്വാമിയ്ക്കു ശിഷ്യപ്രതിപത്തിയെത്ര--
യ്ക്കാണെന്നതിങ്ങാരറിയാതെയുള്ളൂ?

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1586 : സമര്‍ത്ഥനായ സീസറും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പഞ്ചചാമരം

സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.

കവി : സിസ്റ്റര്‍ മേരി ബനീഞ്ജ

ശ്ലോകം 1587 : അജ്ഞാനവേളയിലുമസ്തി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു--
മജ്ഞാതമല്ല,സുഖവും, വിലസുന്ന മൂന്നും;
രജ്ജുസ്വരൂപമഹിയോടുമിദന്തയാര്‍ന്നു
നില്‍ക്കുന്നതിന്നിഹ നിദര്‍ശനമാമിതോര്‍ത്താല്‍.

കവി : ശ്രീനാരായണഗുരു, കൃതി : അദ്വൈതദീപിക

ശ്ലോകം 1588 : രണ്ടിപ്പൊഴുത്‌പലദലങ്ങള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

രണ്ടിപ്പൊഴുല്‍പലദലങ്ങളടിക്കു കാണു--
ന്നുണ്ടിങ്ങു, മുമ്പവയിലേതൊടടുപ്പതെന്നായ്‌
രണ്ടിങ്കലും മുകളില്‍ നിന്നു പകച്ചു നോക്കും
വണ്ടിന്‍ കിടയ്ക്കവള്‍ തൊടും തിലകം വിളങ്ങി.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1589 : രാവാകുന്ന കറുത്ത...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാവാകുന്ന കറുത്ത കാടിനെയെരിപ്പാനായ്‌പ്പടര്‍ന്നാളീടും
ദാവാഗ്നിച്ചടയെന്നപോലൊരു പരപ്പേറും തുടുപ്പഞ്ജസാ
ദേവാധീശ്വരദിക്കില്‍ വന്നുയരവേ നിദ്രാവിമുക്തങ്ങളായ്‌,--
ബ്ഭീവായ്‌പ്പാര്‍ന്നതുപോലെ, പക്ഷികളിതാ കൂട്ടുന്നു കോലാഹലം.

കവി : വള്ളത്തോള്‍, കൃതി : പ്രഭാതകീര്‍ത്തനം

ശ്ലോകം 1590 : ദേവകീതനയ ദേവദേവ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

ദേവകീതനയ ദേവദേവ നിന്‍
സേവകൊണ്ടു ദിവസങ്ങള്‍ പോക്കുവാന്‍
ആവതും വഴി തരാതിരിക്കുകില്‍
പാവമെന്‍ കഥ പരുങ്ങലാകുമേ!

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1591 : അജ്ഞാത്വാ തേ മഹത്വം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

അജ്ഞാത്വാ തേ മഹത്വം യദിഹ നിഗതിതം വിശ്വനാഥ, ക്ഷമേഥാഃ
സ്തോത്രം ചൈതത്‌ സഹസ്രോത്തരമധികതരം ത്വത്പ്രസാദായ ഭൂയാത്‌
ദ്വേധാ നാരായണീയം ശ്രുതിഷു ച ജാനഷാ സ്തുത്യതാ വര്‍ണ്ണനേന
സ്ഫീതം ലീലാവതാരൈരൈദമിഹ കുരുതാമായുരാരോഗ്യസൌഖ്യം!

കവി : മേല്‍പുത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 1592 : ദൃഷ്ടത്തിങ്കല്‍ പ്രശമധനരാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ദൃഷ്ടത്തിങ്കല്‍ പ്രശമധനരാം താപസന്മാരിലേറ്റം
ധൃഷ്ടം തേജസ്സതിനിഭൃതമായുണ്ടു വര്‍ത്തിച്ചിടുന്നു;
കാട്ടും പെട്ടന്നവരതു പരന്‍ തന്റെ തേജസ്സിനോടായ്‌
മുട്ടുന്നേരം, കുളുര്‍മകലരും സൂര്യകാന്തം കണക്കേ.

കവി : എ. ആര്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1593 : കോപം, വാശി, കുശു, മ്പസൂയ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കോപം, വാശി, കുശു, മ്പസൂയ, ദുര, ദുര്‍മ്മന്ത്രം, മരു, ന്നുന്മദാ--
ലാപം, ലോഭ, മല, ട്ടുരുട്ടു, നുണ, സിദ്ധാന്തം, മൊശോടത്തരം,
വ്യാപാദം, ചതി, വാദ, മേഷണി, പണക്കു, ത്തൂറ്റ -- മെന്നീ വക--
ച്ചാപല്യങ്ങളിലൊന്നു പോലുമറിയെപ്പേറുന്ന പെണ്ണല്ലിവള്‍!

കവി : ശീവൊള്ളി

ശ്ലോകം 1594 : വറുതിയിലധിവസിക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

വറുതിയധിവസിക്കും പാഴ്ക്കുടില്‍ക്കുള്ളിലൊന്നില്‍
പൊറുതിയിവനു കല്‍പ്പിച്ചാരൊരാളുന്തി വിട്ടു
കരുണയൊടവിടുത്തെക്കൈകളത്രേ ഭവാനേ
പുരുധനവിഭവശ്രീ നല്‍കി രക്ഷിപ്പതെന്നും!

കവി : വാരിക്കൊലില്‍ കേശവനുണ്ണിത്താന്‍, കൃതി : സാന്ധ്യദീപം കൊളുത്തി

ശ്ലോകം 1595 : കണ്ടോരുണ്ടോ? കഴുത്തില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കണ്ടോരുണ്ടോ? കഴുത്തില്‍ പരിമളതുളസീദാമ, മാ നീലവണ്ടിന്‍--
തണ്ടാറ്റും മെയ്യു, ചെന്താമരദളനയനം, ഗോപവാടം സ്വഗേഹം
തെണ്ടും വൃന്ദാവനത്തില്‍ തപനതനയ തന്‍ കൂലകുഞ്ജാന്തരത്തില്‍,
കണ്ടെത്താനായ്‌ സഹായിപ്പവനു മമ നമസ്കാരമാജീവനാന്തം!

കവി : വി.കെ.ജി

ശ്ലോകം 1596 : തളിര്‍ത്തൊത്തിനൊപ്പം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഭുജംഗപ്രയാതം

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പമ്പിളിയ്ക്കും
കുളിര്‍ക്കും തണുപ്പൊത്തുലാവുന്ന നിന്‍ മെയ്‌
വിളങ്ങേണമുള്ളില്‍, മൊഴിച്ചേലു നാവില്‍--
ക്കളിക്കേണ,മെന്തും കൊടുക്കുന്ന തായേ!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ/ജ്യോതിര്‍മയി

ശ്ലോകം 1597 : വാച്ചീടും പ്രാണദുര്‍വേദന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വാച്ചീടും പ്രാണദുര്‍വേദന ബഹുകഠിനം ചുണ്ടെലി, ക്കങ്ങു കണ്ടന്‍--
പൂച്ചയ്ക്കുത്സാഹമുള്‍ക്കൊണ്ടിളകിന വിളയാട്ടങ്ങളിന്നെന്നപോലെ
തീര്‍ച്ചയ്ക്കിക്കാര്യമോതാമധികതരമെനിയ്ക്കഗ്നിമാന്ദ്യാദി ദീനം
മൂര്‍ച്ഛിച്ചയ്യോ! കുഴങ്ങുന്നിതുപൊഴുതു നിനക്കുദ്യമം ഹൃദ്യമത്രേ.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 1598 : തരുണശകലമിന്ദോര്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

തരുണശകലമിന്ദോര്‍ബ്ബിഭ്രതീ ശുഭ്രകാന്തിഃ
കുചഭരനമിതാംഗീ സന്നിഷണ്ണാ സിതാബ്ജേ
നിജകരകമലോദ്യല്ലേഖനീപുസ്തകാ ശ്രീഃ
സകലവിഭവസിദ്ധ്യൈ പാതു വാഗ്ദേവതാനഃ

കൃതി : വാഗ്വാദിനീ --(സരസ്വതീ)-- ധ്യാനശ്ലോകം

ശ്ലോകം 1599 : നെടിയ മല കിഴക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

നെടിയ മല കിഴക്കും, നേരെഴാത്താഴി മേക്കും,
വടിവിലെലുകയായിത്തഞ്ചിടും വഞ്ചിനാടേ!
അടിയനിതറിയിക്കാ, മബ്ധികാഞ്ചിക്കു നീയേ
മുടിനടുവില്‍ വിളങ്ങും മുഖ്യമാണിക്യരത്നം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1600 : ആനത്തോലുടയാടയാക്കി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആനത്തോലുടയാടയാക്കി, തുണിയില്ലാഞ്ഞില്ല തേ മാനവും;
പാനം ചെയ്തു വിഷം, കുടിപ്പതിനുമില്ലാഞ്ഞില്ല ദീനത്വവും;
സ്ഥാനേ നല്‍തിരുനക്കരേശ, ശിവനേ! നീ താനിരക്കുന്നു പോല്‍
താനുണ്ണാത്തൊരു തേവരെങ്ങനെ വരം നല്‍കുന്നു ജാനേ ന തല്‍!

ശ്ലോകം 1601 : സുരനാഥവരൈഃ സുഖേന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

സുരനാഥവരൈഃ സുഖേന ജീവന്‍
പരമാനന്ദസുനിര്‍വൃതോ നളോऽയം
ഭവനേ വനതാം വനേ ഗൃഹത്വം
സ പുരാ നിശ്ചിനുതേ വിചാര്യ തത്ത്വം.

കവി : ഉണ്ണായി വാരിയര്‍, കൃതി : നളചരിതം

ശ്ലോകം 1602 : ഭവജലധിമഗാധം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

ഭവജലധിമഗാധം ദുസ്തരം നിസ്തരേയം
കഥമഹമിതിചേതോ മാ സ്മ ഗാഃ കാതരത്വം
സരസിജദൃശി ദേവേ താവകീ ഭക്തിരേകാ
നരകഭിദി നിഷണ്ണാ താരയിഷ്യത്യവശ്യം.

ശ്ലോകം 1603 : സൌകര്യപ്പെടുമെങ്കിലേതു പകലും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൌകര്യപ്പെടുമെങ്കിലേതു പകലും രാവും രമിയ്ക്കും,ജനാ--
ലോകത്തില്‍ ചുളിയില്ല നെറ്റി, തിരുമുറ്റത്താകിലും സമ്മതം
പൂകും പൂമണിമച്ചിലും വയലിലും വേണെങ്കിലീയക്ഷര--
ശ്ലോകസ്വൈരിണിയായ്‌ രമിയ്ക്കുക ഭവാന്‍ സന്യാസിയാണെങ്കിലും!

കവി : വി.കെ.ജി, കൃതി : ഭദ്രദീപം

ശ്ലോകം 1604 : പീലിക്കണ്മണി നാലുമൂന്നുപുറമേ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പീലിക്കണ്മണി നാലുമൂന്നു പുറമേ ചേര്‍ത്തുള്ള പൂഞ്ചായലും
ചാലിച്ചുള്ള മനഃശിലാതിലകവും മന്ദസ്മിതാര്‍ദ്രാനനം
ബാലപ്പെണ്മണിമാര്‍ നിറഞ്ഞ തെരുവില്‍ സന്ധ്യാഗമേ തേ ഹരേ!
കാലിക്കൂട്ടവുമായ്‌ വരുന്ന വരവും കണ്ടാവു കാര്‍വര്‍ണ്ണരേ!

ശ്ലോകം 1605 : ബാലാര്‍ക്കായുതതേജസം, ത്രിഭുവന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലാര്‍ക്കായുതതേജസം, ത്രിഭുവനപ്രക്ഷോഭകം, സുന്ദരം,
സുഗ്രീവാദിസമസ്തവാനരഗണൈസ്സംസേവ്യപാദാംബുജം,
നാദേനൈവ സമസ്തരാക്ഷസഗണാന്‍ സന്ത്രാസയന്തം, പ്രഭും,
ശ്രീമദ്രാമപദാംബുജസ്മൃതിരതം, ധ്യായാമി വാതാത്മജം.

ശ്ലോകം 1606 : നേരാണിങ്ങിതു 'പര്‍പ്പ'വംശ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നേരാണിങ്ങിതു "പര്‍പ്പ"വംശപരദൈവങ്ങള്‍ക്കു മുന്‍പേ പരം
ഘോരാഡംബരമോടകമ്പടി നടന്നെത്തുന്ന പട്ടാളമാം
ധാരാളദ്യുതിയാര്‍ന്നു കാണ്മു, വഴിയേ ഖദ്യോതവൃന്ദങ്ങളില്‍
ധാരാവൃഷ്ടിയിതില്‍ കെടാത്തൊരെഴുനെള്ളത്തിന്‍ വിളക്കെങ്ങുമേ.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1607 : ധാമാനി വ്യാഘ്രപുര്യാം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ധാമാനി വ്യാഘ്രപുര്യാം പ്രകടിതനിജഭൂമാനി നിത്യം പ്രഹൃഷ്യദ്‌
ഗംഗാസംഗത്വരാണി ക്ഷിതിധരസുതയാ സാധു സംഗത്വരാണി
ഏതാനി സ്ഫീതഫാലേക്ഷണദഹനശിഖാ ഗാഢലീഢ സ്മരാണി
വ്യാമൂഡൈരസ്മരാണി പ്രണതജനതമോഘസ്മരാണി സ്മരാണി.

കവി : മേല്‍പത്തൂര്‍

ശ്ലോകം 1608 : എന്തെല്ലാം സ്തുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്തെല്ലാം സ്തുതി! നീ ദയാനിധിയഹോ! സര്‍വ്വാര്‍ത്ഥസിദ്ധിപ്രദന്‍
കുമ്പിട്ടാല്‍മതി -- യപ്പൊഴേക്കു വരമേകീടും കൃപാസാഗരം!
ഉണ്ടര്‍ത്ഥത്തിലെനിക്കു ശെയിലിയിലലങ്കാരത്തിലാസക്തി; വൈ--
കുണ്ഠത്തപ്പ! സദാപി "ഗോപി" തൊടുവിക്കും ഗോപിയല്ലല്ലി നീ?

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : തുളസീദളങ്ങള്‍

ശ്ലോകം 1609 : ഉണ്മാനില്ലാഞ്ഞൊരുനാളൊരു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ഉണ്മാനില്ലാഞ്ഞൊരുന്നാളൊരു പിടിയവിലും കൊണ്ടുചെന്നാന്‍ കുചേലന്‍
സമ്മാനിച്ചങ്ങിരുത്തീ ത്രിഭുവനപെരുമാളാദരാല്‍ ചോറു നല്‍കീ
സമ്മോദം പൂണ്ടിരുന്നമ്മുരഹരനവിലും തിന്നുപോരും ദശായാം
ബ്രഹ്മാനന്ദം കുചേലന്നനവധി ധനവും നല്‍കിനാന്‍ നന്ദസൂനു!

ശ്ലോകം 1610 : സാമമില്ലൊരു സമത്വമില്ല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

സാമമില്ലൊരു സമത്വമില്ല, സുഖഭാവനയ്ക്കൊരതിരില്ല, തന്‍--
കാമനയ്ക്കു കൊലചെയ്‌വതിന്നൊരു കുലുക്കമില്ല; നരലോകമേ
സീമയറ്റ നരകം; സമഗ്രഗുണപൂര്‍ണനെന്നൊരു മതിപ്പെഴും
നീ മനുഷ്യമൃഗമല്ല, ദുഷ്ടമൃഗസഞ്ചയങ്ങളുടെ സഞ്ചയം!

കവി : എന്‍. ഡി. കൃഷ്ണനുണ്ണി, കൃതി : മാബലി

ശ്ലോകം 1611 : സ്വച്ഛാം സ്വച്ഛവിലേപ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വച്ഛാം സ്വച്ഛവിലേപമാല്യവസനാം ശീതാംശുഖണ്ഡോജ്ജ്വലാം
വ്യാഖ്യാമക്ഷഗുണം സുധാഢ്യകലശം വിദ്യാം ച ഹസ്താംബുജൈഃ
ബിഭ്രാണാം കമലാസനാം കുചനതാം വാഗ്ദേവതാം സുസ്മിതാം
വന്ദേ വാഗ്വിഭവപ്രദാം ത്രിനയനാം സൌഭാഗ്യസമ്പത്കരീം

കൃതി : സരസ്വതീ --വാഗ്ദേവതാ-- ധ്യാനം

ശ്ലോകം 1612 : ബ്രഹ്മാണിയ്ക്കും രമയ്ക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ബ്രഹ്മാണിയ്ക്കും രമയ്ക്കും വിധിഹരിസമനായ്‌ തന്നെ വാണുല്ലസിയ്ക്കും
രമ്യം സൌഭാഗ്യമാര്‍ന്നാ രതിയുടയ സതീനിഷ്ഠയും ഭ്രഷ്ടയാക്കും
ചെമ്മേ ജീവിച്ചിരിക്കും ചിരമിഹ പശുപാശങ്ങളെല്ലമറുക്കും
ബ്രഹ്മാനന്ദാഭിധാനം രസവുമനുഭവിക്കും ഭവദ്‌ ഭക്തനാര്യേ!

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 1613 : ചെന്താര്‍മാനിനി നീ നുറുങ്ങു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചെന്താര്‍മാനിനി നീ നുറുങ്ങുവെടികില്‍ ചൊല്‍ക്കൊണ്ട പത്മാക്ഷനും
സന്താപക്കടലില്‍ക്കിടന്നെരിപൊരിക്കൊള്ളും കണക്കെന്നിയേ
സന്തോഷം മനതാരില്‍ മാം പ്രതി നിനക്കുണ്ടാകിലിന്നൂഴിമേ--
ലിന്ദ്രന്‍ ഞാന്‍ മുനിവൃന്ദവന്ദിതമഹാലക്ഷ്മീ വികല്‍പം വിനാ.

കവി: പൂന്താനം

ശ്ലോകം 1614 : സ്രഷ്ടാ സൃഷ്ടിച്ചിടുന്നൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്രഷ്ടാ സൃഷ്ടിച്ചിടുന്നൂ, ഹരിയതു പരിപാലിച്ചിടു, ന്നിന്ദുചൂഡന്‍
നഷ്ടം ചെയ്യുന്നു തന്നോടഖിലമഥ മറയ്ക്കുന്നു ലോകം മഹേശന്‍
സൃഷ്ടിപ്പാനായ്‌ സദാ പൂര്‍വകനുപരി ശിവന്‍ സ്വീകരിക്കുന്നതും നിന്‍--
കഷ്ടാതീതം ഭ്രമിക്കും ഭ്രുകുടിഘടനതന്‍ സംജ്ഞയാമാജ്ഞയാലേ.

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 1615 : സമസ്തം ത്വമേവാഹം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഭുജംഗപ്രയാതം

സമസ്തം ത്വമേവാഹമസ്മിന്‍ സമസ്തോ
യദേകസ്ഥിതോഹം ത്വമേവാസി ശംഭോ
കഥം യുഷ്മദസ്മദ്‌ പ്രയോഗം കഥം വാ
രിപുര്‍മിത്രമന്യോ മഹേശം ഭ്രമോയം

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 1616 : കഴുത്തില്‍ കളങ്കം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

കഴുത്തില്‍ കളങ്കം, ഭുജംഗങ്ങള്‍ മെയ്യില്‍,
കനല്‍ച്ചാര്‍ത്തു നെറ്റിക്കു, കയ്യില്‍ കപാലം,
ശിരസ്സില്‍ ശശാങ്കന്‍, മടിത്തട്ടില്‍ നല്ലാര്‍,
ഇതില്ലാത്ത ദൈവത്തെ ഞാനോര്‍ക്കുകില്ല.

കവി : സി. വി. വാസുദേവ ഭട്ടതിരി, കൃതി : ശിവഭുജംഗം തര്‍ജ്ജമ

ശ്ലോകം 1617 : ശീഘ്രാഞ്ജന സ്ഖലന...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

ശീഘ്രാഞ്ജനസ്ഖലനതുംഗരവോര്‍ദ്ധ്വകണ്ഠഃ
സ്ഥൂലേന്ദുരുദ്രഗണഹാസിതദേവസംഘഃ
ശൂര്‍പ്പശ്രുതിശ്ച പൃഥുവര്‍ത്തുളതുംഗതുണ്ഡോ
വിഗ്നം മമാപഹര സിദ്ധിവിനായക, ത്വം

ശ്ലോകം 1618 : ശ്രീപൂര്‍ണ വേദനിലയേശ്വര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ശ്രീപൂര്‍ണ വേദനിലയേശ്വര, കാളമേഘ--
ശ്രീ പൂര്‍ണ കോമള കളേബര താമരാക്ഷ!
ശ്രീ പൂര്‍ണമാം തിരുമിഴിക്കട ചായ്ച്ചഭീഷ്ട--
ശ്രീ പൂര്‍ണമാകുവതിനെങ്ങളിലൂന്നിയാലും!

കവി : എന്‍.ഡി. കൃഷ്ണനുണ്ണി, കൃതി : ഒരു മുക്തകം

ശ്ലോകം 1619 : ശശ്വന്‍നശ്വരമേവ വിശ്വമഖിലം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശശ്വന്‍നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോഃ
നിത്യം ബ്രഹ്മനിരന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാ സംവിന്മയേ പാവകേ
പ്രാരബ്ധായ സമര്‍പ്പിതം സ്വവപുരിത്യേഷാ മനീഷാ മമ

കവി : ശങ്കരാചാര്യര്‍, കൃതി : മനീഷാ പഞ്ചകം (3)

ശ്ലോകം 1620 : ഭാനം ഭാനം പ്രപഞ്ചപ്രകൃതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭാനം ഭാനം പ്രപഞ്ചപ്രകൃതി സകലവും ഭാനുമദ്ഭാനുവിങ്കല്‍
കാനല്‍"ക്കേണീ"പ്രവാഹം കളവുകളവുതാനെന്നു താനൊന്നറിഞ്ഞാല്‍
സ്ഥാനം മറ്റില്ല താനില്ലവിടെയൊരു തടസ്സങ്ങളില്ലെന്നുമല്ലാ--
താനന്ദാകാരമായ്‌ നിന്നരുളുമതിശയം തന്നെയാണെന്റെ ദൈവം.

കവി : കുമാരനാശാന്‍, കൃതി : നിജാനന്ദവിലാസം

ശ്ലോകം 1621 : സോऽയം വിശ്വവിസര്‍ഗ്ഗ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സോऽയം വിശ്വവിസര്‍ഗ്ഗദത്തഹൃദയഃ സമ്പശ്യമാനഃ സ്വയം
ബോധം ഖല്വനവാപ്യ വിശ്വവിഷയം ചിന്താകുലസ്തസ്ഥിവാന്‍
താവത്‌ ത്വം ജഗതാം പതേ, "തപതപേ"ത്യേവം ഹി വൈഹായസീം
വാണീമേനമശിശ്രവഃ ശ്രുതിസുഖാം കുര്‍വ്വംസ്തപപ്രേരണാം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (7:2)

ശ്ലോകം 1622 : തുഷ്ട്യാ തുമ്പപ്രസൂനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തുഷ്ട്യാ തുമ്പപ്രസൂനം തുഹിനകരകലാതുംഗമൌലിക്കു ചാര്‍ത്താന്‍
പുഷ്ട്യാ പൂമാലയാക്കും ചിലര്‍, ചിലര്‍ നറുനെയ്‌ തന്നില്‍ മൂപ്പിച്ചു കൂട്ടും
ഒട്ടും നിസ്സാരമല്ലീ മലര്‍ കവിശിശുവാം മാങ്കുഴിക്കൊക്കുമോ ഹാ!
കഷ്ടം ചേരുന്നതോതാം വനമതില്‍ വളരും കൂവതന്‍ പൂവതത്രേ.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 1623 : ഒന്നുപോലഖിലാണ്ഡ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മല്ലിക

ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെ നിറഞ്ഞു തിങ്ങി വിളങ്ങിടും
നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നില്‍നിന്നുമുരുള്‍കൊണ്ടു ജാതമിതൊക്കെയും, ഗുഹ പാഹിമാം!

കവി : ശ്രീനാരായണഗുരു, കൃതി : ഷണ്മുഖസ്തോത്രം

ശ്ലോകം 1624 : നമ്പ്യാരും തോല,നീവീ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

നമ്പ്യാരും തോല,നീവീ, വിജയനൊടു ബഷീര്‍, വീക്കെയെന്‍ മുന്‍പരാകും
വമ്പന്മാരെന്തില്‍ നിന്നും വികടതയുടെ പൊന്‍പാനപാത്രം നിറച്ചോ
വെണ്‍പൂമാതേ, തുളുമ്പും കരുണയുടെയതേ സാഗരത്തിന്‍ കണം തെ--
ല്ലെന്‍ പേനത്തുമ്പിലും നീ ചൊരിയണ, മതിനാ, യംബികേ, കുമ്പിടുന്നേന്‍!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1625 : വാനത്തെഗ്ഗംഗയെത്തന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വാനത്തെഗ്ഗംഗയെത്തന്‍ നെറുകയിലണിയുന്നോനു കാമപ്പനിപ്പി--
ച്ചൂനം കൂടാതണയ്ക്കും പണിയുടയ പനിപ്പര്‍വ്വതപ്പൈതലാളേ!
നൂനം സംസാരഘോരപ്പനിയെഴുമിവരെ സ്വാനുകമ്പാരസത്തില്‍
സ്നാനം ചെയ്യിച്ചു സൌഖ്യസ്ഥിതിയരുളിവിടും നിന്റെ വൈദ്യം വിചിത്രം!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1626 : നീലാംഭോജാക്ഷി പുല്‍കുന്നതിന്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : സ്രഗ്ദ്ധര

നീലാംഭോജാക്ഷി പുല്‍കുന്നതിനിവനിടയാക്കീടിനാനെന്ന തോഷ--
ത്താലാച്ചോരന്നു കോടീശ്വരനവനുചിത ദ്രവ്യസമ്മാനമേകി;
കെയിലാസോദ്ധാരണത്തില്‍ പ്രണയകുപിതയാം ഗൌരി പേടിച്ചു പുല്‍കും
കാലാരിസ്വാമി രാത്രിഞ്ചരവരനു പുരാ ചന്ദ്രഹാസം കണക്കേ.

കവി : വള്ളത്തോള്‍, കൃതി : കള്ളനു സമ്മാനം

ശ്ലോകം 1627 : കാടാണെന്നന്തരംഗം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാടാണെന്നന്തരംഗം; കറ, ദുര മുതലാം ദുഷ്ടജന്തുക്കളന്തം--
കൂടാതിങ്ങുണ്ടു കൂടും കുതുകമൊടു കുളിര്‍ത്താര്‍ത്തു കൂത്താടിടുന്നൂ;
വാടാതിങ്ങോട്ടു വന്നാല്‍ പകലിരവിവിടെപ്പള്ളിനായാട്ടുമായി--
ക്കൂടാമങ്ങേയ്ക്കു, കൂടാദിമശബരശരീരാര്‍ദ്ധമാം കുന്നില്‍മാതേ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1628 : വിശ്വസൃഷ്ടിവിധായിനം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : മല്ലിക

വിശ്വസൃഷ്ടിവിധായിനം പുനരെവ പാലനതത്പരം
സംഹരന്തമപി പ്രപഞ്ചമശേഷലോകവിധായിനം
ക്രീഡയന്തമഹര്‍ന്നിശം ഗണനാഥയൂഥസമാവൃതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ?

കവി : മാര്‍ക്കണ്ഡേയ മഹര്‍ഷി, കൃതി : ചന്ദ്രശേഖരാഷ്ടകം

ശ്ലോകം 1629 : കാണ്മീലാ കുറി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"കാണ്മീലാ കുറി,യീറനാണു മുടി; നീ നീരാടിയോ ചോലയില്‍?
ചെമ്മണ്ണിന്‍ നിറമാണു മഞ്ഞവസനം, പോരാടിയോ? വീണുവോ?"
ഇമ്മട്ടാദ്യവിചാരണയ്ക്കു തുനിയും നേരം പ്രതിക്കൂട്ടില്‍ നി--
ന്നമ്മയ്ക്കേകിയ വിശ്വവശ്യപശുപസ്മേരം തരട്ടേ ശുഭം!

കവി : വി.കെ.ജി

ശ്ലോകം 1630 : ഇല്ലാ വൈദ്യുതി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലാ വൈദ്യുതി, യില്ല വെള്ള, മതുപോല്‍ കൈക്കൂലിയില്ലാതെ ക--
ണ്ടില്ലാപ്പീസുക, ളില്ല നല്ല വഴി, കല്ലില്ലാതെയില്ലന്നവും
എല്ലാമേകുകിലോര്‍ക്കുകില്ലടിയനത്തൃപ്പാദമെന്നോര്‍ത്തു താ--
നല്ലേ നിന്നുടെ സ്വന്ത നാട്ടിലിവനെപ്പാര്‍പ്പിച്ചു, സര്‍വേശ്വരാ?

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1631 : എന്നാലോ, വാസനക്കാര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

എന്നാലോ, വാസനക്കാര്‍ കവികളിലൊരുവന്‍ പോലു, മീപ്രാസസമ്പ--
ത്തിന്നാളോളം വെടിഞ്ഞി, ല്ലതു കരുതികി, ലിപ്പോരിലാര്‍ക്കാണു മെച്ചം
എന്നാലോചിച്ചീടാതങ്ങപജയ, ജയകാര്യങ്ങള്‍ ഖണ്ഡിച്ചുരച്ചാല്‍
നന്നാമോ? മാന്യരാകും സഹൃദയരതിനെസ്സമ്മതിക്കുന്നതാണോ?

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍, കൃതി : (ദ്വിതീയാക്ഷരപ്രാസവാദം)

ശ്ലോകം 1632 : ഏണക്കണ്ണികള്‍ തന്‍ കനത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏണക്കണ്ണികള്‍ തന്‍ കനത്ത പുടവക്കുത്തൊട്ടഴിച്ചും, മണി--
ത്തൂണമ്പും തുട ഞെക്കിയും, തുരുതുരെസ്സീല്‍ക്കാരമുണ്ടാക്കിയും,
ശോണച്ചുണ്ടു മുറിപ്പെടുത്തിയു, മിളം കാര്‍കൂന്തല്‍ ചിന്നിച്ചു, മ--
ക്ഷീണം ചുറ്റിയടിച്ചിടുന്നു കുളിര്‍കാറ്റമ്പോ! വിടന്‍ പോലവേ!

കവി : വള്ളത്തോള്‍, കൃതി : ഋതുവിലാസം

ശ്ലോകം 1633 : ശ്ലോകത്തില്‍ ഭ്രമമറ്റു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകത്തില്‍ ഭ്രമമറ്റു ജീവിതരണക്ലേശം മറക്കാന്‍ വെറും
ശ്ലോകം വല്ലതുമൊക്കെ വല്ലപൊഴുതും കുത്തിക്കുറിച്ചങ്ങിനെ
ശ്ലോകത്തില്‍ക്കഴിയാന്‍ കൊതിച്ചിടുമെനിക്കെന്തുണ്ടു, നല്ലക്ഷര--
ശ്ലോകന്യായപപീഠമേറി ഞെളിയാനത്രയ്ക്കു മിത്രങ്ങളേ?

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1634 : ശോണാകാരം നറും തൃച്ചൊടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ശോണാകാരം നറും തൃച്ചൊടി; കുചയുഗളം തുംഗഭദ്രാത്മകം; പൂ--
ബാണാരിക്കെപ്പൊഴും നര്‍മ്മദ ഭുജലത; നിന്‍ വേണിയോ കൃഷ്ണ തന്നേ;
ചേണാര്‍ന്നോരദൃജാതേ! പ്രഥിതനദനദീരൂപമായുള്ള നിങ്കല്‍--
ത്താണാരാപൂര്‍ണ്ണഭക്ത്യാ മുഴുകു, മവനപങ്കാനുവിദ്ധന്‍ വിദഗ്ദ്ധന്‍!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1635 : ചേടി, നീയിവിടെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ചേടി, നീയിവിടെ വന്നിരിയ്ക്കുമോ
പാടിടാം പുതിയ കാവ്യമൊന്നു ഞാന്‍
ഏറ്റുപാടുക, പുലമ്പിടുന്നിതാ
കാവ്യസുന്ദരി മനം മയക്കവേ

കവി : ജ്യോതിര്‍മയി

ശ്ലോകം 1636 : എന്നാലെന്തു നമുക്കു...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നാലെന്തു നമുക്കു, വന്നതു വരട്ടേ, നീ തുടങ്ങീടുകെ--
ന്നെന്നെക്കുത്തിയിളക്കിടുന്നു കവിതക്കമ്പം കണക്കെന്നിയേ;
തന്നത്താനറിയാതെപോകുമതിമോഹം വന്നുകൂടീടുകില്‍--
പ്പിന്നത്തെക്കഥ മോശ,മാ മടയനുണ്ടാമോ വിവേകോദയം?

കവി : ശീവൊള്ളി, കൃതി : ഒരു കഥ

ശ്ലോകം 1637 : ത്രാസം നല്‍കിയുണര്‍ന്ന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ത്രാസം നല്‍കിയുണര്‍ന്ന കാളിയഫണീന്ദ്രന്‍ തന്‍ ഫണത്തിങ്കലും,
രാസക്രീഡയില്‍ വല്ലവീനടുവിലായ്‌ വൃന്ദാവനത്തിങ്കലും,
ഹാ, സര്‍വ്വോത്തമയാകുമാ മുരളി തന്‍ പാട്ടേറ്റുപാടീ ധൃതോ--
ല്ലാസം, നര്‍ത്തനമാടി തത്ക്കവിതയാള്‍ ഗോവിന്ദനൊന്നിച്ചുതാന്‍.

കവി : വള്ളത്തോള്‍

ശ്ലോകം 1638 : ഹാ, വന്ദിക്കുക നാം മഹേശനെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാ, വന്ദിക്കുക നാം മഹേശനെ മനോജ്ഞാകാരമാം മൂടല്‍ മ--
ഞ്ഞീവണ്ണം വിരചിച്ചു ദൃഷ്ടികള്‍ മറച്ചീടുന്നുവല്ലോ ശിവന്‍
ഭൂവില്‍ തല്‍കൃപയായ മൂടുപടമാണല്ലോ പരം ലോലമാ--
യേവം നമ്മുടെ ഭാവിമേലവിരതം മൂടിക്കിടക്കുന്നതു്‌

കവി : കുമാരനാശാന്‍, കൃതി : നമ്മുടെ മൂടുപടം

ശ്ലോകം 1639 : ഭവഭയഹരി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

ഭവഭയഹരി, ഭക്തരാത്തരാഗം
ഭവദപദാനശതങ്ങള്‍ പാടിടുമ്പോള്‍
ഇവനിനിയതുകേട്ടു മോദബാഷ്പ--
സ്രവമൊടു കോള്‍മയിര്‍ പൂണ്ടു നില്‍പതെന്നോ?

കവി : വള്ളത്തോള്‍ , കൃതി : ബധിരവിലാപം

ശ്ലോകം 1640 : ഇനിയൊരു പരിഹാസമുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഇനിയൊരു പരിഹാസമുണ്ടു, ചൊല്ലാം:
ഒരുവിധമൊക്കെ വിവാഹവും കഴിഞ്ഞാല്‍
ഉടനൊരു മുതുകാള മേല്‍ക്കരേറും
ഭവതിയെ നോക്കി മഹാജനം ചിരിക്കും.

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ

ശ്ലോകം 1641 : ഉരഗവരനനന്തനും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

ഉരഗവരനനന്തനും ജനിക്കും
മുരരിപുതന്നുടെ പൂര്‍വ്വജത്വമോടേ
അവരുടെ പരിവാരപൌരുഷാര്‍ത്ഥം
യദുകുലധാമനി നിങ്ങളും ജനിപ്പിന്‍.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1642 : അവയവനിര കോച്ചിടും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

അവയവനിര കോച്ചിടും തണുപ്പും
ഭുവനതലത്തെ മറച്ചിടും തമസ്സും
അവരകതളിരില്‍ ഗണിച്ചിടാതാ
നവനൃവരന്‍ മരുവും തൊഴുത്തിലെത്തി.

കവി : കട്ടക്കയം, കൃതി : ശ്രീയേശുവിജയം

ശ്ലോകം 1643 : അവിടവിടെ മിഴിച്ചു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

അവിടവിടെ മിഴിച്ചുനോക്കിനിന്നൂ
വിവിധവിചേഷ്ടിതര്‍ പൌരരപ്പുമാനെ;
സവിനയര്‍ ചിലര്‍ വായ്‌മറച്ചകയ്യാല്‍--
സ്സവിധഗരോടുരിയാടല്‍ മെല്ലെയെന്നാര്‍.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1644 : സമത്വദര്‍ശീ തു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

സമത്വദര്‍ശീ തു ദിവാകരോപി
തഥാ ന ഭാതീതി വദന്ത്യുലൂകാഃ
സമാനപാഠേപി തഥാ ഗുരൂണാം
വിഭേദതാ മീലിതലോചനാനാം

കവി: ജ്യോഥിര്‍മയി

ശ്ലോകം 1645 : സാനന്ദേന്ദ്രാദിവൃന്ദാരക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സാനന്ദേന്ദ്രാദിവൃന്ദാരകഗണമകുടസ്ഥേന്ദ്രനീലോപലത്താ--
ലാനമ്രാപീഡരാകെ, ക്കുവലയകലികാവീഥി മേളിച്ചു മിന്നി,
തേന