ശ്ലോകം 2001 : ആരായാലെന്തു? പാരം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ആരായാലെന്തു? പാരം മദമിളകിവരും കൊമ്പനാവട്ടെ;യെല്ലാം
വേരോടേ കൊന്നൊടുക്കിജ്ഝടിതി കടപുഴക്കും കൊടുങ്കാറ്റുമാട്ടേ;
നേരില്ലാത്തഗ്നിയാട്ടേ;യലകു കടലെടുത്തോട്ടെ; കാരുണ്യ നീല--
പ്പാരാവാരത്തിടമ്പാം തിരുവടി തുണയുണ്ടെന്തു സംഭ്രാന്തി കൊള്ളാന്‍?

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2002 : നീലാഞ്ജനാദൃനിഭമൂര്‍ദ്ധ്വ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

നീലാഞ്ജനാദൃനിഭമൂര്‍ദ്ധ്വപിശംഗകേശം
വൃത്തോഗ്രലോചനമുദാരഗദാകപാലം
ആശാംബരം ഭുജഗഭൂഷണമുഗ്രദംഷ്ട്രം
ക്ഷേത്രേശമദ്‌ഭുതതനും പ്രണമാമി ദേവം.

കൃതി : (ക്ഷേത്രപാലധ്യാനം)

ശ്ലോകം 2003 : അവിദ്യാനാമന്തസ്തിമിര...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശിഖരിണി

അവിദ്യാനാമന്തസ്തിമിരമിഹിരദ്വീപനഗരീ
ജഡാനാം ചൈതന്യസ്തബകമകരന്ദസ്രുതിഝരീ
ദരിദ്രാണാം ചിന്താമണിഗുണനികാ, ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ, മുരരിപുവരാഹസ്യ ഭവതി

കവി : ശ്രീ ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 2004 : ദേവീ പദ്‌മാസനസ്ഥാ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ദേവീ പദ്‌മാസനസ്ഥാ വിപുലകടിതടീ പദ്‌മപത്രായതാക്ഷീ,
ഗംഭീരാവര്‍ത്തനാഭിഃ സ്തനഭരനമിതാ ശുഭ്രവസ്ത്രോത്തരീയാ
ലക്ഷീര്‍ദ്ദിവ്യൈര്‍ഗ്ഗജേന്ദ്രൈര്‍മ്മണിഗണഖചിതൈഃ സ്നാപിതാ ഹേമകുംഭൈര്‍--
നിത്യം സാ പദ്‌മഹസ്താ മമ വസതു ഗൃഹേ സര്‍വ്വമംഗല്യയുക്താ.

ശ്ലോകം 2005 : ലക്ഷ്മ്യാ രംഗേ ശരദി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ലക്ഷ്മ്യാ രംഗേ ശരദി ശശിനഃ സൌധശൃംഗേ കയോശ്ചിത്‌
പ്രേമ്‌ണാ യൂനോസ്സഹ വിരഹതോഃ പേശലാഭിഃ കലാഭിഃ
ദ്വാരാസാധേര്‍ ക്വ നു ഖലവിധേര്‍? ദൂരനീതഃ സ തസ്യാഃ
സ്വാന്തസ്വപ്നേ ശുകമനു ഗിരാ ഭാവുകം സന്ദിദേശ.

കവി : ലക്ഷ്മീദാസന്‍, കൃതി : ശുകസന്ദേശം

ശ്ലോകം 2006 : ദൂനം ചിത്തം ദുരിതഹരമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ദൂനം ചിത്തം ദുരിതഹരമാം നാമപാരായണത്താ--
ലാനന്ദിപ്പിച്ചതിവിദുഷിതാന്‍ കീര്‍ത്തനം തീര്‍ത്തനേകം
ഗാനം ചെയ്യുന്നളവിലളവില്ലാത്തൊരാനന്ദപൂരേ
നൂനം മജ്ജിച്ചിടുമയി മയൂരേന്ദ്ര! കര്‍ണേന്ദൃയം തേ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2007 : ഗംഗാധരാദൃത, മസംഗാശയാംബുരുഹ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മത്തേഭം

ഗംഗാധരാദൃത, മസംഗാശയാംബുരുഹഭൃംഗായിതം, ദിതിഭുവാം
ഭംഗാവഹം, വിധൃതതുംഗാചലം, പൃഥുഭുജംഗാധിരാജശയനം,
അംഗാനുഷംഗിമൃദുപിംഗാംബരം, പരമനംഗാതിസുന്ദരതനും,
ശൃംഗാരമുഖ്യരസരംഗായിതം, ഭജ ത, മംഗാബ്ജനാഭമനിശം.

കവി : സ്വാതിതിരുനാള്‍

ശ്ലോകം 2008 : ആസ്രംസത്‌ ക്ഷൌമനീവീം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ആസ്രംസത്‌ ക്ഷൌമനീവീം നിജഭുജലതയാ ധാരയന്തീം ലലാമ--
പ്രോദ്യത്‌ഫാലാന്തരാളാം വിലുളിതചികുരാം ക്രീഡതീം കന്തുകേന
ഹേമാംഭോജാഭിരാമാം മദനരിപുമനഃ ക്ഷോഭമാപാദയന്തീ--
മായാന്തീം താമുപാസേ നിജചരണജൂഷാമിഷ്ടദാം വിഷ്ണുമായാം.

ശ്ലോകം 2009 : ഹേ, ഹേ, എന്തെന്തു കൂത്താണിതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഹേ! ഹേ! എന്തെന്തു കൂത്താണിതു? ചെകിടടയും വണ്ണമീവണ്ണമേട്ടം
ഹാഹാരാവം മുഴക്കിപ്പുനരിഹ പൊടി ധൂളിച്ചു മേളിച്ചുകൊണ്ടു്‌!
ഹോ! ഹോ! തിക്കിത്തിരക്കിത്തുരുതുരെ വളരെഡ്ഢീക്കോടാള്‍ക്കൂട്ടമയ്യോ!
ഹൂഹൂയെന്നാര്‍ത്തടുക്കുന്നിതു കുടല്‍പിടയും മട്ടിലിന്നൊട്ടതല്ലേ.

കവി : വെണ്മണി മഹന്‍

ശ്ലോകം 2010 : ഹേമാംഭോജേ നിഷണ്ണം ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ഹേമാംഭോജേ നിഷണ്ണം സ്രവദമൃതഘടൌ ചക്രശംഖൌ കരാബ്ജേ--
ഷ്വക്ഷസ്രക്കുണ്ഡികാഖ്യേ ശിരസി ശശികലാം ധാരയന്തം സുഭൂഷം
ഹേമാഭം പീതവസ്ത്രം രവിശശിദഹനത്രീക്ഷണം ചിത്സ്വരൂപം
സര്‍വ്വജ്ഞം സര്‍വ്വഗം തം ഹരിഹരവിധിജം വിശ്വരൂപം നമാമി.

ശ്ലോകം 2011 : ഹാ ഹാ, മേ നിശ്ചയിപ്പാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഹാ ഹാ, മേ നിശ്ചയിപ്പാന്‍ പണിയിതു സുഖമോ ദു:ഖമോ നിദ്ര താനോ
മോഹം താനോ മദം വാ സുമുഖി, വിഷമതിന്‍ വ്യാപ്തിയോയെന്നുമിപ്പോള്‍
ദേഹസ്പര്‍ശങ്ങള്‍ തോറും തരുണി, മമ വികാരത്തിനാലിന്ദൃയൌഘം
മോഹിക്കുന്നൂ മനസ്സില്‍ കളമൊഴി, തെളിവും മൂടലും ചേര്‍ന്നിടുന്നൂ.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 2012 : ദുഗ്ദാബ്ധിദ്വീപവര്യ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ദുഗ്ദാബ്ധിദ്വീപവര്യപ്രവിലസിതസുരോദ്യാനകല്‍പദ്രുമാധോ
ഭദ്രാംഭോജന്മപീഠോപരിഗതവിനതാനന്ദനസ്കന്ധസംസ്ഥഃ
ദോര്‍ഭിര്‍ബ്ബിഭ്രദ്രഥാംഗം വരദമഥ ഗദാം പങ്കജം സ്വര്‍ണ്ണവര്‍ണ്ണം
ഭാസ്വന്മൌലിര്‍വ്വിചിത്രാഭരണപരിഗതഃ സ്യാച്ഛൃയേ വോ മുകുന്ദഃ

ശ്ലോകം 2013 : ദാരിദ്ര്യദുഃഖത്തില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ദാരിദ്ര്യദുഃഖത്തിലുഴന്നിടുന്നോര്‍
ധാരാളമുണ്ടീഭുവനത്തിലെങ്ങും
ശരിക്കവര്‍ക്കേകിടുമര്‍ത്ഥമെല്ലാം
നാരായണന്നര്‍പ്പണമായ്‌ വരട്ടെ

കവി : ടി. ടി. ജി. നായര്‍, എറണാകുളം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2014 : ശ്യാമാം വിചിത്രാംശു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവംശ/വംശസ്ഥം

ശ്യാമാം വിചിത്രാംശുകരത്നഭൂഷണാം
പത്മാസനാം തുംഗപയോധരാനതാം
ഇന്ദീവരേ ദ്വേ നവശാലിമഞ്ജരീം
ശുകം ദധാനാം വസുധാം ഭജാമഹേ.

ശ്ലോകം 2015 : ഇന്ദ്രന്‍, ധാതാ, വുപേന്ദ്രന്‍,...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഇന്ദ്രന്‍, ധാതാ, വുപേന്ദ്രന്‍, പിതൃപതി, പവനന്‍, പാവകന്‍, പാശികാലന്‍
ചന്ദ്രന്‍, ചണ്ഡാംശു, മുമ്പാം ജഗദധികൃതരില്‍പ്പോലുമേകന്‍ പിഴച്ചാല്‍
അന്നാസ്ഥാനം വഹിപ്പാന്‍ തവപദകമലോപാസകന്മാരിലേകന്‍
വന്നീടേണം; പരന്മാരതിനു കുശലര,ല്ലൊക്കെയും ശക്തിസാധ്യം

കവി : ഒറവങ്കര, കൃതി : ദേവീസ്തവം

ശ്ലോകം 2016 : അരുണനളിനസംസ്ഥം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

അരുണനളിനസംസ്ഥം കാഞ്ചനോദ്ദീപ്തവര്‍ണ്ണം
കരദൃതദരചക്രം പീതകൌശേയവസ്ത്രം
കനകകലശസംരക്തോല്‍പലാസക്തപാണിം
ശ്രിയമപരകരാഭ്യാം ബിഭ്രതം നൌമി വിഷ്ണും.

ശ്ലോകം 2017 : കാലം കുറഞ്ഞ ദിനമെങ്കിലും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

"കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൌവന"മെന്നു നിന്റെ--
യീ ലോലമേനി പറയുന്നനുകമ്പനീയം.

കവി : കുമാരനാശാന്‍, കൃതി : വീണപൂവു്‌

ശ്ലോകം 2018 : ചക്രം ശംഖം ച ചാപം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ചക്രം ശംഖം ച ചാപം പരശുമസിമിഷും ശൂലപാശാങ്കുശാഗ്നിം
ബിഭ്രാണം ചര്‍മ്മഖേടം ഹലമുസലഗദാകുന്തമത്യുഗ്രദംഷ്ട്രം
ബാലാകേശം തിനേത്രം കനകമയലസത്‌ ഗാത്രമത്യുഗ്രരൂപം
വന്ദേ ഷഡ്‌കോണസംസ്ഥം സകലരിപുജനപ്രാണസംഹാരചക്രം.

, കൃതി : (നിഗ്രഹചക്രം -- മഹാസുദര്‍ശനം -- ധ്യാനം)

ശ്ലോകം 2019 : ബ്രഹ്മാവര്‍ത്തം ജനപദം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ബ്രഹ്മാവര്‍ത്തം ജനപദമധശ്ഛായയാ ഗാഹമാനഃ
ക്ഷേത്രം ക്ഷത്രപ്രധനപിശുനം കൌരവം തദ്‌ ഭജേഥാഃ
രാജന്യാനാം ശിതശരശതൈര്‍യത്ര ഗാണ്ഡീവധന്വാ
ധാരാപാതൈസ്ത്വമിവ കമലാന്യഭ്യവര്‍ഷന്മുഖാനി

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 2020 : രൌദ്രം രൌദ്രാവതാരം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

രൌദ്രം രൌദ്രാവതാരം ഹുതവഹനയനം ചോര്‍ധ്വകേശം സദംഷ്‌ട്രം
വ്യോമാംഗം ഭീമരൂപം ഘിണിഘിണിരഭസം ജ്വാലമാലാകലാപം
ഭൂതപ്രേതാദിനാഥം കരകലിതമഹാഖഡ്ഗഖേടം ച സൌമ്യം
വന്ദേ ലോകൈകവീരം ത്രിഭുവനനമിതം ശ്യാമളം വീരഭദ്രം.

ശ്ലോകം 2021 : ഭൂവിന്‍ മൂകതമസ്സകറ്റി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭൂവിന്‍ മൂകതമസ്സകറ്റി, യിരവിന്‍വല്ലായ്മയെല്ലാമൊഴി--
ച്ചാവിണ്‍ഗോപുരമേടവിട്ടുപതിവായ്‌ക്കാരുണ്യമോടെത്തിടും
തൂവെണ്‍പൂഞ്ചിറകാര്‍ന്നിടുന്നൊരുദയശ്രീ നിന്റെയോമല്‍ക്കരം
പൂവിന്‍പട്ടിതള്‍ തൊട്ടുണര്‍ത്തുമളവില്‍, ഞാന്‍ നിന്റെ വൈതാളികന്‍!

കവി : പ്രമീളാദേവി, കൃതി : വിഷുക്കണി

ശ്ലോകം 2022 : താരാദിപഞ്ചമനുഭിഃ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

താരാദിപഞ്ചമനുഭിഃ പരിഗീയമാനം
മാനൈരഗമ്യമനിzഅം ജഗദേകമൂലം
സച്ചിത്‌സമസ്തഗമനശ്വരനച്യുതം ത--
ത്തേജഃ പരം ഭജത സാന്ദ്രസുധാംബുരാശിം.

ശ്ലോകം 2023 : സാ വാ അയം ബ്രഹ്മ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സാ വാ അയം ബ്രഹ്മ മഹദ്വിമൃഗ്യം
കൈവല്യനിര്‍വാണസുഖാനുഭൂതിഃ
പ്രിയഃ സുഹൃദ്വഃ ഖലു മാതുലേയ
ആത്മാര്‍ഹണീയോ വിധികൃദ്‌ഗുരുശ്ച.

കവി : വ്യാസന്‍, കൃതി : ശ്രീമദ്ഭാഗവതം (7.15.76)

ശ്ലോകം 2024 : പത്തോളം കൊല്ലമായ്‌ നിന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പത്തോളം കൊല്ലമായ്‌ നിന്‍ തിരുനടയില്‍ ഹരേ, അര്‍ച്ചനാപുഷ്പവുംകൊ--
ണ്ടെത്താറുണ്ടെങ്കിലിപ്പൊ,ലവശത പലതുണ്ടുറ്റവര്‍ക്കും മടുത്തു
നിര്‍ത്താറായെന്നു തോന്നുന്നിവനുടെ നടനം ജീവിതത്തിന്നരങ്ങില്‍
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : അച്യുതന്‍ കുട്ടി, കാടാമ്പുഴ, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2025 : നിരപരാധരാം...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം :

നിരപരാധരാം ലോകരെബ്ഭവാന്‍
നരപതേ വധം ചെയ്കിലീവിധം
നരകമെങ്ങനേ നീയൊഴിച്ചീടും?
നിരവിശേഷമാം നിന്റെ വംശവും

ശ്ലോകം 2026 : "നാരായണാ" യെന്നിവന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

"നാരായണാ" യെന്നിവനുച്ചരിച്ചാ--
ലാരാഞ്ഞുവന്നിങ്ങു തുണച്ച കൃഷ്ണാ
തീരാത്ത സന്താപമിയന്ന ജന്മം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : എം. ജി. വേണുഗോപാലന്‍, അമ്പാടി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2027 : തുല്യം ചൊല്ലിക്കൊടുക്കുന്നിതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തുല്യം ചൊല്ലിക്കൊടുക്കുന്നിതു ഗുരു ജഡനും പ്രാജ്ഞനും വിദ്യയെത്താ--
നില്ലാതാക്കില്ലെവന്നും ഗ്രഹണപടുതയെത്താന്‍ കൊടുക്കാറുമില്ല;
തെല്ലും മണ്‍കട്ട ബിംബത്തിനെ വിമലമണിയ്ക്കൊപ്പമായുള്‍ഗ്രഹിക്കു--
ന്നില്ലവ്വണ്ണം ഫലംകൊണ്ടിരുവരുമായേതവും ഭേദമുണ്ടാം.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 2028 : തഞ്ചത്തില്‍ക്കളസൂക്തിയാലെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തഞ്ചത്തില്‍ക്കളസൂക്തിയാലെ പുളകം ചേര്‍ത്തൂ ചെറുശ്ശേരിയ--
ത്തുഞ്ചന്‍ തന്‍കിളി കൊഞ്ചിനാള്‍ മധുരമായദ്വൈതഗീതാമൃതം;
കുഞ്ചന്‍ പൂത്തിരിതന്‍ കളിപ്പൊലിമയില്‍ പൊട്ടിച്ചിരിപ്പിച്ചുതന്‍
നെഞ്ചം കൈരളിദേവിയാള്‍ക്കു രസലാസ്യോദാരകേദാരമായ്‌.

ശ്ലോകം 2029 : കണ്ടെത്തീടണമാശയുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കണ്ടെത്തീടണമാശയുണ്ടു, പരമാം തത്ത്വം ഗ്രഹിക്കുന്നുമു--
ണ്ടെന്നെത്താന്‍ പൊടിയാക്കുമാറണവതെമ്പാടും മൃഗീയത്വമാം;
തിങ്കള്‍ക്കീറുയരുന്ന പോതൊഴുകിടും മഞ്ഞെന്ന പോല്‍ മാനസ--
ത്തിങ്കല്‍ ഭക്തി ലഭിക്കുവാനിട ലഭിച്ചാകില്‍ ജയിച്ചാവു ഞാന്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി, കൃതി : ശ്രീഗുരുവായുപുരേശ്വരസ്തവം

ശ്ലോകം 2030 : തിര്യക്‌കണ്ഠവിലോലമൌലി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തിര്യക്‌കണ്ഠവിലോലമൌലിതരളോത്തംസസ്യ വംശോച്ചലദ്‌--
ഗീതിസ്ഥാനകൃതാവധാനലലനാലക്ഷൈര്‍ന സംലക്ഷിതാഃ
സമ്മുക്താ മധുസൂദനസ്യ മധുരേ രാധാമുഖേണ്ടൌ മൃദു--
സ്പന്ദം കന്ദളിതാശ്ചിരം ദദതു വഃ ക്ഷേമം കടാക്ഷോര്‍മയഃ

കവി : ജയദേവന്‍, കൃതി : ഗീതഗോവിന്ദം

ശ്ലോകം 2031 : സന്തപ്തായസി സംസ്ഥിതസ്യ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സന്തപ്തായസി സംസ്ഥിതസ്യ പയസോ നാമാപി ന ശ്രൂയതേ;
മുക്താകാരതയാ തദേവ നളിനീപത്രസ്ഥിതം ദൃശ്യതേ;
അന്തസ്സാഗരശുക്തിമധ്യപതിതം തന്മൌക്തികം രാജതേ;
പ്രായേണാധമമധ്യമോത്തമജുഷാമേവം വിധം വൃത്തയഃ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 2032 : അര്‍ഥം കാമിച്ചു മര്‍ത്ത്യന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

അര്‍ത്ഥം കാമിച്ചു മര്‍ത്ത്യന്‍ പലപല വിധവേഷങ്ങളും കെട്ടിടുന്നൂ
വ്യര്‍ത്ഥം താന്‍ ചെയ്‌വതെല്ലാ, മുലകമിതു മഹാനാടകം തന്നെയല്ലോ!
ഒത്തിട്ടില്ലീയെനിക്കീ നരകസദൃശമാം നാടകം പൂര്‍ത്തിയാക്കാന്‍
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : യശോദ, നെച്ചൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2033 : ഓജസ്സാര്‍ന്ന മുഖങ്ങള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഓജസ്സാര്‍ന്ന മുഖങ്ങള്‍ ചൂഴെയുരുകും തൂവെള്ളിപൊല്‍ ശുഭ്രമാം
തേജസ്സിന്‍ പരിവേഷമാര്‍ന്നു തെളിവില്‍ കാണുന്നിതാ വ്യക്തികള്‍;
രാജച്ചന്ദൃകയൊത്ത രമ്യവസനം പൂണ്ടോരഹോ! സ്ഫാടിക--
ഭ്രാജന്മൂര്‍ത്തികള്‍ വാണിതന്റെ പരിഷല്‍സാമാജികന്മാരിവര്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 2034 : രണ്ടായ്‌ നീങ്ങിയകന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രണ്ടായ്‌ നീങ്ങിയകന്നു നിന്നിവിടെ നാം വിസ്തീര്‍ണ്ണമാര്‍ഗ്ഗം ശരി--
ക്കുണ്ടാക്കുന്നു വിടേശജര്‍ക്കു വിജയപ്രാസാദമുള്‍പ്പൂകുവാന്‍;
പണ്ടാ പ്രാജ്ഞപിതാക്കള്‍ ചെയ്ത പടി, നാം തോളോടു തോളായ്‌ നില--
ക്കൊണ്ടാലോ, മതില്‍ വേറെ വേണ്ട, ഭരതക്ഷേത്രത്തെ രക്ഷിക്കുവാന്‍!

കവി : വള്ളത്തോള്‍, കൃതി : കാട്ടെലിയുടെ കത്തു്‌

ശ്ലോകം 2035 : പണ്ടത്തെപ്പണ്ഡിതാഖണ്ഡല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പണ്ടത്തെപ്പണ്ഡിതാഖണ്ഡലകുലമഖിലം വിണ്‍മൊഴിത്തോഴരാ, ണിം-
ഗ്ലണ്ടിന്‍ തണ്ടാര്‍ന്ന ഹൌണീമണിയിലഥ പരിഷ്കാരികള്‍ക്കേറി കമ്പം
രണ്ടും മാറ്റിത്തമെന്നാക്കവിയവികലഭക്ത്യാദരം ഭാഷയൊക്കെ--
ക്കൊണ്ടിഷ്ടംപൂണ്ടുപൂണ്ടാന്‍; അതുപുതുപുളകം കൊണ്ടുകൊണ്ടാടി ലോകം

കവി : എന്‍. കെ. ദേശം, കൃതി : വെണ്മണി സ്മരണ

ശ്ലോകം 2036 : രാധാമുഗ്ദമുഖാരവിന്ദ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാധാമുഗ്ദ്ധമുഖാരവിന്ദമധുപസ്ത്രെയിലോക്യമൌലിസ്ഥലീ--
നേപഥ്യോചിതനീലരത്നമവനീഭാരാവതാരാന്തകഃ
സ്വച്ഛന്ദം വ്രജസുന്ദരീജനമനസ്തോഷപ്രദോഷശ്ചിരം
കംസധ്വംസനധൂമകേതുരവതു ത്വാം ദേവകീനന്ദനഃ

കവി : ജയദേവന്‍, കൃതി : ഗീതഗോവിന്ദം (സാകാംക്ഷപുണ്ഡരീകാക്ഷം)

ശ്ലോകം 2037 : സര്‍വ്വം നശ്വരമിപ്രപഞ്ചമഖിലം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സര്‍വ്വം നശ്വരമിപ്രപഞ്ചമഖിലം മിഥ്യയ്ക്കടിപ്പെട്ടുപോയ്‌
നിര്‍വീര്യം ജനകോടി, മര്‍ത്യനുമഹാദുഃഖങ്ങളേ ശാശ്വതം
നിര്‍വ്യാജം നിലയേവ, മിക്കഥകളെപ്പാടുന്ന ഞാനല്ലയോ
സര്‍വ്വാരാദ്ധ്യനെനിക്കൊരുക്കുക മലര്‍ച്ചെണ്ടൊന്നു മാലോകരേ.

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 2038 : നായാതസ്സഖി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നായാതസ്സഖി! നിര്‍ദ്ദയോ യദി ശഠസ്ത്വം ദൂതി! കിം ദൂയസേ?
സ്വച്ഛന്ദം ബഹുവല്ലഭഃ സ രമതേ കിം തത്ര തേ ദൂഷണം?
പശ്യാദ്യപ്രിയസംഗമായ ദയിതസ്യാകൃഷ്യമാണം ഗുണൈ--
രുല്‍കണ്ഠാര്‍ത്തിഭരാദിവ സ്ഫുടദിദം ചേതസ്സ്വയം യാസ്യതി

കവി : ജയദേവന്‍, കൃതി : ഗീതഗോവിന്ദം (നാഗരികനാരായണം)

ശ്ലോകം 2039 : പാരാകവെ ചുറ്റിയലഞ്ഞു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

പാരാകവെ ചുറ്റിയലഞ്ഞു നാനാ--
ചാരങ്ങളില്‍ വിഭ്രമമാര്‍ന്നിടാതെ
നേരായി നാം ചെയ്‌വതശേഷവും ശ്രീ--
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : മണികണ്ഠന്‍, പാഴൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2040 : നിഖിലഭുവനലക്ഷ്മീ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

നിഖിലഭുവനലക്ഷ്മീനിത്യലീലാസ്പദാഭ്യാം
കമലവിപിനവീഥീഗര്‍വ്വസര്‍വ്വങ്കഷാഭ്യാം
പ്രണമദഭയദാനപ്രൌഢഗാഢോദ്വതാഭ്യാം
കിമപി വഹതു ചേതഃ കൃഷ്ണപാദാംബുജാഭ്യാം!

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം സംസ്കൃതം (1.12)

ശ്ലോകം 2041 : പാരില്‍ജ്ജനം സൌഖ്യമിയന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

പാരില്‍ജ്ജനം സൌഖ്യമിയന്നു വാഴാന്‍
പോരിന്റെ ദുര്‍ഗന്ധമൊഴിഞ്ഞു പോകാന്‍
ഞാന്‍ ചാര്‍ത്തുമീ കീര്‍ത്തനസൂനമാല്യം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : ശ്യാമ പരമേശ്വരന്‍, വളാഞ്ചേരി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2042 : ഞാനും വന്നു ജഗത്തില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനും വന്നു ജഗത്തി, ലെന്തിനെവിടുന്നെങ്ങോട്ടു?--കഷ്ടം വൃഥാ
ഞാനും വന്നു ജഗത്തിലെന്നു വരുമോ മജ്ജീവിതം ശൂന്യമോ?
ഗാനാലാപനലോലമാം ഹൃദയമേ, നീ നല്ലപോല്‍ നോക്കു, നീ
കാണും കാഴ്ച യഥാര്‍ത്ഥമോ, കപടമോ, വിഭ്രാന്തിയോ മായയോ?

കവി : ചങ്ങമ്പുഴ, കൃതി : രാക്കിളികള്‍

ശ്ലോകം 2043 : ഗഗനതലമിടിഞ്ഞു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ഗഗനതലമിടിഞ്ഞു താണതൊക്കും
നഗപതി നീലനിതംബഭൂവിലേവം
ഭഗിനി! പറകയെന്തിതാര്‍ന്നതിങ്ങീ--
യഗണിതദിവ്യവിഭൂതി മര്‍ത്യലോകം.

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 2044 : ഭാസ്വത്‌ഭാസ്വത്‌സഹസ്ര...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ഭാസ്വത്‌ഭാസ്വത്‌സഹസ്രപ്രഭമരിദരകൌമോദകീപങ്കജാനി
ദ്രാഘിഷ്ടൈര്‍ബ്ബാഹുദണ്ഡൈര്‍ദ്ദധതമജിതമാപീതവാസോ വസാനം
ധ്യായേത്‌ സ്ഫായത്‌കിരീടോജ്ജ്വലമകുടമഹാകുണ്ഡലം വന്യമാലാ--
വത്സശ്രീകൌസ്തുഭാഢ്യം സ്മിതമധുരമുഖം ശ്രീധരാശ്ലിഷ്ടപാര്‍ശ്വം.

ശ്ലോകം 2045 : ധീരന്മാരിഹ സത്യവും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധീരന്മാരിഹ സത്യവും പ്രിയവുമായുള്ളോരു വാക്യത്തിനെ--
പ്പാരില്‍ ധേനുവിതെന്നു ചൊല്ലുമിതിനാലുണ്ടാം ശുഭം സര്‍വ്വവും;
ചേരും നല്ലൊരു കീര്‍ത്തി, യിഷ്ടമഖിലം സിദ്ധിക്കുമെന്നല്ലുടന്‍
ദൂരത്തോടുമമംഗലം ദുരിതവും താനേ നശിക്കും ദ്രുതം.

കവി : ചാത്തുക്കുട്ടി മന്നടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം പരിഭാഷ

ശ്ലോകം 2046 : ചാലേ തത്ര പുലിക്കുറിച്യഭിധമാം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാലേ തത്ര പുലിക്കുറിച്യഭിധമാം കോട്ടയ്ക്കകം തമ്പിമാര്‍
താലോലിച്ചഴകപ്പനാം മുതലിയാര്‍ പുക്കാവസിക്കും വിധൌ
പാലാഴിപ്രിയനന്ദനീപതിഹിതന്‍ ശ്രീവീരമാര്‍ത്താണ്ഡഭൂ--
പാലന്‍ പാലൊലിയും ഗിരൈവമരുളിച്ചെയ്തീടിനാന്‍ മന്ത്രിണൌ.

, കൃതി : ശ്രീവീരമാര്‍ത്താണ്ഡവര്‍മ്മചരിതം ആട്ടക്കഥ

ശ്ലോകം 2047 : പൊള്ളാം പൊള്ളാം മനസ്സേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പൊള്ളാം പൊള്ളാം മനസ്സേ! തവഗതിയിനിയാരുള്ളു! നോക്കാതെ തള്ളി--
ക്കൊള്ളാം, കൊള്ളാത്തതല്ലാത്തൊരു കവിതയിനിത്തീര്‍ക്കുവാനാരുമില്ല,
തള്ളാം, തള്ളാം തിരക്കിസ്സുകവിതയതിനെദ്ദുഷ്കവിത്വത്തിനേറെ--
ത്തുള്ളാം, തുള്ളാന്‍ വരട്ടെ, കവിസിതമണിയാ വാനിലുണ്ടേ ചൊടിക്കും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ , കൃതി : (വെണ്മണി മഹന്റെ മരണത്തെപ്പറ്റി)

ശ്ലോകം 2048 : തീണ്ടാനാരി കറപ്പു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തീണ്ടാനാരി കറപ്പു ജീരകമരം തണ്ടിഞ്ചിപൂരാടവും
വെണ്‍കൊറ്റക്കുടയും വിയര്‍പ്പുതുണിയും വേഴാമ്പലോടാമ്പലും
പഞ്ചാരപ്പൊതിയും ചിരിച്ച ചിരിയും ധാന്വന്തരം പമ്പരം
ഇത്ഥം പേകള്‍ പറഞ്ഞുകൊണ്ടു വിലസും ഭ്രാന്തായ തുഭ്യം നമഃ

കവി : കൊച്ചുനമ്പൂതിരി

ശ്ലോകം 2049 : പഞ്ചാരപ്പൊടിയോടു പാരമിടയും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പഞ്ചാരപ്പൊടിയോടു പാരമിടയും ത്വല്‍പ്പദ്യമിപ്പോള്‍ ഭവാന്‍
അഞ്ചാറല്ല കൊടുത്തയച്ചതിരുപത്തഞ്ചും സഖേ സാദരം
എന്‍ ചാരത്തിഹ വന്ന നേരമധുനാ വായിച്ചു വായിച്ചു ഞാന്‍
നെഞ്ചാകെത്തെളിവായി മന്ദമെഴുനേറ്റഞ്ചാറു ചാടീടുവേന്‍.

കവി : വെണ്മണി മഹന്‍

ശ്ലോകം 2050 : എണ്‍പത്തൊന്നതു ദൂരെ വിട്ടു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എണ്‍പത്തൊന്നതു ദൂരെ വിട്ടു പതിനേഴന്‍പോടു കൈക്കൊണ്ടുതാ--
ന്നന്‍പത്തൊന്നവതാരബാലകനെഴും മുപ്പത്തിമൂന്നെപ്പൊഴും
സമ്പത്തെന്നു ദൃഢീകരിച്ചതെഴുനൂറ്റഞ്ചില്‍ സ്മരിച്ചീടിലി--
ങ്ങന്‍പത്തൊന്നതു ദൂരെയാക്കിയറുപത്തഞ്ചില്‍ സുഖിക്കാമെടോ!

കവി : കൊച്ചുനമ്പൂതിരി

ശ്ലോകം 2051 : സിരമുറികളില്‍ നിന്നിങ്ങൂറിടുന്നുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

സിരമുറികളില്‍ നിന്നിങ്ങൂറിടുന്നുണ്ടു രക്തം
വിരവിലിനിയുമറ്റില്ലെന്റെ ദേഹത്തില്‍ മാംസം
അരിയ പശി നിനക്കും ശാന്തമായില്ല നൂനം
ഗരുഡ, പറക, എന്തേ ഭക്ഷണം നീ നിറുത്തി?

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : (പരിഭാഷ)

ശ്ലോകം 2052 : അക്ഷീണം മദിരാശി തന്നില്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അക്ഷീണം മദിരാശി തന്നിലുളവാം വൃത്താന്തമിന്നൊക്കെയും
ശിക്ഷയ്ക്കിങ്ങരനാഴികയ്ക്കറിയുമാക്കമ്പിത്തപാലും ദ്രുതം
പക്ഷിപ്രൌഢനതെന്നപോലെ ഗമനം ചെയ്യുന്ന തീവണ്ടിയും
രക്ഷിച്ചീടണമാസ്ഥയോടു കയറേല്‍ക്കേറിക്കളിക്കും വിധൌ.

കവി : കൊച്ചുനമ്പൂതിരി

ശ്ലോകം 2053 : പ്രാര്‍ത്ഥിച്ചാല്‍ പദമേകുമെങ്കിലുമഹോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രാര്‍ത്ഥിച്ചാല്‍ പദമേകുമെങ്കിലുമഹോ! മുന്നോട്ടെടുക്കാ ദൃഢം,
ക്രോധിച്ചാല്‍ വിറയാര്‍ന്നിടും പുനരുടന്‍ വൈവര്‍ണ്യവും കാട്ടിടും
കൂട്ടാക്കാതെ പിടിച്ചിഴച്ചിടുകിലോ സ്തംഭം പിടിച്ചീടുമേ
കഷ്ടം! മൂഢനു വാണി, യാര്യസഭയില്‍ കേഴും നവോഢാസമം.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ഭാഷാഭൂഷണം

ശ്ലോകം 2054 : കൊന്നപ്പൂക്കളില്‍ നിന്റെ കിങ്ങിണി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊന്നപ്പൂക്കളില്‍ നിന്റെ കിങ്ങിണി, നറും മന്ദാരപുഷ്പങ്ങളില്‍
നിന്‍ മന്ദസ്മിതകാന്തി, നിന്‍ മിഴികളിന്നീ ശംഖുപുഷ്പങ്ങളില്‍,
നിന്‍ മെയ്ശോഭകളിന്ദ്രനീലമുകിലില്‍, പട്ടാട പൊന്‍വെയ്‌ലിലും
കണ്ണാ, വേറൊരു പുണ്യമെന്തു, മിഴികള്‍ക്കെങ്ങും ഭവദ്ദര്‍ശനം!

കവി : ഒ. എന്‍. വി. കുറുപ്പു്‌

ശ്ലോകം 2055 : നീരന്ധ്രാളകമിന്ദ്രനീലം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീരന്ധ്രാളകമിന്ദ്രനീല, മമലം പല്ലൊക്കെ മു, ത്തുത്സ്മിതം
ഹീരം, മല്‍പ്രിയ തന്റെ ചുണ്ടു പവിഴം, പൂമേനി ഗോമേദകം,
ആ രത്നങ്ങള്‍ വശത്തിലുള്ളവനിതാ സ്വല്‍പം ധനം നേടുവാന്‍
ദൂരത്തേയ്ക്കു ഗമിക്കയാണു -- മഹിതം നിന്‍ പ്രാഭവം ലോഭമേ!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 2056 : അരുളി തനയനീശന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അരുളി തനയനീശന്‍ -- "ജേര്‍ശലേം പുത്രിമാരേ!
പെരുകിടുമഴലിപ്പോളെന്നെയോര്‍ത്തിട്ടു വേണ്ട;
കരുതുവിനനുതാപം നിങ്ങളെത്താന്‍ നിനച്ചും;
വിരുതു വിലസുമൊമല്‍പ്പുത്രരെച്ചിന്ത ചെയ്തും."

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 2057 : കരവിരലുകള്‍ കൊണ്ടച്ചുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

കരവിരലുകള്‍ കൊണ്ടച്ചുണ്ടു രണ്ടും മറച്ചി--
"ട്ടരുതരു"തിതി വീണ്ടും വിക്ലബം പൂണ്ടുരച്ചും
തരളമിഴി തിരിച്ചാളാനനം തോളിലേക്കായ്‌;
ഒരുവിധമതുയര്‍ത്തീ -- ഹന്ത! ചുംബിച്ചുമില്ല.

കവി : കാലടി രാമന്‍ നമ്പ്യാര്‍ / കാളിദാസന്‍, കൃതി : ശാകുന്തളം പരിഭാഷ (കേളീശാകുന്തളം)

ശ്ലോകം 2058 : തുപ്പല്‍ക്കോളാമ്പിയിപ്പോള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

തുപ്പല്‍ക്കോളാമ്പിയിപ്പോള്‍ പുതിയ പദവിയില്‍പ്പുഷ്പതാലം കണക്കാ--
യെത്തീ, തീന്‍മേശമേലും, വലിയവര്‍ വിലസും ക്ലബ്ബി, ലാപ്പീസിലും ഹാ!
ചത്തൂ പൊയ്പോയ കാലപ്പൊലിമ പലതുമീ നവ്യസംസ്കാരഭാവം
കല്‍പിയ്ക്കും വൈകൃതത്തില്‍ വികൃതി സുകൃതികള്‍ക്കാതെയേകുന്നമര്‍ഷം!

കവി : എസ്‌. എന്‍. കൈമള്‍, കൃതി : പരിഷ്കാരം മുക്തകം

ശ്ലോകം 2059 : ചോദിച്ചാരോടുമീ ഞാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചോദിച്ചാരോടുമീ ഞാന്‍ ജനിയിതു ചുളുവില്‍ക്കെഞ്ചി വാങ്ങിച്ചതല്ലാ;
വാദിച്ചീ ഭൌമസത്രക്കെടുനില തുടരാന്‍ ഹന്ത! ഞാനാളുമല്ലാ;
ഖേദിക്കാനെന്തു പിന്നെ, ത്തടവറ-- വെറുമീ മാംസസംഘാതയന്ത്രം--
ഭേദിച്ചന്തസ്സമീരന്‍ വിട പറയുവതും ഗാനമായ്ത്തീരുമെങ്കില്‍!

കവി : യൂസഫലി കേച്ചേരി, കൃതി : മര്‍ത്ത്യഗന്ധപ്രിയന്‍

ശ്ലോകം 2060 : ഖേദത്തെ നീക്കുവതിനെന്നിലുടന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ഖേദത്തെ നീക്കുവതിനെന്നിലുടന്‍ കനിഞ്ഞു
മോദത്തൊടിങ്ങിനിയെഴുന്നരുന്നതോര്‍ക്കില്‍
നാദത്തിലോ, നലമൊടൊറ്റലയത്തിലോ നീ
വേദത്തിലോ, വലിയവെള്ളെരുതിന്‍ പുറത്തോ?

കവി : കുമാരനാശാന്‍, കൃതി : സ്തോത്രകൃതികള്‍

ശ്ലോകം 2061 : നീരന്ധ്രനീലമിതു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

നീരന്ധ്രനീലമിതു വിണ്ടലമല്ല സിന്ധു;
താരങ്ങളല്ലിവ നുരക്കഷണങ്ങളത്രേ;
അല്ലേ ശശാങ്കനിതു സങ്കുചിതന്‍ ഫണീന്ദ്രന്‍;
അല്ലേ കളങ്കമിതു തല്‍പഗതന്‍ മുരാരി.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : (പരിഭാഷ)

ശ്ലോകം 2062 : ആരാകിലും ജീവിത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ആരാകിലും ജീവിതരഥ്യയിങ്കല്‍
ദാരിദ്ര്യദുഃഖാദികളെത്തുരത്താന്‍
നേരായമാര്‍ഗ്ഗേണ ചരിയ്ക്കെ നെഞ്ചം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : മധു കുട്ടം പേരൂര്‍, എറണാകുളം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2063 : നാട്യപ്രധാനം നഗരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം
കാട്ടിന്നകത്തോ കടലിന്നകത്തോ
കാട്ടിത്തരുന്നൂ വിധി രത്നമെല്ലാം.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 2064 : കന്യാകുമാരിക്ഷിതി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കന്യാകുമാരിക്ഷിതിയാദിയായ്‌ ഗോ--
കര്‍ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ
അന്യോന്യമംബാശിവര്‍ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം.

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : കേരളപ്രതിഷ്ഠ

ശ്ലോകം 2065 : അവന്റെ പാട്ടാം മണിയൊച്ച...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അവന്റെ പാട്ടാം മണിയൊച്ച രാവിന്‍
പ്രശാന്തനിശ്ശബ്ദതയെപ്പ്പ്പിളര്‍ക്കെ,
അതാസ്വദിക്കുന്നതിനെന്നവണ്ണം
സ്തംഭിച്ചു നിന്നൂ ദിവി താരകങ്ങള്‍.

കവി : വള്ളത്തോള്‍, കൃതി : ഒരു തോണിയാത്ര

ശ്ലോകം 2066 : അകന്മഷം സുസ്വരമൊത്ത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

അകന്മഷം സുസ്വരമൊത്ത വാണിയേ
മുഖത്തില്‍ നിന്നും മുഖമാര്‍ഗമായ്‌ നരന്‍
സുഖം സ്വനഗ്രാഹകയന്ത്രമെന്നപോല്‍
പകര്‍ക്കിലേ നല്‍ശരിയായ്‌ വരൂ ദൃഢം.

കവി : കുട്ടമത്ത്‌ കുഞ്ഞികൃഷ്ണക്കുറുപ്പ്‌, കൃതി : കയ്യെഴുത്ത്‌

ശ്ലോകം 2067 : സര്‍വ്വം മറന്നിന്നൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

സര്‍വ്വം മറന്നിന്നൊരു പാറ്റ പോല്‍ നിന്‍
സംസര്‍ഗ്ഗനിര്‍വ്വാണരസത്തില്‍ മുങ്ങാന്‍
കാംക്ഷിപ്പു ഞാനീശ്വര, കാല്‍ക്ഷണം നീ
കാണിക്കയന്‍പാര്‍ന്ന മുഖാരവിന്ദം!

കവി : കുമാരനാശാന്‍, കൃതി : ആത്മാര്‍പ്പണം--ഒരു പ്രാര്‍ത്ഥന

ശ്ലോകം 2068 : കള്ളന്റെ കണ്ണിന്നമലാ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കള്ളന്റെ കണ്ണിന്നമലാഞ്ജനത്വം
കൈക്കൊണ്ടു കാണായ തമസ്സൊഴിഞ്ഞു
പ്രകാശമോ വീണ്ടുമനാദികാല--
സാമ്രാജ്യപീഠത്തെയലങ്കരിച്ചു

കവി : കുറ്റിപ്പുറം കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 2069 : പ്രപഞ്ചമേ, നീ പല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രപഞ്ചമേ, നീ പല ദുഃഖജാലം
നിറഞ്ഞതാണെങ്കിലുമിത്രമാത്രം
ചേതോഹരക്കാഴ്ചകള്‍ നിങ്കലുള്ള
കാലത്തു നിന്‍ പേരിലെവന്‍ വെറുക്കും?

കവി : വള്ളത്തോള്‍

ശ്ലോകം 2070 : ചിലന്തി വെച്ചുള്ള...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചിലന്തി വെച്ചുള്ള വലയ്ക്കകത്തു
കൂച്ചിക്കുടുങ്ങുന്നഥ പൂച്ചി വൃന്ദം
ചതിപ്രവൃത്തിക്കടിപെട്ടുപോയാല്‍
ചാകാതെ ചത്തീടുമിവണ്ണമാരും

ശ്ലോകം 2071 : ചന്ദ്രോദയം പാര്‍ത്തെഴുമാഴി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

ചന്ദ്രോദയം പാര്‍ത്തെഴുമാഴി പോലെ--
യന്നേരമൊന്നുള്ളമലിഞ്ഞു ദേവന്‍
പാരിച്ച ബിംബാധരകാന്തി കോലും
ഗൌരീമുഖം കണ്ണുകളാല്‍ നുകര്‍ന്നാന്‍

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം പരിഭാഷ

ശ്ലോകം 2072 : പുരാ കവീനാം ഗണനാ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഉപേന്ദ്രവജ്ര

പുരാ കവീനാം ഗണനാപ്രസംഗേ
കനിഷ്ഠികാധിഷ്ഠിതകാളിദാസഃ
അദ്യാപി തത്തുല്യകവേരഭാവാ--
ദനാമികാ സാര്‍ത്ഥമയീ ബഭൂവ

ശ്ലോകം 2073 : അനര്‍ത്ഥഗര്‍ത്തങ്ങളിലാണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അനര്‍ത്ഥഗര്‍ത്തങ്ങളിലാണ്ടു തന്നേ
കിടക്കണം പോലിവര്‍ കീടതുല്യം!
വേദേതിഹാസാദിവിഭൂതിയെല്ലാം
മേല്‍ജ്ജാതി തന്‍ പൈതൃകമാണു പോലും!

കവി : വള്ളത്തോള്‍, കൃതി : ഒരു തോണിയാത്ര

ശ്ലോകം 2074 : വാരാശിതന്നാസുര...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

വാരാശിതന്നാസുരഭാവമാട്ടേ
വാരുറ്റ സൌഗന്ധികലാസ്യമാട്ടേ
നീരാളിയാം രോഗസമൃദ്ധിയാട്ടേ
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : എന്‍. എന്‍. പുരളിപ്പുറം, ആറ്റൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2075 : നിനക്കതിഷ്ടമെങ്കിലോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

നിനക്കതിഷ്ടമെങ്കിലോ വരാം വിരോധമില്ല ഞാന്‍
നിനച്ചിടുന്നതില്ല നിന്നെയാട്ടി ദൂരെയാക്കുവാന്‍
എനിയ്ക്കു നീയുപദ്രവം വരുത്തിടാതെ നോക്കിയാ--
ലനിഷ്ടമിങ്ങൊരിക്കലും ഭവിക്കയില്ല നിശ്ചയം.

കവി : മേരി ബനീഞ്ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2076 : എനിക്കിതിഷ്ടമെങ്കിലും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പഞ്ചചാമരം

എനിക്കിതിഷ്ടമെങ്കിലും തരാം നിനക്കുടുക്കുവാന്‍
നനച്ചതല്ലൊരിക്കലും പറഞ്ഞിടാമിതേ വരെ;
നിനക്കു വല്ലനിഷ്ടവും ഭവിക്കുകില്‍ സഹിക്കുവാന്‍
മനസ്സുറപ്പു കാട്ടണം നിനയ്ക്കൊലാ വഴക്കതില്‍.>

കവി : ബാലേന്ദു

ശ്ലോകം 2077 : നേരോതിടാമേറെ നിരാശ്രയന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നേരോതിടാമേറെ നിരാശ്രയന്‍ ഞാന്‍
ഓരോ ദിനം ചെയ്തു വരുന്ന കര്‍മ്മം
പാരാകെ സൃഷ്ടിച്ചു ഭരിച്ചിടും ശ്രീ--
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : വി ജെ. ജാതവേദന്‍ നമ്പൂതിരി, പാലക്കാട്‌, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2078 : പിബന്തി പാദൈരിതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പിബന്തി പാദൈരിതി കാരണേന
പാനം തു നിന്ദ്യം കില പാദപാനാം
പാദാശ്രിതാന്‍ പാന്തി സദാതപസ്ഥാഃ
പാനേന നൂനം സ്തുതിമാവഹന്തി!

കവി : ജ്യോതിര്‍മയി

ശ്ലോകം 2079 : പറന്നുവന്നെത്തിയതെങ്ങുന്നിന്ന്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

പറന്നുവന്നെത്തിയതെങ്ങുന്നിന്നൊ, രാ--
ളറിഞ്ഞതില്ല, ങ്ങിനെ രണ്ടു പക്ഷികള്‍
ഒരേ തരം കായ്‌കനി തിന്നു ഞങ്ങളി--
ങ്ങൊരേ മരക്കൊമ്പിലിരുന്നിതൊട്ടുനാള്‍.

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ജലി

ശ്ലോകം 2080 : ഒക്കുന്നില്ലീ ശിരസ്സില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഒക്കുന്നില്ലീ ശിരസ്സില്‍ മണിമകുടമുറപ്പിയ്ക്കുവാന്‍, ചുട്ടിയാകെ--
പ്പൊട്ടിപ്പോകുന്നു കണ്ണും കരളുമമിതമാവേഗമാര്‍ന്നുച്ചലിപ്പൂ
പറ്റുന്നില്ലീവിധത്തില്‍ നടനമതു തുടര്‍ന്നീടുവാനാര്‍ത്തിയോലും
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2081 : പൊല്‍തിങ്കള്‍ക്കല പൊട്ടുതൊട്ട...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവച്ഛെയിലാഗ്രശൃംഗങ്ങളില്‍
വെണ്‍കൊറ്റക്കുടപോല്‍ വിടര്‍ന്ന വിമലാകാശാന്തരംഗങ്ങളില്‍
നൃത്യദ്ധൂര്‍ജ്ജടിഹസ്തമാര്‍ന്ന തുടിതന്നുത്താള ഡുംഡും രവം
തത്ത്വത്തിന്‍ പൊരുളാലപിപ്പു മധുരം, സത്യം! ശിവം! സുന്ദരം!

കവി : ഒ. എന്‍. വി. കുറുപ്പു്‌

ശ്ലോകം 2082 : നവീനലോകം നെടുശാസ്ത്ര...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നവീനലോകം നെടുശാസ്ത്രനേത്രം
കൊണ്ടശ്ശതാബ്ദങ്ങള്‍ ചുഴിഞ്ഞു നോക്കി
ഇരുള്‍പ്പരപ്പിന്നടിയില്‍ക്കടന്നു
തടഞ്ഞുതപ്പിപ്പൊരുള്‍ തേടിനോക്കി

കവി : പള്ളത്തു രാമന്‍, കൃതി : വിചാരവിപ്ലവം

ശ്ലോകം 2083 : ഇനരശ്മി വഹിക്കയാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

ഇനരശ്മി വഹിക്കയാല്‍ കറുത്തീ--
യിനമല്ലാതിരുളിന്റെ മക്കളല്ല
ഘനകോമളനായിടും യശോദാ--
തനയന്‍ തന്നവതാരമെന്നുമാകാം

കവി : കെ.പി. കറുപ്പന്‍, കൃതി : പുലയര്‍

ശ്ലോകം 2084 : ഘടയതു കുശലം നഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

ഘടയതു കുശലം നഃ കാളിയവ്യാളമര്‍ദ്ദീ
പവനപുരനിവാസീ വാസുദേവഃ സ ദേവഃ
ഖരകിരണതനൂജാലോലകല്ലോല ഡോളാ--
വിഹൃതികുതുകിതാനാം ഗോദുഹാം മോദഹേതുഃ

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ഗുരുവായുപുരേശസ്തവം

ശ്ലോകം 2085 : ഖലസാധുസമാന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

ഖലസാധുസമാനഭാവനാ--
നിലയാര്‍ന്നെന്നെ വഹിച്ചു നില്‍ക്കയാല്‍
ദലപാണികളാല്‍ സമീരനേ--
റ്റുലയും വാഴ തൊഴുന്നിതൂഴിയെ.

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ജലി

ശ്ലോകം 2086 : ദീനപ്പെട്ടു കിടന്നുരുണ്ടു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദീനപ്പെട്ടു കിടന്നുരുണ്ടു കരയാനല്ലീ നരത്വം, നമു--
ക്കൂനം വേണ്ട സുഖാരസാസവപരീസേവാര്‍ഥമെന്നോര്‍ക്കുവിന്‍
നാനാസുന്ദരരൂപശബ്ദസുരഭീസങ്കേതമായീവിധം
ആനന്ദിപ്പതിനല്ലയെങ്കിലുലകം സൃഷ്ടിക്കുമോ ചിന്മയന്‍?

, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2087 : നശിക്കയോ ബീജ, മതോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

നശിക്കയോ ബീജ, മതോ നവാങ്കുരം
ജനിക്കയോ, സത്ത കെടാതെ നില്‍ക്കയോ?
അറിഞ്ഞിടാതിപ്പരിണാമഗുപ്തി ഞാന്‍
ദുരന്തമോഹത്തില്‍ മലച്ചുനില്‍ക്കയാം.

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ജലി

ശ്ലോകം 2088 : അരേ, ദുരാചാര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

അരേ, ദുരാചാര! നൃശംസ! കംസ!
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ
തവാന്തകന്‍ ഭൂമിതലേ ജനിച്ചൂ
ജവേന സര്‍വത്ര തിരഞ്ഞുകൊള്‍ക

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2089 : താരുണ്യവേഗത്തില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

താരുണ്യവേഗത്തില്‍ വധൂജനങ്ങള്‍
പിന്നിട്ടിടുന്നൂ പുരുഷവ്രജെത്തെ;
മരം തളിര്‍ക്കാന്‍ തുടരുമ്പൊഴേയ്ക്കു--
മൊപ്പം മുളച്ചീടിന വല്ലി പൂത്തു!

കവി : നാലപ്പാട്ടു നാരായണ മേനോന്‍, കൃതി : കണ്ണുനീര്‍ത്തുള്ളി

ശ്ലോകം 2090 : മന്നിന്നെന്തൊരു മാനഹാനി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മന്നിന്നെന്തൊരു മാനഹാനി? മുഴുവന്‍ മൂല്യങ്ങളും മാഞ്ഞുപോയ്‌!
ഇന്നാ നന്മകള്‍ വീണ്ടെടുത്തരുളുവാനാണെന്റെയാത്മാര്‍പ്പണം
പറ്റം തെറ്റിയ പാര്‍ത്ഥനായ്‌, വിവശനായ്‌, നിന്‍കാല്‍ക്കലേ നില്‍പു ഞാന്‍
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : കൃഷ്ണന്‍ പറപ്പള്ളി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2091 : പ്രസംഗമേറ്റം ഫലിത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

പ്രസംഗമേറ്റം ഫലിതപ്രധാനമാ--
യസംബ്ലിയില്‍ ചെയ്തൊരു വാര്‍ത്ത കേട്ടു ഞാന്‍
ഭൃശം ഗണിക്കുന്നു പണിക്കരെസ്സുവാക്‌--
പ്രസംഗവിത്തെന്നുമുദൂഢ കൌതുകം.

കവി : മൂലൂര്‍ പദ്മനാഭപ്പണിക്കര്‍, കൃതി : ചരമാനുശയം

ശ്ലോകം 2092 : ഭൂത്വാ ചിരായ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഭൂത്വാ ചിരായ ചതുരന്തമഹീസപത്നീ
ദൌഷ്ഷന്തിമപ്രതിരഥം തനയം നിവേശ്യ
ഭര്‍ത്രാ തദര്‍പ്പിതകുടുംബഭരേണ സാര്‍ദ്ധം
ശാന്തേ! കരിഷ്യസി പദം പുനരാശ്രമേസ്മിന്‍

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 2093 : ഭാവനീയഭഗവാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

ഭാവനീയഭഗവാന്‍ ഭവാംബുധൌ
നാവികന്‍ നിപുണ "നാണു" നാമകന്‍
ഭാവിഭവ്യഭയനാശമൂലമെന്‍--
ജീവദേശികനെനിക്കു ദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ശാംകരശതകം

ശ്ലോകം 2094 : ഭോഗാ ന ഭൂക്താ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഭോഗാ ന ഭുക്താ വയമേവ ഭുക്താഃ
തപോ ന തപ്തം വയമേവ തപ്താഃ
കാലോ ന യാതോ വയമേവ യാതഃ
തൃഷ്ണാ ന ജീര്‍ണാ വയമേവ ജീര്‍ണാഃ

കവി : ഭര്‍ത്തൃഹരി

ശ്ലോകം 2095 : ക്ഷീണിച്ചിട്ടെന്നവണ്ണം നിഴല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ക്ഷീണിച്ചിട്ടെന്നവണ്ണം നിഴല്‍ വിടപിതലേ പാന്ഥരൊത്തെത്തിടുന്നൂ,
കേണെന്നോണം സരസ്സിന്നടിയതിലടിയുന്നങ്ങു മീനൊത്തു ശൈത്യം,
ദാഹത്താലോ കുടിയ്ക്കുന്നുദകമുകിലിനോടൊത്തു സൂര്യാംശുജാലം,
ദേഹത്തിന്‍ കാന്തിയാലോ മണിയറയണയുന്നാര്‍ത്തരോടൊത്തുറക്കം.

കവി : എ. ആര്‍. രാജരാജവര്‍മ്മാ, കൃതി : ഭാഷാഭൂഷണം

ശ്ലോകം 2096 : ദുഷ്ടത്വമേറുന്നൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

ദുഷ്ടത്വമേറുന്നൊരു ശ്വശ്രുവെത്താന്‍
പെട്ടെന്നൊരമ്മിയ്ക്കു പുറത്തിരുത്തി
ചേരും കരിങ്കല്‍ക്കഷണത്തിനാലേ...
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2097 : ചേണോലുന്ന മഹേന്ദ്രനീല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചേണോലുന്ന മഹേന്ദ്രനീലമണിയെച്ചാമീകരം പോലെയും,
ഫുല്ലേന്ദീവരരാദിയെക്കുളിരെഴും ചന്ദ്രാതപം പോലെയും,
നീലാംഭോധരപാളിയെത്തരളമാം വിദ്യുദ്‌ഗുണം പോലെയും,
സോത്കണ്ഠം കടല്‍വര്‍ണനെത്തിരയുമിത്തന്വംഗിയാരായിടാം?

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്‌, കൃതി : രാധ

ശ്ലോകം 2098 : നമോസ്തു തേ വ്യാസ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നമോऽസ്തു തേ വ്യാസ, വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതെയിലപൂര്‍ണ്ണഃ
പ്രജ്ജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ

ശ്ലോകം 2099 : യാഗാദി കൊണ്ടുമപി യോഗാദി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മത്തേഭം

യാഗാദി കൊണ്ടുമപി യോഗാദി കൊണ്ടുമരിയോഗാപനോദമതിലും
വേഗാലഹോ വിഷയഭോഗാശ തന്നുടെ വിയോഗായ യത്നമഫലം
രാഗാദിയാം ഹൃദയരോഗാതിരേകമൊരു ഭാഗായ നീങ്ങുവതിനായ്‌
നാഗാങ്ക മൂര്‍ത്തിയുടെ ഭാഗായ തല്‍ പളനി പൂഗായ ചെയ്ക നമനം.

കവി : ശ്രീനാരായണ ഗുരു, കൃതി : ശ്രീ സുബ്രഹ്മണ്യസ്തുതി

ശ്ലോകം 2100 : രാപായില്‍ വീണുഴറുമാപാപമീയരുതി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മത്തേഭം

രാപായില്‍ വീണുഴറുമാപാപമീയരുതിരാപായി പോലെ മനമേ
നീ പാര്‍വ്വതീതനയമാപാദചൂഡമണിമാപാദനായ നിയതം
പാപാടവീചുടുമിടാപായമീ മരുദിനോപാസനേന ചുഴിയില്‍
തീ പായുമാറു മധു നാപായമുണ്മതിനു നീ പാഹി മാ, മറുമുഖ!

കവി : ശ്രീനാരായണഗുരു, കൃതി : നവമഞ്ജരി

ശ്ലോകം 2101 : പറ്റാതേ തരമില്ലൊരുത്തനൊരുനാള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പറ്റാതേ തരമില്ലൊരുത്തനൊരുനാള്‍ തെറ്റൊന്നുരണ്ടെങ്കിലും
തെറ്റാനും തരമില്ല, ജാതകഫലം മാറ്റാനുമാവില്ലഹോ
വറ്റാതേ നിലനിന്നിടേണമവിടന്നെന്‍ഹൃത്തിലെന്നും സദാ
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരി, കൃതി : സമസ്യാപൂരണം

ശ്ലോകം 2102 : നാദാന്തബ്രഹ്മനിഷ്ഠാവഴിയില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാദാന്തബ്രഹ്മനിഷ്ഠാവഴിയിലകമുറച്ചേവമോര്‍ത്താലുമിന്നെന്‍
വേദാന്തക്കണ്‍വെളിച്ചം വിരഹമഷിപിടിച്ചൊന്നുമങ്ങുന്നുവെങ്കില്‍
വാദാര്‍ത്ഥം ദണ്ഡമേന്തും യതികളുടെ വെറും കാവിമുണ്ടുഗ്രസംഗ--
ത്തീദാഹംകൊണ്ടു നീട്ടും രസനകളെ മുറയ്ക്കെത്രനാള്‍ മൂടിവെയ്ക്കും?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2103 : വേണം മനസ്സിനൊരു ശാന്തി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

വേണം മനസ്സിനൊരു ശാന്തിയതെന്നുമര്‍ത്ഥി--
ച്ചാണെത്തിടുന്നു മുരളീധര! നിന്റെ മുന്നില്‍
കേണീടുമേഴയിവനാവരമേകുകെന്നാല്‍
പ്രാണാവസാനസമയത്തണയും വിമുക്തി

കവി : നടുവട്ടം രവീന്ദ്രന്‍, കൃതി : സമസ്യാപൂരണം

ശ്ലോകം 2104 : കളിച്ചുകൊള്ളട്ടെ യഥേഷ്ടം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കളിച്ചുകൊള്ളട്ടെ യഥേഷ്ടമെങ്ങോ
മറ്റുള്ള കൂട്ടാളികളായിരം പേര്‍,
ഞങ്ങള്‍ക്കു സര്‍വോത്സവവും വിളഞ്ഞ--
താ ഞങ്ങള്‍ ചേര്‍ന്നൊക്കുമിടത്തില്‍ മാത്രം.

കവി : നാലപ്പാട്ട്‌ നാരയണ മേനോന്‍, കൃതി : കണ്ണൂനീര്‍ത്തുള്ളി

ശ്ലോകം 2105 : ഞാനെന്ന ഭാവം വളരാതിരിപ്പാന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഞാനെന്ന ഭാവം വളരാതിരിപ്പാന്‍
മനുഷ്യജന്മം സഫലീകരിപ്പാന്‍
മരിയ്ക്കുവോളം മനമോര്‍പ്പതെല്ലാം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ

കവി : പി. എം. ഷീജ, വെള്ളൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2106 : മീനായതും ഭവതി മാനായതും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മത്തേഭം

മീനായതും ഭവതി മാനായതും ജനനി നീ നാഗവും നഗഖഗം
താനായതും ധരനദീനാരിയും നരനുമാനാകവും നരകവും
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണി, യഹോ! നാടകം നിഖിലവും.

കവി : ശ്രീനാരായണ ഗുരു, കൃതി : ജനനീനവരത്നമഞ്ഞരി

ശ്ലോകം 2107 : നാനാവിചാരങ്ങള്‍, ഭയം,...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നാനാവിചാരങ്ങള്‍, ഭയം, വിഷാദം,
കുന്നിയ്ക്കുമെന്‍ വൃദ്ധമനസ്സുചൊല്‍വൂ
ഫലേച്ഛതീണ്ടാത്ത മദീയഭാവി
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : എം. വി. സരസ്വതി, രാമനാട്ടുകര, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2108 : ഫേനാംഭോരാശിമദ്‌ധ്യേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഫേനാംഭോരാശിമദ്‌ധ്യേ മറകളതിതരാം പോയ്‌മറഞ്ഞോരുനേരം
ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊന്റു പാതാളലോകാല്‍
നാനാവേദാന്‍ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൌ കളിക്കും
മീനാകാരം വഹിച്ചീടിന ഭുവനവിഭും കേശവം കൈതൊഴിന്റേന്‍.

കവി : ആദിത്യവര്‍മ്മ മഹാരാജാവ്‌, കൃതി : വിഷ്ണുസ്തോത്രം

ശ്ലോകം 2109 : നിര്‍മ്മായം താന്‍ കുചേലന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

നിര്‍മ്മായം താന്‍ കുചേലന്‍ ദ്വിജവരനവിടം വിട്ടു വേറിട്ടുവേട്ടാ--
നുണ്മാനില്ലാഞ്ഞലഞ്ഞാന്‍ പുനരൊരു ദിവസം ദ്വാരകാം കണ്ടു ചെന്നാന്‍
സമ്മോദം പൂണ്ടിരുന്നാനവിലരി തിരുമുല്‍ക്കാഴ്ച വെച്ചാന്‍ പ്രഭാതേ
ബ്രഹ്മാനന്ദേന പോന്നാന്‍ ധനദനെ വിഭവം കൊണ്ടു വെക്കം ജയിച്ചാന്‍

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2110 : സുരതടിനിതരംഗമലയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

സുരതടിനീതരംഗമലയും തലയോടുമഹീന്ദ്രമാലയും
പുരിചിടയില്‍ക്കലര്‍ന്നു വിലസും തുഹിനാംശുകിശോരശേഖരം
ദുരിതഭരോപശാന്തി വരുവാന്‍ ഭുവനാശ്രയമാശ്രയാമി ഞാന്‍
പരിചൊടു കൂടല്‍മേവുമഗജാരമണം കരുണാമൃതാംബുധിം.

ശ്ലോകം 2111 : ദേഹം മനസ്സിന്ദൃയവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ദേഹം മനസ്സിന്ദൃയവും വചസ്സും
ബുദ്ധ്യാത്മവൃദ്ധിപ്രകൃതിസ്വഭാവം
ചെയ്യുന്നതെന്തും പരിപൂര്‍ണ്ണനായ
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : അക്കിത്തം അച്യുതന്‍ നമ്പൂതിരി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2112 : ചിദംശം വിഭും നിര്‍മ്മലം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ചിദംശം വിഭും നിര്‍മ്മലം നിര്‍വികല്‍പ്പം
നിരീഹം നിരാകാരമോങ്കാരഗമ്യം
ഗുണാതീതമവ്യക്ത മേകം തുരീയം
പരം ബ്രഹ്മ യം വേദ തസ്മൈ നമസ്തേ!

കവി : ശങ്കരാചാര്യര്‍, കൃതി : വിഷ്ണുഭുജംഗം

ശ്ലോകം 2113 : ഗാത്രേ ഗാത്രേ തുടര്‍ന്നൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഗാത്രേ ഗാത്രേ തുടര്‍ന്നൂ മധുരിമ തിരളും മാര്‍ദ്ദവം നേത്രരംഗേ
കൂത്താട്ടത്തിന്നു ലജ്ജായവനികയില്‍ മറഞ്ഞംഗജന്മാ വിരേജേ
മുത്തേലും കൊങ്ക പങ്കേരുഹമുകുളസമം ഹന്ത താരുണ്യവായ്പോ--
ടെത്തിക്കൈത്താര്‍ പിടിച്ചൂ ഝടിതി വടിവെഴും ശൈശവം പേശലാംഗ്യാഃ

കവി : മഴമംഗലം നമ്പൂതിരി, കൃതി : നൈഷധം ചമ്പു

ശ്ലോകം 2114 : മേറ്റ്ല്ലാക്കഥയും മറന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേറ്റ്ല്ലാക്കഥയും മറന്നു ഭഗവല്‍പ്രേമത്തിലാറാടുവാന്‍
മുട്ടാതേ കളവേണുഗാനമധുരം കോരിക്കുടിച്ചീടുവാന്‍
മദ്ദേഹം തരിമണ്ണിലേയ്ക്കു തിരികെത്താനേറ്റുവാങ്ങീടുവാന്‍
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : എന്‍. എന്‍. പുരളിപ്പുറം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2115 : മലയാളമതിങ്കലുള്ള...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തമാലിക

മലയാളമതിങ്കലുള്ള ഹിന്ദു--
ത്തലയാളി പ്രവരര്‍ക്കു പണ്ടുപണ്ടേ
പുലയാളൊരു ജാതിയെന്തുകൊണ്ടോ?
വിലയാളെന്നു പറഞ്ഞുവന്നിടുന്നു.

കവി : പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍, കൃതി : പുലയര്‍ (കാവ്യപേടകം)

ശ്ലോകം 2116 : പാലാഴിക്കുള്ള വെള്ളത്തിരനിര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പാലാഴിക്കുള്ള വെള്ളത്തിരനിര നിരവേ മേല്‍ക്കുമേല്‍ കെട്ടിനില്‍ക്കും--
പോലാകും നാഗനാഥപ്പുതു മൃദുശയനേ പള്ളികൊള്ളുന്ന ദേവന്‍
നീലാഭ്രം ചൂഴെ മിന്നല്‍പ്പിണരൊടു പടയുന്തുമ്പടം ചാര്‍ത്തിടുന്നോന്‍
മേലാല്‍ സന്താപമേലായ്‌വതിനിഹ മഹിത ശ്രീകടാക്ഷം വിടട്ടേ.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 2117 : നാരായണായെന്നിഹ ഞാന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാരായണായെന്നിഹ ഞാന്‍ ജപിച്ചാല്‍
നാരായണന്‍ നോക്കി നടത്തുമെന്നെ
നാണം വെടിഞ്ഞിന്നു ഭജിച്ചു, ഭാവി
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : ശാന്തകുമാരി, തിരുവനന്തപുരം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2118 : നിത്യം നൂതനജീവനേകിയവിടുന്ന്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിത്യം നൂതനജീവനേകിയവിടുന്നെന്നെജ്ജഗത്തിങ്കലെ--
സ്സത്യം കണ്ടുപിടിക്കുവാന്‍ വിടുകിലും കൃത്യാന്തരാസ്വസ്ഥനായ്‌
അത്യന്തം കുഴയുന്നു ജീവിതമഹാഗ്രന്ഥത്തിലൊട്ടേറെയ--
പ്രത്യക്ഷീകൃതമായ്‌ മറിച്ചു വെറുതേ മൌഢ്യത്തിനായേടുകള്‍.

കവി : വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, കൃതി : രാഗതരംഗം

ശ്ലോകം 2119 : അഖിലോപരിയെന്റെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വിയോഗിനി

അഖിലോപരിയെന്റെ ബുദ്ധിയില്‍
സുഖദുഃഖങ്ങളില്‍ മാറ്റമെന്നിയേ
ജഗദീശ തെളിഞ്ഞു നില്‍ക്കണം
നിഗമം തേടിന നിന്‍പദാംബുജം

കവി : കുമാരനാശാന്‍, കൃതി : പ്രഭാതപ്രാര്‍ത്ഥന

ശ്ലോകം 2120 : ജംഭപ്രദ്വേഷിമുമ്പില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ജംഭപ്രദ്വേഷിമുമ്പില്‍ സുരവരസദസി ത്വദ്‌ഗുണൌഘങ്ങള്‍ വീണാ--
ശുംഭത്‌പാണൌ മുനൌ ഗായതി സുരസുദൃശാം വിഭ്രമം ചൊല്ലവല്ലേന്‍
കുമ്പിട്ടാളുര്‍വശിപ്പെ, ണ്ണകകമലമലിഞ്ഞൂ, മടിക്കുത്തഴിഞ്ഞൂ
രംഭ, യ്ക്കഞ്ചാറുവട്ടം കബരി തിരുകിനാള്‍ മേനകാ മാനവേദ!

കവി : പുനം നമ്പൂതിരി

ശ്ലോകം 2121 : കസ്തൂരീതിലകം ലലാടഫലകേ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കസ്തൂരീതിലകം ലലാടഫലകേ, വക്ഷസ്ഥലേ കൌസ്തുഭം,
നാസാഗ്രേ നവമൌക്തികം, കരതലേ വേണും, കരേ കങ്കണം,
സര്‍വ്വാംഗേ ഹരിചന്ദനം ച കലയന്‍ കണ്ഠേ ച മുക്താവലീം
ഗോപസ്ത്രീപരിവേഷ്ടിതോ വിജയതേ ഗോപാല ചൂഡാമണി

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണ കര്‍ണ്ണാമൃതം

ശ്ലോകം 2122 : സന്ധ്യാരാഗേ നിലാവോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സന്ധ്യാരാഗേ നിലാവോ സരസതുഹിനമോ നല്ലരക്കാമ്പല്‍തന്മേല്‍
മാണിക്കം ചേര്‍ന്ന മുത്തോ മധുരമധു പുരണ്ടോമലന്നക്കിടാവോ?
തങ്ങും പാലിന്‍ നുറുങ്ങോ തരളരുചി കിളിച്ചുണ്ടിലത്യന്തതാമ്രേ
പാറക്കാട്ടുണ്ണിനങ്ങേ! പരിമളപവള്‍വായണ്‍പുമിമ്മന്ദഹാസം?

, കൃതി : ലീലാതിലകം

ശ്ലോകം 2123 : തെറ്റില്ലാത്ത പദങ്ങളാലൊരുവിധം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെറ്റില്ലാത്ത പദങ്ങളാലൊരുവിധം പാദങ്ങള്‍ മൂന്നെണ്ണവും
സൃഷ്ടിച്ചാദ്യസമസ്യയിങ്കലടിയന്‍ കേറിപ്പയേറ്റെടുവാന്‍
പറ്റില്ലെന്നു വരുത്തിടായ്ക പറയാം സത്യത്തെയുച്ചൈസ്തരം
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : എം. ആര്‍. അരവിന്ദാക്ഷന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2124 : പ്രാസപ്രയോഗനിയമത്തെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

പ്രാസപ്രയോഗനിയമത്തെയൊഴിച്ചു നവ്യം
കാവ്യം ചമയ്ക്കുവതിനെന്‍ പ്രിയഭാഗിനേയന്‍
ശിഷ്യാഗ്രഗണ്യനുരചെയ്തതുപോലെ ഞാനി--
ന്നി"ദ്ദൈവയോഗ"കഥയൊന്നു കഥിച്ചിടുന്നേന്‍.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ദൈവയോഗം

ശ്ലോകം 2125 : ശ്രീരാമന്‍ പോയ്‌ വനത്തില്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ശ്രീരാമന്‍ പോയ്‌ വനത്തില്‍, ബലി നിയമിതനായ്‌, പാര്‍ത്ഥരും പുക്കരണ്യം,
പോരാടിത്തീര്‍ന്നു വൃഷ്ണിവ്രജമഥ, നളനും രാജ്യവിഭ്രഷ്ടനായി,
കാരാഗാരത്തില്‍ വാണാന്‍ ദശമുഖ, നടരില്‍ച്ചാകയും ചെയ്തു, പാര്‍ത്താല്‍
പാരാകെക്കാലലീലാവശഗ, മതു മറിച്ചാര്‍ക്കുവാനാര്‍ക്കു ശക്യം?

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 2126 : കൃഷ്ണ കൃഷ്ണ ജനാര്‍ദ്ദനാ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മല്ലിക

കൃഷ്ണ കൃഷ്ണ ജനാര്‍ദ്ദനാ ഹരി മാധവാ, മുരളീധരാ
തൃഷ്ണയൊക്കെയടക്കിയെന്നെ വിമുക്തനാക്കുവതെന്നു നീ?
ഭക്തവല്‍സല വാസുദേവ മുകുന്ദ ഗോകുലപാലകാ
രക്ഷ രക്ഷ പദാംബുജം മമ കേശവാ മധുസൂദനാ!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2127 : ഭൂയിഷ്ഠം റാണി പദ്മാവതിയുടെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭൂയിഷ്ഠം റാണി പദ്മാവതിയുടെ വിപുലസ്ഥൈര്യസമ്പത്തു, ലക്ഷ്മീ--
ഭായിക്കുണ്ടായ യുദ്‌ധപ്രവണത, സരളാദേവിതന്‍ വാഗ്വിലാസം
നീയിത്‌ഥം നിര്‍മ്മലസ്ത്രീ ഗുണമഹിമകളാല്‍ പൂര്‍ണ്ണയായ്‌ വാണിരിയ്ക്കാം
വായിപ്പാനാവതാണോ ഹൃദയനില വെറും മാംസദൃഗ്വീക്ഷണത്താല്‍?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2128 : നാരായണാ, നിന്റെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാരായണാ, നിന്റെ സഹസ്രനാമം
നാവിന്റെ തുമ്പില്‍ കളിയാടുവാനായ്‌
അര്‍ത്ഥിയ്ക്കുവോനീയടിയന്റെ ജന്മം
നാരായണന്നര്‍പ്പണമായ്‌ വരട്ടെ

കവി : ഗോപി, പാലക്കാട്‌, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2129 : അനന്തരം നിജകുല...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : അതിരുചിര

അനന്തരം നിജകുലകാമധേനുവായ്‌
മനം തെളിഞ്ഞരുളിന ഭദ്രകാളിയെ
അനന്തഭാസ്സുടയ തദാലയം ഗമി--
ച്ചനന്തതന്നധിപതി കൈവണങ്ങിനാന്‍

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2130 : അറ്റം കൂടാതെ കൌതൂഹല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

അറ്റം കൂടാതെ കൌതൂഹലപരവശനായ്‌ നന്ദഗോപന്‍ തദാനീ--
മേറ്റം ദാനങ്ങളും ചെയ്തുടനതിമഹിതം ജാതകര്‍മ്മം കഴിപ്പാന്‍
ചുറ്റിക്ഖണ്ഡിച്ച പൊക്കിള്‍ക്കൊടി തിരുവുദരത്താണ്ടു ഭംഗ്യാ കിടന്നോ--
രീറ്റില്ലത്തുണ്ണിയെക്കണ്ടവരവരമൃതാനന്ദമാറാടിനാര്‍പോല്‍

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2131 : ചട്ടയും ചതുരചൊട്ടയിട്ടകുഴല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ചട്ടയും ചതുരചൊട്ടയിട്ടകുഴല്‍, തോക്കു,തൊപ്പികളുമങ്ങു കാല്‍--
ച്ചട്ടയും ചടുലവട്ടദൃഷ്ടികളതിട്ടുരുട്ടുമൊരു ധാര്‍ഷ്ട്യവും
എട്ടുദിക്കുമഥ ഞെട്ടുമാറു ചില ശബ്ദമിട്ടണിയതായ്മലാം--
ഗാട്ടുകാര്‍ ചില സിപായിമാരുടയ കൂട്ടവും ബഹുമനോഹരം.

കവി : വെണ്മണി മഹന്‍, കൃതി : പൂരപ്രബന്ധം

ശ്ലോകം 2132 : ഏതേതാവശ്യമെന്നാല്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഏതേതാവശ്യമെന്നാല്‍ തിരുനടയിലണഞ്ഞൊന്നുണര്‍ത്തിയ്ക്കിലെല്ലാ--
മേതേതാള്‍ക്കും കരസ്ഥം ദൃഢമുടനടിയെന്നോതിടുന്നുണ്ടു ലോകം
കൈതമ്മില്‍ക്കൂട്ടിമുട്ടിച്ചടിയനടിവണങ്ങുന്നു, വേണ്ടുന്നതെല്ലാം
നീ തന്നേ ചിന്തചെയ്തിട്ടരുളുകറിയുമങ്ങേയ്ക്കു, കൊല്ലൂര്‍പിരാട്ടീ!

കവി : കുറുവല്ലൂറ്‌ മാധവന്‍, കൃതി : മൂകാംബികാസ്തുതി

ശ്ലോകം 2133 : കൂലം വിട്ടു കുതിച്ചിടുന്നു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂലം വിട്ടു കുതിച്ചിടുന്നു യമുനച്ചിറ്റോളവും, ചന്ദന--
ത്താലം നീട്ടി നടന്നിടുന്നു നിശയും വേണുസ്വരാകൃഷ്ടരായ്‌!
പാലും വെണ്ണയുമപ്പടിയ്ക്കണയുമീ കണ്ണന്‍ നിനച്ചാല്‍-- അവന്‍
ശീലിയ്ക്കും ലഘുമോഷണങ്ങള്‍ വെറുതേ ഭാവിച്ചിടും നാടകം.

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2134 : പാപങ്ങളാല്‍ പതിതനായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

പാപങ്ങളാല്‍ പതിതനായൊരജാമിളാഖ്യന്‍
നാമം ജപിച്ചു ഭഗവല്‍പദമാര്‍ന്നു മുന്നേ
നാരായണായ ഹരയേ നമയെന്നു ചൊന്നാല്‍
പ്രാണാവസാനസമയത്തണയും വിമുക്തി

കവി : കുടല്‍മന കേശവന്‍ നമ്പൂതിരി, പിലാത്തറ, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2135 : ന ച്ഛത്രം ന തുരങ്ഗമോ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ന ച്ഛത്രം ന തുരങ്ഗമോ ന വദതാം വൃന്ദാനി നോ വന്ദിനോ
ന ശ്മശ്രൂണി ന പട്ടബന്ധവസനം നഹ്യംബരാഡംബരഃ
അസ്ത്യസ്മാകമമന്ദമന്ദരഗിരിപ്രോദ്ധൂതദുഗ്ദ്ധോദധി--
പ്രേങ്ഖദ്വീചിപരമ്പരാപരിണതാ വാണീ തു നാണീയസീ

കവി : കാക്കശ്ശേരി ഭട്ടതിരി

ശ്ലോകം 2136 : ആദിയ്ക്കാദിത്യചന്ദ്രപ്രഭൃതികളെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ആദിയ്ക്കാദിത്യചന്ദ്രപ്രഭൃതികളെ രചിച്ചിട്ടിരുട്ടിന്‍ കടുപ്പം
ഛേദിയ്ക്കാനുള്ള ഭാരം മുഴുവനവരിലേല്‍പിച്ചു നീയെന്തു സാദ്ധ്യം
വേദാന്തര്‍ലീനസത്തേ! നരനകമഖിലം മൂടിടും വന്‍ തമസ്സെ--
ബ്ഭേദിപ്പാനങ്ങുതന്നേ മുതിരണമതിമോദേന കൊല്ലൂര്‍പിരാട്ടീ!

കവി : കുറുവല്ലൂറ്‌ മാധവന്‍, കൃതി : മൂകാംബികാസ്തുതി

ശ്ലോകം 2137 : വല്ലവീലതകള്‍ ചുറ്റി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

വല്ലവീലതകള്‍ ചുറ്റിനില്‍ക്കയാ--
ലുല്ലസിച്ച സുരലോകപാദപം
ചില്ലയാത്മകസുഖം നമുക്കു ത--
ന്നല്ലല്‍ നീക്കി നിജഭക്തിയേകണം

ശ്ലോകം 2138 : ചെനച്ച മാങ്ങാ ചതുരേന...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

ചെനച്ച മാങ്ങാ ചതുരേന ചെത്തി--
പ്പുളിച്ച മോരില്‍ കുറുകെക്കലക്കി
അരച്ച തേങ്ങാ, മുള,കുപ്പു ചേര്‍ത്ത--
ങ്ങടച്ചു വെന്താലമൃതിന്നു തുല്യം

ശ്ലോകം 2139 : അടിപിടി പല മട്ടില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അടിപിടി പല മട്ടില്‍ക്കുത്തു വെട്ടുന്തു തള്ളി--
പ്പടി പണി പതിനെട്ടും കാട്ടിടും കര്‍ഷകന്നും
മടിയൊരു വക നല്‍കാന്‍ മറ്റു മന്നിന്നു; നീയോ?
ഝടിതി കതകില്‍ മുട്ടും ഡിംഭനും കാമധേനു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2140 : മുറ്റും ഭക്തിയൊടഞ്ചു ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുറ്റും ഭക്തിയൊടഞ്ചു വേള ഭഗവന്നാരായണീയം ക്രമം--
തെറ്റീടാതെയുപന്യസിച്ചവയിലങ്ങൊന്നമനായ്‌ നാലിലും
ചെറ്റങ്ങാശിഷമേകി ഭക്തനിവനെ പ്രഖ്യാപനം ചെയ്തു ഹാ
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : കേളമംഗലം എ. വി. നായര്‍, തകഴി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2141 : ചേലില്‍ക്കാണേണ്ട ചേതോഭവനുടെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചേലില്‍ക്കാണേണ്ട ചേതോഭവനുടെ ഭവനപ്പൂമുഖത്തേ മറയ്ക്കും
ശീലക്കേടോ, കളിന്ദാത്മജയുടെ കടവില്‍ച്ചെന്നു നീന്തിക്കളിയ്ക്കേ
പാലും തൈരും മണക്കും പുടവകളിടയപ്പെണ്‍കള്‍ മുക്കാതെ വെയ്ക്കും
ശീലക്കേടോ, ഭവാന്‍ മാറ്റിയ, തനിലപുരത്തമ്പുരാനേ ന ജാനേ!

കവി : വി.കെ.ജി, കൃതി : മുത്തുകള്‍

ശ്ലോകം 2142 : പകവിട്ടിവരൊത്തു കേളി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

പകവിട്ടിവരൊത്തു കേളി ചെയ്താ--
ലകലും നിന്റെ കളങ്കമാകമാനം;
ശകലം ത്രപ വേണ്ട, തിങ്കളേ! വാ;
സകലം സത്സഹവാസസാദ്‌ധ്യമല്ലോ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2143 : ശ്രീവത്സം, വനമാല...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്രീവത്സം, വനമാല, ദിവ്യ തുളസീദാമം, കരോംഭോരുഹം,
ശ്രീവശ്യം തിരുമാര്‍വിടം, വിമലമാം പീതാംബരം, കൌസ്തുഭം,
ലാവണ്യസ്മിതപൂനിലാവു ചൊരിയും പൂര്‍ണ്ണേന്ദുബിംബാനനം,
ദേവശ്രേണി തൊഴും കരത്തളിരൊടും ശ്രീവല്ലഭന്‍ വെല്‍വുതേ

ശ്ലോകം 2144 : ലീലാവേശം കലര്‍ന്നുള്ളൊരു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

ലീലാവേശം കലര്‍ന്നുള്ളൊരു കമലജതന്‍ തൃക്കടാക്ഷാവലിശ്രീ--
മാലാഭൃങ്ഗീസഹസ്രത്തിനു മധുനുകരാനുള്ള കൃഷ്ണാരവിന്ദം
നീലാംഭസ്സാം വിവസ്വത്തനുജയിലമരും കാളിയന്‍ തന്‍ ശിരസ്സില്‍
ചേലാളും മാറു ചാര്‍ത്തിച്ചൊരു പുരുസുകൃതക്കൂമ്പിനായ്‌ കുമ്പിടുന്നേന്‍!

ശ്ലോകം 2145 : നലമരുളിടുവാന്‍ നരേന്ദ്രര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

നലമരുളിടുവാന്‍ നരേന്ദ്രര്‍ മേന്മേല്‍--
പ്പലമറുകൈകള്‍ പഠിച്ചതൊക്കെ നോക്കാം;
ഫലമെവിടെ വരും? ജഗത്തു ഹാലാ--
ഹലകബളീകൃതമായ്ക്കഴിഞ്ഞുവല്ലോ!

കവി : ഉള്ളൂര്‍, കൃതി : എന്റെ സ്വപ്നം

ശ്ലോകം 2146 : ഫാലത്തീയിലെരിഞ്ഞ കാമനു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഫാലത്തീയിലെരിഞ്ഞ കാമനു പുനര്‍ജ്ജന്മം കൊടുത്തീടുവാന്‍,
പാലാഴിത്തിരമാലമേലഹിവിഷം വീഴാതെ കാത്തീടുവാന്‍,
കാലം കണ്ടു മൃകണ്ഡുതന്നരുമയെത്തീണ്ടും ഭയം പോക്കുവാന്‍
കൂലം കുത്തിടുമാറൊഴുക്കിയദയാഗങ്ഗാധരന്‍ കാക്കണം.

ശ്ലോകം 2147 : കണ്ണേ നീ പോയ്‌ വിരുന്നുണ്ണുക...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കണ്ണേ നീ പോയ്‌ വിരുന്നുണ്ണുക, കമലദളക്കണ്ണനപ്പുല്‍പ്പരപ്പില്‍
തന്നെത്താനേ മറന്നും കവിവരമധുരസ്തോത്രപൂരം നുകര്‍ന്നും
നന്നായ്‌ ചമ്രം പടിഞ്ഞും, കരലതകള്‍ മടിത്തട്ടില്‍ വെച്ചും കളിമ്പം
ചിന്നും കൈശോരകാന്തിക്കതിരുകള്‍ വിതറിക്കാത്തിരിയ്ക്കുന്നു, നോക്കൂ!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2148 : നാവാദേശമിതെത്രരമ്യം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാവാദേശമിതെത്രരമ്യ, മിതിനെപ്പുല്‍കിച്ചിരിപ്പിച്ചുകൊ--
ണ്ടേവര്‍ക്കും കുളിരേകി മന്ദമൊഴുകീടുന്നൂ നിളാമാധുരി!
ദിവ്യശ്രീ നവയോഗിമാരുടെ മുകുന്ദപ്രേമവാരാശിയില്‍--
ത്താവും ദ്വാരക പോലനര്‍ഘമഹിമാവേന്തി പ്രശോഭിപ്പു നീ!

കവി : പി.കെ. കുട്ടിയനിയന്‍ രാജാ

ശ്ലോകം 2149 : ദിനമനു ധനനാഥനാലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ദിനമനു ധനനാഥനാലുമിപ്പോ--
ളനശനശാസ്ത്രമധീതമായിരിക്കേ
ജനകൃമി ജനനാല്‍ ദരിദ്രനയ്യോ!
കനലിതില്‍നിന്നു കരയ്ക്കുകേറ്റമുണ്ടോ?

കവി : ഉള്ളൂര്‍, കൃതി : എന്റെ സ്വപ്നം

ശ്ലോകം 2150 : ജീര്‍ണിക്കുമീ ഗ്രന്ഥമൊരിക്കല്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

ജീര്‍ണിക്കുമീ ഗ്രന്ഥമൊരിക്ക,ലെന്നാല്‍
ജീവന്റെ ദുഃഖങ്ങള്‍ കുറിച്ചിടുമ്പോള്‍
നാരായമേകുന്നൊരു പോറല്‍ പോലും
നാരായണന്നര്‍പ്പണമായ്‌ വരട്ടേ

കവി : ശാന്തിര്‍മയി

ശ്ലോകം 2151 : നന്ദന്‍ തന്‍ വസതിയ്ക്കലങ്കരണമായ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നന്ദന്‍ തന്‍ വസതിയ്ക്കലങ്കരണമായ്‌ ഗോപീജനത്തിന്റെ നല്‍--
പ്പുണ്യം കാറൊളി ചേര്‍ന്നതായ്‌, കരുണതന്‍ കമ്രോജ്ജ്വലദ്വീപമായ്‌
മന്നിന്‍ ഭാഗ്യനികേതമായ്‌, പരമമാം സമ്പത്തി തന്‍ പൂര്‍ത്തിയായ്‌
മിന്നും ഗോപകുമാര, നിന്നുടേ ദയാദൃഷ്ടിക്കിരക്കുന്നു ഞാന്‍.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി , കൃതി : ശ്രീഗുരുവായുപുരേശ്വരസ്തവം

ശ്ലോകം 2152 : മൈതാനത്തിങ്കലെങ്ങാന്‍ ചില...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

മൈതാനത്തിങ്കലെങ്ങാന്‍ ചില ചില പശുപോതങ്ങളെക്കണ്ടുപോയാ--
ലേതാനും വാര ദൂരത്തമൃതമുരളികാപാണിയായ്ക്കോലുമേന്തി
കാതും കണ്ണും മനസ്സും കവരുമൊരു കിശോരന്റെ തൂമന്ദഹാസം
വാതാഗാരാധിവാസിന്‍, മമഹൃദയതലം കൊണ്ടു ഞാനാസ്വദിപ്പൂ.

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2153 : കാണുന്നതും കേള്‍പ്പതുമെന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കാണുന്നതും കേള്‍പ്പതുമെന്നു വേണ്ട
സര്‍വ്വം മുകുന്ദന്റെ വിലാസമത്രെ
ഉരപ്പതും ചെയ്‌വതുമൊക്കെയും മേ
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : എന്‍. എം. ദേവകി അന്തര്‍ജ്ജനം, പയ്യന്നൂര്‍, കൃതി : സമസ്യാപൂരണം

ശ്ലോകം 2154 : ഉത്തമേ, വിഗതരാഗം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

ഉത്തമേ, വിഗതരാഗമാകുമെ--
ന്നുള്‍ത്തടത്തെയുമുലച്ചു, ശാന്ത നീ
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും?

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2155 : ഇപ്പാര്‍ത്തട്ടാം തളികയില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഇപ്പാര്‍ത്തട്ടാം തളികയില്‍ നിലാവാന പാല്‍ക്കഞ്ഞി വീഴ്ത്തി--
ച്ചുപ്പുപ്പെന്നിന്റിതു മുഹുരതില്‍ കൂട്ടവേട്ടിച്ചകോരാഃ
ഇത്ഥം മത്വാ ലവണസലിലം വീചിഹസ്തൈരുയാര്‍ത്തി
പ്രത്യാസന്നേ ശശിനി ചുഴലപ്പോന്നു പൊങ്ങീ പയോധി.

, കൃതി : ചക്രവാകസന്ദേശം

ശ്ലോകം 2156 : ഇച്ഛിയ്ക്കുമൊന്നിഹ ലഭിപ്പതു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

ഇച്ഛിയ്ക്കുമൊന്നിഹ ലഭിപ്പതു വേറേയൊന്നാ--
മിച്ഛിപ്പതും പുനരൊരിക്കലഹോ! ലഭിയ്ക്കും.
ഇച്ഛിച്ചിടാത്തതു ലഭിയ്ക്കുമൊരിക്ക,ലെല്ലാ--
മിച്ഛാനുകൂലമഖിലപ്രഭുവിന്റെ നൂനം.

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 2157 : ഈരാജ്യത്തിന്‍ നിലയുമിവള്‍ തന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഈരാജ്യത്തിന്‍ നിലയുമിവള്‍ തന്‍ ശക്തിയും മറ്റുമെല്ലാം
ധീരാത്മാവേ! സചിവ! നിതരാം നീയറിഞ്ഞുള്ളതല്ലോ
ധാരാളം ഞാന്‍ പറക ശരിയ, ല്ലാള്‍ത്തരം നോക്കിടാഞ്ഞാല്‍--
പ്പോരാ, കൊല്ലക്കുടി കയറുകില്‍ത്തൂശി വില്‍ക്കാന്‍ ഞെരുക്കം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2158 : ധാത്രിതന്നുടയ ബന്ധുവാം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : കുസുമമഞ്ജരി

ധാത്രിതന്നുടയ ബന്ധുവാം തവ വലത്തുകണ്ണു പകല്‍ തീര്‍പ്പതാം
രാത്രിയെപ്പരിചരിപ്പു നിന്നുടെയിടത്തുകണ്ണു ശശിയാകയാല്‍;
ധാത്രി, തെല്ലു വിരിവാര്‍ന്ന ഹേമനളിനാഭമാമളികദൃക്കിനാ--
ലാ ത്രിയാമ, പകലെന്നിവക്കിടയിലുള്ള സന്ധ്യയഭിസൃഷ്ടയായ്‌

, കൃതി : സൌന്ദര്യലഹരി വിവര്‍ത്തനം

ശ്ലോകം 2159 : ധരാതലത്തില്‍പ്പുനരെങ്ങും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധരാതലത്തില്‍പ്പുനരെങ്ങുമെന്നും
ജനാധിപത്യം പുലരേണമത്രേ
ഏകാധിപത്യദ്ദുരിതങ്ങള്‍ തീര്‍ക്കാന്‍
സര്‍വ്വാധിപമ്മന്യനു വേവലാതി!

ശ്ലോകം 2160 : എന്നല്ലച്ചടി മെച്ച...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നല്ലച്ചടി മെച്ചമച്ഛതമമായ്‌ നാനാവിചിത്രങ്ങളാ--
യന്നന്നങ്ങിനെ മേലില്‍ മേലിലഭിവൃദ്ധിക്കായ്‌ മുതിര്‍ന്നീടവേ;
നന്നല്ലെന്നു വരുന്നതല്ല നിയതം കൈയക്ഷരം: നെയ്‌വിള--
ക്കിന്നത്രേ പരിശുദ്‌ധി, വൈദ്യുതവിളക്കേറെ ജ്വലിച്ചീടിലും.

കവി : കുട്ടമത്ത്‌ കുഞ്ഞുകൃഷ്ണക്കുറുപ്പ്‌, കൃതി : കൈയെഴുത്ത്‌

ശ്ലോകം 2161 : നിളാനദിപ്പൂണ്‍പു നമുക്കു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നിളാനദിപ്പൂണ്‍പു നമുക്കു പണ്ടു
തുഞ്ചത്തെഴുത്തച്ഛനെയെന്നപോലെ
കാവേരിയാദ്രാവിഡവാണിയാള്‍ക്കു
കമ്പാഖ്യനാകും കവിയെക്കൊടുത്താള്‍.

കവി : വി.കെ.ജി

ശ്ലോകം 2162 : കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും ചിക്കിക്കിടന്നീടുമാ
ക്കാടങ്ങിങ്ങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ
നാടന്തഃപ്രഹരങ്ങളേറ്റു കിടിലം കൊള്‍കേ, മുലപ്പാലുമായ്‌
പാടം നീന്തിവരുന്ന പൌര്‍ണ്ണമി, നിനക്കാവട്ടെ ഗീതാഞ്ജലി.

കവി : വയലാര്‍, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 2163 : നാദം ശൂന്യതയിങ്കലാദ്യമമൃതം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാദം ശൂന്യതയിങ്കലാദ്യമമൃതം വര്‍ഷിച്ച നാളില്‍, ഗതോ--
ന്മാദം വിശ്വപദാര്‍ത്ഥശാലയൊരിടത്തൊന്നായ്‌ തുടിച്ചീടവേ,
ആ ദാഹിച്ചു വിടര്‍ന്ന ജീവകലികാജാലങ്ങളില്‍, കാലമേ,
നീ ദര്‍ശിച്ച രസാനുഭൂതി പകരൂ മത്‌ പാനപാത്രങ്ങളില്‍

കവി : വയലാര്‍, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 2164 : അമ്പാടിത്തമ്പുരാട്ടിത്തിരുവടിയരിശം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

അമ്പാടിത്തമ്പുരാട്ടിത്തിരുവടിയരിശം പൂണ്ടു ബന്ധിച്ച കെട്ടാല്‍
വന്‍പാപക്കെട്ടഴിച്ചദ്ധനദസുതതപസ്സില്‍ പ്രസാദിച്ചപോലെ
എമ്പാടും ചേതനാചേതന സമുദയമൈത്രിയ്ക്കു കൈ നീട്ടി നില്‍ക്കും
സമ്പൂര്‍ണ്ണാനന്ദ സച്ചിത്‌പ്രഭയുടെ കതിരാവട്ടെയെന്‍ ജീവനാളം!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2165 : എല്ലാം പിന്നിട്ടുകൊണ്ടെന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

എല്ലാം പിന്നിട്ടുകൊണ്ടെന്‍ തരണിയിത ഗമിയ്ക്കുന്നു മുന്നോട്ടു, ഞാനി--
ക്കല്ലോലങ്ങള്‍ക്കുമീതേ കരളിലൊരണുവും കൂസലില്ലാതെ പായും;
കില്ലെന്യേ ചക്രവാളം ത്വരയൊടുമതിലംഘിച്ചു ചുറ്റിത്തിരിഞ്ഞ--
ക്കല്യാണക്കാതലാകും കതിരവനെയുമെന്‍ കൈകള്‍ നീട്ടിപ്പിടിക്കും.

കവി : മേരി ബനീഞ്ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2166 : കളഭം കലക്കിയതിലാടി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മഞ്ഞുഭാഷിണി

"കളഭം കലക്കിയതിലാടി"യെന്നൊരാള്‍
"കളവാണു, കാണ്‍ക കരി"യെന്നു മേറ്റ്യാള്‍
പൊളിയ,ല്ലെനിക്കു, കവിവര്യരേ, വെറും
ചെളിയില്‍ക്കുളിച്ചപടി കാണ്മു നിങ്ങളെ.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 2167 : പ്രായേണ ദ്രാവിഡച്ചൊല്‍കളില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പ്രായേണ ദ്രാവിഡച്ചൊല്‍കളിലിടകലരും പ്രാസസൌഭാഗ്യമുണ്ടെ--
നായേ ലോകം രസിക്കൂ കവിതയി, ലതിനാല്‍ ഭൂരിപക്ഷത്തെ നോക്കി
ചായേണം നമ്മളങ്ങോ, ട്ടതിനിടയില്‍ വെറും വാഗ്വിവാദം തുടങ്ങി--
പ്പോയേച്ചാല്‍ കാര്യമുണ്ടോ? കവിതകളെഴുതിക്കൂട്ടുവിന്‍ കൂട്ടുകാരേ!

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : ദ്വിതീയാക്ഷരപ്രാസം

ശ്ലോകം 2168 : "ചാരായക്കട ലോക"മെന്നു കരുതി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

"ചാരായക്കട ലോക"മെന്നു കരുതിക്കാവ്യം ചമച്ചോരെയും,
പാരാകെപ്പരമേശ്വരപ്രതിഭകണ്ടാരാദ്ധ്യരായോരെയും,
വീരസ്യം മുതലാക്കിയോരിവനെയും, "ഛന്ദോനുസാരിത്വ"മാം
"പൌരത്വേ"ന സമേതരാക്കു`മിസ'മേ വെല്‍,കക്ഷരശ്ലോകമേ!

കവി : മധുരാജ്‌

ശ്ലോകം 2169 : വാളല്ലെന്‍സമരായുധം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാളല്ലെന്‍ സമരായുധം, ഝണഝണദ്ധ്വാനം മുഴക്കീടുവാ--
നാള, ല്ലെന്‍ കരവാളു വിറ്ററു മണിപ്പൊന്‍വീണ വാങ്ങിച്ചു ഞാന്‍;
താളം, രാഗ, ലയ, ശ്രുതി, സ്വരമിവയ്ക്കല്ലാതെയൊന്നിന്നുമി--
ന്നോളക്കുത്തുകള്‍ തീര്‍ക്കുവാന്‍ കഴിയുകില്ലെന്‍ പ്രേമതീര്‍ത്ഥങ്ങളില്‍.

കവി : വയലാര്‍, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 2170 : താരാനാഥനുദിപ്പതും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

താരാനാഥനുദിപ്പതും, നറുമണം തൂവിച്ചിരിക്കുന്ന നല്‍--
ത്താരാഭാമയമായ നര്‍ത്തനമിയന്നുല്ലാസമേകുന്നതും,
വാരാര്‍ന്നംബുദമാര്‍ദ്രശീകരമിയന്നെല്ലാം കുളിര്‍പ്പിപ്പതും,
പാരാനന്ദസമൃദ്ധി ചേര്‍ന്നിടുവതും നിന്‍ ലീല താ, നോര്‍പ്പു ഞാന്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി, കൃതി : ശ്രീഗുരുവായുപുരേശ്വരസ്തവം

ശ്ലോകം 2171 : വേണ്ടാ ഖേദമെടോ, സുതേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"വേണ്ടാ ഖേദമെടോ, സുതേ! വരിക"യെന്നോതും മുനീന്ദ്രന്റെ കാല്‍--
ത്തണ്ടാര്‍ നോക്കിനടന്നധോവദനയായ്‌ ചെന്നസ്സഭാവേദിയില്‍
മിണ്ടാതന്തികമെത്തി, യൊന്നനുശയക്ലാന്താസ്യനാം കാന്തനെ--
ക്കണ്ടാള്‍ പൌരസമക്ഷ, മന്നിലയിലീ ലോകം വെടിഞ്ഞാള്‍ സതീ.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 2172 : മങ്കത്തയ്യൊളിമെയ്മിനുപ്പെഴുമിളം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മങ്കത്തയ്യൊളിമെയ്‌മിനുപ്പെഴുമിളം പത്രപ്പടര്‍പ്പാല്‍, തനി-
ത്തങ്കത്തൂലികകൊണ്ടു താരണിമണം കൂട്ടും നിറക്കൂട്ടിനാല്‍,
കണ്‍ കക്കും വിധമാതതഭ്രമറയില്‍ത്താനിന്നു മായാമയീ-
സങ്കല്‍പത്തെ വരയ്ക്കുമാദിമകലാകൌതൂഹലത്തെത്തൊഴാം!

കവി : നാലാപ്പാട്ടു നാരായണമേനോന്‍

ശ്ലോകം 2173 : കാടത്തത്തൊടെതിര്‍ത്തു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാടത്തത്തൊടെതിര്‍ത്തു തോറ്റൊരുവനേ ഗീതാര്‍ത്ഥസാരം ഗ്രഹി--
ച്ചീടത്തക്കവനാകയുള്ളു ദൃഢ, മിത്തത്വം സമസ്താര്‍ത്ഥദം
നേടട്ടേ `നര'നെന്നു പാര്‍ത്ഥനൊടടര്‍ക്കായിക്കനിഞ്ഞെത്തിയാ
വേടന്‍ കൂടകിരാതമൂര്‍ത്തി തുണ നില്‍ക്കേണം നമുക്കെപ്പൊഴും!

കവി : നാലാപ്പാട്ടു നാരായണമേനോന്‍

ശ്ലോകം 2174 : നക്ഷത്രാണാം നികായം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നക്ഷത്രാണാം നികായം ഗഗന മരതകത്തൂമലര്‍പ്പാലികായാ--
മൊക്കച്ചിക്കിപ്പരത്തിപ്പരിചൊടിത സമായാതി സന്ധ്യാ ദിനാന്തേ
മയ്ക്കണ്ണാര്‍മൌലിമാലയ്ക്കിഹ മരതകമാലയ്ക്കു മാലയ്ക്കു പൂവും
കൈക്കൊണ്ടെന്തോഴ! ചന്തം തടവിവരുമിളം തോഴിതാനെന്ന പോലെ.

കൃതി: അര്‍ത്ഥാലങ്കാരസംക്ഷേപം

ശ്ലോകം 2175 : മച്ചിത്തപ്രോല്ലസല്‍പ്പൊന്‍നിറപറ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

മച്ചിത്തപ്രോല്ലസല്‍പ്പൊന്‍നിറപറ, ഭവതിയ്ക്കാടുവാന്‍ മോടികൂട്ടി--
ത്തെച്ചിപ്പൂമാല മേന്‍മേലിളകിമറിയുമെന്‍കോലമാമമ്പലത്തില്‍
വെച്ചിട്ടുണ്ടാ,ദ്യമേതാന്‍ തിറവൊടു നിറവേറാവു നിന്‍ ദിവ്യനൃത്തം
സച്ചില്‍സ്സാകാരലീലാവിലസിതം, അതു ഞാന്‍ കണ്ടു കൊണ്ടാടിടാവൂ.

ശ്ലോകം 2176 : വക്ത്രാംഭോജന്മ കെയിലാസവദ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വക്ത്രാംഭോജന്മ കെയിലാസവദലമളകാലങ്കൃതം, കൊങ്കയുഗ്മം
വൃത്താരാതേരുദാരം കുലിശമിവ പരിച്ഛിന്നസാരം ഗിരീണാം,
മദ്ധ്യം മത്തേഭവത്‌ തേ പിടിയിലമരുവോന്റെത്രയും ചിത്രമത്രേ,
മുഗ്ദ്ധേ, കേളുത്രമാതേ, വപുരുദധിമിവാഭാതി ലാവണ്യപൂര്‍ണ്ണം.

ശ്ലോകം 2177 : മുകുളായമാനനയനാംബുജം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : മഞ്ഞുഭാഷിണി

മുകുളായമാനനയനാംബുജം വിഭോര്‍--
മുരളീനിനാദമകരന്ദനിര്‍ഭരം
മുകുരായമാനമൃദുഗണ്ഡമണ്ഡലം
മുഖപങ്കജം മനസി മേ വിജൃംഭതാം

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2178 : മുല്ലപ്പൂവിന്‍ മണം പൂണ്ടിളകി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മുല്ലപ്പൂവിന്‍ മണം പൂണ്ടിളകിവരുമിളം കാറ്റിലൂറ്റം മുഴുത്തോ--
രല്ലല്‍പ്പാമ്പിന്‍ പടം താഴ്ത്തിന ശമവിഭവേ! കോമളശ്യാമളാംഗീ!
ചൊല്ലപ്പെട്ടോരു വൃന്ദാവനസുരഭികളിന്ദാത്മജാ സൌഭഗത്തിന്‍
ചെല്ലസ്സന്താനമല്ലീ ശുഭവതി, ഭവദാശ്ലേഷമേ മോക്ഷമാര്‍ഗ്ഗം.

കവി : പി. ശങ്കരന്‍ നമ്പ്യാര്‍, കൃതി : രജനി

ശ്ലോകം 2179 : ചഞ്ചല്‍ച്ചില്ലീലതയ്ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചഞ്ചല്‍ച്ചില്ലീലതയ്ക്കും, പെരിയ മണമെഴും പൂമുടിക്കും തൊഴുന്നേന്‍;
അഞ്ചിക്കൊഞ്ചിക്കുഴഞ്ഞിട്ടമൃതു പൊഴിയുമപ്പുഞ്ചിരിക്കും തൊഴുന്നേന്‍;
അഞ്ചമ്പന്‍ ചേര്‍ന്ന യൂനാം മനസി ഘനമുലയ്ക്കും മുലയ്ക്കും തൊഴുന്നേന്‍;
നെഞ്ചില്‍ കിഞ്ചില്‍ക്കിടയ്ക്കും കൊടിയ കുടിലതയ്ക്കൊന്നു വേറേ തൊഴുന്നേന്‍!

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 2180 : ആശാവേശം നിമിത്തം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആശാവേശം നിമിത്തം ചിലതിവനുരചെയ്യുന്നതത്രേ മരിച്ചാ--
ലേശാന്‍ പോകും യഥാര്‍ത്ഥസ്ഥിതികളറിയുവാനാര്‍ക്കുമയ്യോ ഞെരുക്കം
ദേശാചാരാനുസാരം സുകൃതഫലമെടുത്തീടുവാന്‍ തത്ത്വചിന്താ--
ലേശാലോലം മനസ്സിന്നനുമതി കുറയും; തത്ത്വമോ ഭിന്നഭിന്നം.

കവി : വി. സി.ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2181 : ദൂരത്തെങ്ങോ തുടിപ്പും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ദൂരത്തെങ്ങോ തുടിപ്പും തെളിമയുമലിവും ചേര്‍ന്നു വീശുന്ന കാറ്റു--
ണ്ടാരോ തേങ്ങുന്ന വീര്‍പ്പും, പഥികനുടെ കിതപ്പും, പദത്തില്‍ കഴപ്പും,
നീരാറ്റിന്‍ നേര്‍ത്ത നീലക്കുളിരു, മിളനിലാവിന്റെ മങ്ങും മിനുപ്പും--
ഈ രാവിന്‍ കുഞ്ഞുകൈത്താര്‍ വിരിയുമളവു പൊങ്ങുന്നു ജന്മാന്തരശ്രീ.

കവി : എന്‍.എന്‍.കക്കാട്‌

ശ്ലോകം 2182 : നീ ലാളിക്കേണമേനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നീ ലാളിക്കേണമേനം ഗിരിവരതനയേ ജാഹ്നവീഗൂഢജാരം
കോളേറെക്കേളിയുള്ളാത്തിരുവുടല്‍ ഭവതിക്കല്ലയോ പാതിനല്‍കി?
ത്രെയിലോക്യാധീശനല്ലോ തവ പതി കളവൂര്‍ത്തമ്പുരാ, നിത്ര നല്ലോ--
രാളുണ്ടാമോ? വധൂനാമയി സുമുഖി! സദാ പിന്തിരിഞ്ഞല്ല വേണ്ടൂ?

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 2183 : തെറ്റാതേയടിവച്ചശീതിവരെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെറ്റാതേയടിവച്ചശീതിവരെ ഞാനെത്തിച്ചു മജ്ജീവിതം
കുറ്റം കാണ്മവരേറെയെന്നെ വിഷമിപ്പിച്ചെങ്കിലും മല്‍പ്രഭോ
ഏറ്റില്ലൊന്നുമശേഷമെന്നതു നിനയ്ക്കുമ്പോള്‍ മനസ്സോതിടും
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി: വി. ജെ. ജാതവേദന്‍ നമ്പൂതിരി, പാലക്കാടു്‌, കൃതി : സമസ്യാപൂരണം

ശ്ലോകം 2184 : ഏവം ദുര്‍ല്ലഭ്യവസ്തുന്യപി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ഏവം ദുര്‍ല്ലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്ദ്ധേ യദന്യത്‌
തന്വാ വാചാ ധിയാ വാ ഭജതി ബത! ജനഃ ക്ഷുദ്രതൈവ സ്ഫുടേയം
ഏതേതാവദ്‌വയം തു സ്ഥിരതരമനസാ വിശ്വപീഡാപഹത്യൈ
നിശ്ശേഷാത്മാനമേനം ഗുരുപവനപുരാധീശമേവാശ്രയാമഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം(ദശകം 1)

ശ്ലോകം 2185 : ഏകസ്മിന്നാലവാലേയുഗപദ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഏകസ്മിന്നാലവാലേയുഗപദഭവതാം മാലതീചൂതപോതാ--
വന്യോന്യം സംസ്പൃശന്തൌ തരുണകിസലയൌ വര്‍ദ്ധമാനൌ സമാനൌ
ആരൂഢാമാലതീസാകമപി വനതരും ചണ്ഡവാതപ്രണുന്നാ
ഹാ! കഷ്ടം! തം ച ചൂതംസ്പൃശതി വനലതാ, ദുര്‍ഘടോ ദൈവയോഗഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : സ്വഹാസുധാകരം ചമ്പു

ശ്ലോകം 2186 : അമ്പിന്‍ തുമ്പിനു വമ്പു തീര്‍ത്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അമ്പിന്‍ തുമ്പിനു വമ്പു തീര്‍ത്ത കലമാന്‍കൊമ്പിന്റെ തുമ്പാ മിഴി--
ത്തുമ്പില്‍ ചേര്‍ത്തുരസിക്കളിച്ചിടുമൊരാ മാന്‍പേട തന്‍ നില്‍പിലും
നിഷ്ക്കമ്പം നിജവല്ലഭന്‍ കഠിനവാക്കോതി ത്യജിക്കുന്നവാ--
റക്കണ്വാത്മജ തന്നിലും കവിതയേ കണ്ടാര്‍ദ്രനാകുന്നു ഞാന്‍

കവി : പി. പി. പട്ടശ്ശേരി, കൃതി : കാവ്യപൂജ

ശ്ലോകം 2187 : നാമോരോന്നു നിനച്ചിരിയ്ക്കെ വെറുതേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാമോരോന്നു നിനച്ചിരിയ്ക്കെ വെറുതേ നീങ്ങുന്നു നാളീവിധം
നാള്‍തോറും വിടരുന്നു മോഹകുസുമം വീണ്ടും നിലാവെന്നപോല്‍
നാളേ നന്മ വിതയ്ക്കുവാന്‍ സുനിയതം നിങ്ങള്‍ക്കു സാധിയ്ക്കുവാ--
നാമോദം നവവത്സരപ്പുലരിയില്‍ നേരുന്നിതാശംസകള്‍!!

കവി : പി. സി. സി. രാജ, മാങ്കാവ്‌

ശ്ലോകം 2188 : നിദാഘസന്ധ്യാര്‍ക്ക...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നിദാഘസന്ധ്യാര്‍ക്കമയൂഖമായ
നീര്‍ മിക്കതും വറ്റിയതോടുകൂടി
ആകാശമാം വാപിയിലംബുവാഹ--
മങ്ങിങ്ങു പൊങ്ങീ ചളിയെന്നപോലെ.

കവി : വള്ളത്തോള്‍, കൃതി : കാറു കണ്ട കര്‍ഷകന്‍ (സാഹിത്യമഞ്ജരി)

ശ്ലോകം 2189 : അന്തര്‍ജ്ജനം പോലറയില്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര

അന്തര്‍ജ്ജനം പോലറയില്‍ക്കിടക്കും
വിത്തേ നിനക്കീയിരുള്‍വിട്ടു നാളെ
അമ്മയ്ക്കുടുക്കാനഴകുറ്റ പച്ച--
പ്പൂമ്പട്ടു നെയ്യുന്ന പണിയ്ക്കിറങ്ങാം

കവി : വള്ളത്തോള്‍

ശ്ലോകം 2190 : അഥവാ ക്ഷമപോലെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

അഥവാ ക്ഷമപോലെ നന്മചെ--
യ്തരുളാന്‍ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സദ്‌--
ഗുരുവും മര്‍ത്യനു വെറെയില്ലതാന്‍.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 2191 : വരാം സഖാവേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

വരാം സഖാവേ ഭവദാഗമത്തെ
പാരും ഭൃശം വാനുമുദീക്ഷ ചെയ്‌വൂ
ഭവാദൃശന്മാരുടെ ജീവിതങ്ങള്‍
പരോപകാരൈകപരങ്ങളല്ലീ

ശ്ലോകം 2192 : ഭവാന്‍ ഭവക്ലേശ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഉപേന്ദ്രവജ്ര

ഭവാന്‍ ഭവക്ലേശവിനാശകാരീ;
ഭവാന്‍ ഭുജങ്ഗാധിപതല്‍പശായീ;
ഭവാനശേഷാഗമഗമ്യരൂപന്‍;
ഭവാന്‍ പ്രസാദിച്ചരുളേണമെന്നില്‍.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2193 : ഭൂവാമാദിമപത്നി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭൂവാമാദിമപത്നിയിങ്കലവിടേയ്കുണ്ടായൊരിപ്പുത്രനോ----
ടേവം നിര്‍മ്മമ ഭാവമെന്തു? മലര്‍മാതാമെന്‍ ദ്വിതീയാംബയാല്‍
ആ വാത്സല്യമൊഴുക്കുവാന്‍, സുരുചിയാലുത്താനപാദന്നു പോ----
ലാവാഞ്ഞോ? ധ്രുവസങ്കടപ്രശമിതാവല്ലേ പിതാവേ, ഭവാന്‍!

കവി : ടി. എം. വി.

ശ്ലോകം 2194 : അന്യൂനാനതിരിക്തമായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അന്യൂനാനതിരിക്തമായ്‌ വിലസണം ശബ്ദങ്ങളര്‍ത്ഥങ്ങളും;
പ്രാസാദ്യാഭരണങ്ങള്‍ വാങ്ങുവതിനായര്‍ത്ഥം കളഞ്ഞീടൊലാ;
ദോഷം നീക്കി, വളച്ചുകെട്ടുകളൊഴിച്ചൌചിത്യമോര്‍ത്തോതണം
സത്കാവ്യോചിതമായ വസ്തു വിവിധം വ്യംഗ്യം വിളങ്ങും വിധം.

കവി : കെ. സി. കേശവപിള്ള

ശ്ലോകം 2195 : ദൃഷ്ടിത്തെല്ലുങ്കല്‍ മാനോഭവ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദൃഷ്ടിത്തെല്ലുങ്കല്‍ മാനോഭവനിഗമരഹസ്യത്തെയും വച്ചുപൂട്ടി--
ക്കെട്ടിത്താക്കോലൊളിക്കും വിനയചതുരമന്ദാക്ഷദീക്ഷാം ഭജന്തീം
ഒട്ടൊട്ടേ സങ്ക്വണല്‍കങ്കണമിനിയ ശചീദേവിതാന്‍ നിന്നു വീയി--
പ്പുഷ്ടശ്രീ ചേര്‍ന്ന വെണ്‍ചാമരമരുദവധൂതാളകാലോകനീയാം.

കവി : പുനം നമ്പൂതിരി, കൃതി : പാര്‍വതീസ്വയംവരം ചമ്പു

ശ്ലോകം 2196 : ഒരുവന്നു നികൃഷ്ടമൊന്നു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

ഒരുവന്നു നികൃഷ്ടമൊന്നു താന്‍
പരമോല്‍കൃഷ്ടമതന്യനെത്രയും;
ഒരു കണ്ണിനു നല്ലതൊക്കെ മ--
റ്റൊരു കണ്ണിന്നു മഹാ വിലക്ഷണം.

കവി : സി. എസ്‌. സുബ്രമണ്യന്‍ പോറ്റി, കൃതി : ഒരു വിലാപം

ശ്ലോകം 2197 : ഓരോന്നു പാരിലിതുപോല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഓരോന്നു പാരിലിതുപോലൊരുപാടു കണ്ടു
പോരുന്നു നാമതുകളോതുകിലറ്റമുണ്ടോ?
ഓരുന്ന നേരമൊരുവന്‍ കരുതുന്ന മട്ടായ്‌--
തീരുന്നതല്ല തരമോടിവിടത്തിലൊന്നും.

കവി : കുണ്ടൂര്‍ നാരായണമേനോന്‍, കൃതി : പാക്കനാര്‍

ശ്ലോകം 2198 : ഓങ്കാരാബ്ജമരന്ദമേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഓങ്കാരാബ്ജമരന്ദമേ, മുനിമനോഭൃംഗവ്രജങ്ങള്‍ക്കു നല്‍--
പ്പൂങ്കാവേ, പുരുഷാശനപ്പരിഷയാം വേനല്‍ക്കു കാളാഭ്രമേ,
തേന്‍ കാല്‍ കൂപ്പിന വാണിമാര്‍ക്കൊരു മുടിക്കല്ലായ പൂമങ്കയാള്‍
താന്‍ കാമിച്ചു വളര്‍ത്ത പുണ്യതരുവിന്‍ കായേ, വണങ്ങുന്നു ഞാന്‍!

കവി : വള്ളത്തോള്‍, കൃതി : നാരായണാഷ്ടകം

ശ്ലോകം 2199 : തന്നാല്‍ കരേറേണ്ടവരെത്ര...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : ഇന്ദ്രവജ്ര

തന്നാല്‍ കരേറേണ്ടവരെത്ര പേരോ
താഴത്തു പാഴ്ചേറിലമര്‍ന്നിരിക്കേ
താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം?

കവി : ഉള്ളൂര്‍, കൃതി : സുഖം സുഖം

ശ്ലോകം 2200 : തൊട്ടീടും മൃദുമെയ്യില്‍ നീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തൊട്ടീടും മൃദുമെയ്യില്‍ നീ, യിവളുടല്‍ ഞെട്ടിക്കടാക്ഷിച്ചിടും,
മുട്ടിക്കാതിനടുത്തു ചെന്നു മുരളും തന്‍ കാര്യമോതും വിധം,
വീശിക്കൈ കുടയുമ്പൊഴെത്തി നുകരും സത്തായ ബിംബാധരം;
മോശം പറ്റി നമുക്കു തത്ത്വമറിവാന്‍ പോയിട്ടു, നീ താന്‍ കൃതി!

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം പരിഭാഷ (മലയാളശാകുന്തളം)

ശ്ലോകം 2201 : വക്ത്രേണേന്ദോരധരമഹസാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

വക്ത്രേണേന്ദോരധരമഹസാ കൌസ്തുഭസ്യാമൃതസ്യ
സ്നിഗ്ദ്ധൈര്‍ഹാസൈരപി ച വിഭവം മുഷ്ണതീമംബുരാശിഃ
ദൃഷ്ട്വാ കന്യാം കില നിജകുലദ്വേഷിണീം ചൌര്യശീലാം
തുഭ്യം കംസാന്തക, ദധിപയശ്ചോര, ദത്വാ കൃതാര്‍ത്ഥഃ

കവി : വാസുദേവന്‍ നമ്പൂതിരി, കൃതി : ഭ്രമരസന്ദേശം

ശ്ലോകം 2202 : ദാമ്പത്യവല്ലി പുതുപൂക്കളണിഞ്ഞു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ദാമ്പത്യവല്ലി പുതുപൂക്കളണിഞ്ഞു; രാഗ--
സമ്പത്തിനാല്‍ നിലയനം നവനാകമായീ.
തേന്‍ പൂര്‍ണ്ണമായ്‌ മുകുളമേകമിതാ വിരിഞ്ഞു
സമ്പൂര്‍ണ്ണശോഭയൊടു മന്നില്‍ വിളങ്ങിടുന്നൂ!

കവി : ചങ്ങമ്പുഴ

ശ്ലോകം 2203 : തേഷാം മധ്യേ ത്രിപുരജയിനോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

തേഷാം മധ്യേ ത്രിപുരജയിനോ നിത്യസാന്നിധ്യയോഗാല്‍
പ്രാപ്യാ പുണ്യാ തവ വൃഷപുരീ പ്രാണനാഥാസ്പദം മേ
യാമുത്സംഗേ കുസുമരജസാ ധൂസരാംഗീം പ്രമോദാല്‍
കേളീലോലാമിവ ദുഹിതരം കേരളോര്‍വീ ദധാതി.

കവി : നാരായണന്‍ നമ്പൂതിരി, കൃതി : സുഭഗസന്ദേശം

ശ്ലോകം 2204 : യദാ ദാരുണാ ഭാഷണാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

യദാ ദാരുണാ ഭാഷണാ ഭീഷണാ മേ
ഭവിഷ്യന്ത്യുപാന്തേ കൃതാന്തസ്യ ദൂതാഃ
തദാ മന്മനസ്ത്വത്‌പദാംഭോരുഹസ്ഥം
കഥം നിശ്ചലം സ്യാന്നമസ്തേസ്തു ശംഭോ!

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 2205 : തരത്തിലോമല്‍ജ്ജയലക്ഷ്മി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഉപേന്ദ്രവജ്ര

തരത്തിലോമല്‍ജ്ജയലക്ഷ്മിയാകും
ധരപ്രമാണസ്തനിയാളൊടൊപ്പം
നരര്‍ഷഭന്‍ തേടിന യാത്ര മന്ദ--
തരത്വമാളുന്നതിലെന്തു ചിത്രം?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2206 : നര്‍മ്മാലാപം ചുരുങ്ങീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നര്‍മ്മാലാപം ചുരുങ്ങീ ജനസദസി മണം ചേര്‍ന്ന മന്ദാക്ഷവേഗാല്‍
കമ്രം കാര്‍കൂന്തലേന്തും പരിമളലളിതം ചെന്നു കാലോടിടഞ്ഞു
തമ്മില്‍ത്തിക്കിത്തുടങ്ങീ കുളുര്‍മുലയുഗളം നന്നുനന്നെന്നു വേണ്ടാ
നിര്‍മ്മായം യൌവനശ്രീ സ്വയമലകരോദംഗനാമൌലിമാലാം.

കവി : മഴമംഗലം നമ്പൂതിരി, കൃതി : നൈഷധം ചമ്പു

ശ്ലോകം 2207 : തുമ്പീ തുള്ളുക, തുള്ളിയാര്‍ക്കുക...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തുമ്പീ തുള്ളുക, തുള്ളിയാര്‍ക്കുക, രസം മുറ്റുന്ന കാറ്റേ, മലര്‍--
ത്തുമ്പേ, കമ്പിതകമ്രകുദ്മളരസാനമ്രേ, പതിഞ്ഞാടുക;
എന്‍ പച്ചക്കിളി, യൊന്നു വായ്ക്കുരയിടൂ; നില്‍ക്കുന്നു മുറ്റത്തതാ
മുന്‍പില്‍ സ്വാര്‍ജ്ജിതനിര്‍ജ്ജരാര്‍ജ്ജുനയശോവൃദ്ധന്‍, ബലിത്തമ്പുരാന്‍!

കവി : കെ. എന്‍. ഡി.

ശ്ലോകം 2208 : എത്താനക്കരെയുണ്ടുപോല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എത്താനക്കരെയുണ്ടുപോല്‍ മഹിതമായീടുന്ന നല്‍ത്താവളം;
ഹൃദ്യാമോദിതമായ പൂവനമതില്‍ ചാഞ്ചാടിയാടുന്നു പോല്‍;
ഹൃത്താനന്ദിതമായിടുന്നിതവയെപ്പറ്റിപ്പെടും സ്വപ്നമാര്‍--
ന്നൊക്കാനാകുകിലായി, നാം സുഖമൊരുക്കുന്നൂ കിനാവില്‍ സഖേ!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 2209 : ഹരിമുരളിനിനാദം കോമളം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

ഹരിമുരളിനിനാദം കോമളം കേട്ടജസ്രം
മലയുമഖിലപാഷാണംബുജംബാളിതാന്തം
ഉചിതമമൃതമക്ഷണാം ഗോകുലാനന്ദഹുംഭാ--
രവമുഖരിതഹര്‍മ്മ്യം ചെമ്മരം ഭാതി യസ്മിന്‍.

കൃതി : ചന്ദ്രോത്സവം

ശ്ലോകം 2210 : ഉണര്‍ന്നിടുക, രാത്രി തന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

ഉണര്‍ന്നിടുക, രാത്രി തന്‍ വയലില്‍ നിന്നു താരാഗണം
തുരത്തി, യവയെത്തുടര്‍ന്നിരവുമാട്ടിയോടിച്ചിതാ
പ്രഭാപടലിയായ തന്‍ വിശിഖമെയ്തു താഡിപ്പതു--
ണ്ടിളാധിപഗൃഹാളി തന്‍ ശിഖരപംക്തി മേല്‍ ഭാസ്കരന്‍!

കവി : സര്‍ദാര്‍ കെ. എം. പണിക്കര്‍ / ഉമര്‍ ഖയ്യാം, കൃതി : രസികരസായനം (റുബായിയാത്തിന്റെ പരിഭാഷ)

ശ്ലോകം 2211 : പൊയ്പ്പോയീ പേറ്റുനോവിന്‍ കഥ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

പൊയ്പ്പോയീ പേറ്റുനോവിന്‍ കഥ, രുചി കുറവിന്നുണ്ടു നല്ലൌഷധങ്ങള്‍
കയ്യല്‍പ്പം വൃത്തികേടായിടുവതുമൊഴിവായ്‌, വന്നുവല്ലോ ഡയപ്പര്‍!
ശോഷിയ്ക്കുന്നില്ല ദേഹം, "പുനരൊരു വിഷമം, ഡോക്ടറേ, ഗര്‍ഭഭാരം
കൂടിത്തെല്ലൊന്നിളയ്ക്കാന്‍ തരിക ഗുളിക"യെന്നോതുമമ്മേ തൊഴുന്നേന്‍!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 2212 : ശര്‍മ്മത്തെസ്സല്‍ക്കരിക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ശര്‍മ്മത്തെസ്സല്‍ക്കരിക്കും ഗതിയെയനുകരിക്കും കരിക്കും, കരിക്കും
ദുര്‍മ്മത്തിന്‍ ധൂര്‍ത്തുടയ്ക്കും കചഭരമതുടയ്ക്കും തുടയ്ക്കും തുടയ്ക്കും,
നിര്‍മ്മായം സങ്കടത്തെക്കളയുക വികടത്തെക്കടത്തെക്കടത്തി----
ന്നമ്മേ കായങ്കലാശേ കലിതതി സകലാശേ കലാശേ കലാശേ!

ശ്ലോകം 2213 : നീലാഭം കുഞ്ചിതാഗ്രം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

നീലാഭം കുഞ്ചിതാഗ്രം ഘനമമലതരം സംയതം ചാരു ഭംഗ്യാ
രത്നോത്തംസാഭിരാമം വലയിതമുദയച്ചന്ദ്രകൈഃ പിഞ്ഛജാലൈഃ
മന്ദാരസ്രങ്ങ്‌നിവീതം തവ പൃഥുകബരീഭാരമാലോകയേഹം
സ്നിഗ്ദ്ധശ്വേതോര്‍ദ്ധ്വപുണ്ഡ്രാമപി ച സുലളിതാം ഫാലബാലേന്ദുവീഥീം

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം--ദശകം 100

ശ്ലോകം 2214 : മച്ചിത്തത്തിലടിച്ചിടും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മച്ചിത്തത്തിലടിച്ചിടും നിനവലച്ചാര്‍ത്തിങ്കലോരോന്നിലും
ത്വഛ്രീമദ്ധരിനീലകോമളമുഖം ബിംബിച്ചുകണ്ടാവു ഞാന്‍,
കയ്ച്ചാലും മധുരിക്കിലും മധുരിപോ, നിര്‍ബ്ബാധമായ്‌ നിന്‍പദേ
വെച്ചാവൂ വിധിപോലെ, കൊച്ചുതുളസിപ്പൂപോലെ, മജ്ജീവിതം.

കവി : വി. കെ. ജി

ശ്ലോകം 2215 : കേട്ടാവൂ കാനനച്ചോലകള്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കേട്ടാവൂ കാനനച്ചോലകളിടതടവില്ലാതെ വീഴുന്ന പാറ--
ക്കെട്ടിന്‍താഴത്തു ദൂര്‍വാദളഹരിതമണീമണ്ഡപത്തിങ്കലേറി
ഹൃഷ്ടാകൃഷ്ടവ്രജപ്പെണ്മണികളുടെ മനം പ്രേമസമ്പൂര്‍ണ്ണമാക്കുമി
മട്ടംഭോജാക്ഷനൂതും പ്രണവഘനമധുസ്നിഗ്ദ്ധവേണുപ്രണാദം!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2216 : ഹസ്തം നീട്ടുക നിത്യബാഷ്പസരസീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹസ്തം നീട്ടുക നിത്യബാഷ്പസരസീസഞ്ജാതബന്ധോ, തമോ--
ഗ്രസ്തം ഭൂവിതിലന്യമാമഖിലസാഹായ്‌യങ്ങളും നിഷ്ഫലം!
അസ്തം പൂകിയുഷസ്സില്‍ വന്നണയുവാന്‍ നീ വൈകിയാല്‍ മര്‍ത്യവി--
ന്യസ്തം ദീപമഹസ്കരത്വമവകാശപ്പെട്ടുവെന്നും വരാം.

കവി : യൂസഫലി കേച്ചേരി, കൃതി : സോമയാഗം

ശ്ലോകം 2217 : അങ്ങെന്നുള്ളിലിരുന്നെനിക്കു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അങ്ങെന്നുള്ളിലിരുന്നെനിക്കു വഴി കാണിക്കുന്നതോരാതെ ഞാന്‍
മുങ്ങിപ്പോയ്‌ മുഴുമായയാല്‍ മതിമയക്കീടുന്ന ഭാവങ്ങളില്‍
മങ്ങിച്ചുങ്ങി മനസ്സു മത്സരമദക്രോധങ്ങളും കാമനും
തിങ്ങിക്കൂടുകയാലെനിക്കെനിയുമീയെന്നെത്തിരഞ്ഞീലഹോ!

കവി : വി. കെ. ജി.

ശ്ലോകം 2218 : മധുരിപുചരിതം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം :

മധുരിപുചരിതം മനോഭിരാമം
മധുരപദാകലിതം മണിപ്രവാളം
മതികമലവികാസഹേതുഭൂതം
കതിപയസര്‍ഗ്ഗമിദം കരോമി കാവ്യം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളാം

ശ്ലോകം 2219 : മന്ദം നല്‍ക്കാറൊഴിഞ്ഞൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മന്ദം നല്‍ക്കാറൊഴിഞ്ഞൂ, മണമെഴുമണിതാരങ്ങള്‍താഴെക്കൊഴിഞ്ഞൂ,
ചന്ദ്രന്‍ മുത്തങ്ങണിഞ്ഞൂ, ചെറുതിരരസമോടാടിയാടിക്കുഴഞ്ഞൂ,
ചിന്നിച്ചിന്നിച്ചമഞ്ഞൂ ചിതമൊടളിക, ളിന്ദീവരം തെല്ലടഞ്ഞൂ,
നന്ദ്യാവാതം കുറഞ്ഞൂ, നളിനമഥനിലാവങ്ങുകോരിച്ചൊരിഞ്ഞൂ.

കവി : ശീവൊള്ളി, കൃതി : മദനകേതനചരിതം

ശ്ലോകം 2220 : ചെറുപുല്ലുകള്‍ പോലുമേതുമേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

ചെറുപുല്ലുകള്‍ പോലുമേതുമേ
വെറുതേയല്ല ജനിപ്പതൂഴിയില്‍;
സകലത്തിനുമുള്ള ജോലിതന്‍
നികരം ചേര്‍ന്നതു താന്‍ പ്രപഞ്ചവും.

കവി : സി. എസ്‌. സുബ്രമണ്യന്‍ പോറ്റി, കൃതി : ഒരു വിലാപം

ശ്ലോകം 2221 : സ്വച്ഛന്ദം ഭാഷകൊണ്ടും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്വച്ഛന്ദം ഭാഷകൊണ്ടും, സുരുചിരതരമാം സംസ്‌കൃതം കൊണ്ടുമൊപ്പം
മെച്ചം നേടും പ്രകാരം ബഹുവിധകവിതാസൂക്തി വര്‍ഷിക്കമൂലം
ഇച്ചൊന്നോരക്കവിപ്രൌഢരില്‍ മികവുടയോന്‍ കോടിലിംഗാധിനാഥന്‍
കൊച്ചുണ്ണിക്ഷോണിപാലന്‍ കൊടിയകവിവരന്‍ ദിവ്യനാം സവ്യസാചി.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : കവിഭാരതം

ശ്ലോകം 2222 : ഇരുളിന്‍പുതപ്പിനടിയില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മഞ്ഞുഭാഷിണി

ഇരുളിന്‍പുതപ്പിനടിയില്‍ച്ചുരുണ്ടതീ--
ക്കുളിരുള്ള രാത്രികളില്‍ രക്ഷനേടുവാന്‍
പുളയുന്നൊരുള്ളമിരുളില്‍ മയങ്ങവേ
പൊരുളിന്‍ വെളിച്ചമതു കണ്ടതില്ല പോല്‍

കവി : ജ്യോതിര്‍മയി

ശ്ലോകം 2223 : പുരുഷന്‍, സുഖലോലുപന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

പുരുഷന്‍, സുഖലോലുപന്‍, വൃഥാ
പറയുന്നൂ പഴിയേറെ നാരിയെ
ശതവത്സരമെത്ര പോയി, തല്‍--
ക്ഷമയിന്നും കുറയാത്തതദ്‌ഭുതം!

കവി : ചങ്ങമ്പുഴ, കൃതി : അപരാധികള്‍

ശ്ലോകം 2224 : ശേഷിച്ചുള്ളാസ്സുതനെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ശേഷിച്ചുള്ളാസ്സുതനെ നെടുമങ്ങാട്ടുകൊട്ടാരമെത്തി--
പ്പോഷിപ്പിക്കാനിവള്‍ തുടരവേ, നമ്മള്‍തന്‍ നന്മതത്തെ
ദ്വേഷിച്ചീടും മുകിലനൊരുവന്‍ ദിഗ്ജയത്തിന്നു കൊട്ടി--
ഗ്‌ഘോഷിച്ചേറെബ്ബലമിരുതരം പൂണ്ടൊരുമ്പെട്ടണഞ്ഞാന്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2225 : ദീപസ്തംഭമസംഖ്യമുണ്ടിവിടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദീപസ്തംഭമസംഖ്യമുണ്ടിവിടെയി, ന്നെന്നാല്‍ക്കൊളുത്തീടണം
ലോപം വിട്ടു മുഖസ്തുതിത്തിരി, തരാമപ്പോള്‍ പ്രഭാമുദ്രകള്‍;
പാപസ്പര്‍ശമെഴാതെ ഹന്ത! പരിശോഭിക്കുന്നു കുഞ്ചന്റെ പൊന്‍--
ദീപസ്തംഭ, മിതുള്‍പ്രകാശമരുളും കല്‍പാന്ധകാരത്തിലും.

കവി : വി. എ. കേശവന്‍ നമ്പൂതിരി

ശ്ലോകം 2226 : പൊള്ളിത്തൂങ്ങിയ മാങ്ങകള്‍ക്കു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൊള്ളിത്തൂങ്ങിയ മാങ്ങകള്‍ക്കു കവിള്‍ മിന്നുന്നൂ, പിലാവില്‍ കരും
മുള്ളില്‍ കോള്‍മയിര്‍ പൂണ്ടു വീര്‍ത്തവയറില്‍ച്ചായുന്നു തൈച്ചക്കകള്‍
തുള്ളിക്കൊണ്ടു ചിരിച്ചു വെള്ളില, കുടിയ്ക്കുമ്പോള്‍ തെറിച്ചോരു പാല്‍--
ത്തുള്ളിയ്ക്കൊത്തു കുരുത്തുകാണ്മു, കുളിരും മുല്ലയ്ക്കിളം കുഡ്മളം

കവി : വെയിലോപ്പിള്ളി, കൃതി : വേനല്‍ക്കൊരു മഴ

ശ്ലോകം 2227 : തുറക്കുകില്ലെനിക്കുവേണ്ടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

തുറക്കുകില്ലെനിക്കുവേണ്ടി മേലിലിക്കവാട, മീ--
യറയ്ക്കകത്തു ദീപമെന്നെയോര്‍ത്തിനിത്തെളിച്ചിടാ
വിരിക്കുകില്ലെനിക്കു മെത്ത, സോദരങ്ങളൊത്തു ഞാ--
നിരിക്കുകില്ലിതിന്നകത്തു ഭക്ഷണത്തിനായിനി

കവി : മേരി ബനീഞ്ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2228 : വരാ വരാഹരൂപിണീ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പഞ്ചചാമരം

വരാ വരാഹരൂപിണീ ചരാചരാന്തരസ്ഥിതാ
സുരാസുരാദിസേവിതാ ധരാധരാധിദേവതാ
സദാസദാവലിസ്തുതാ മുദാമുദാരശേവധിര്‍--
ഹിതാ ഹി താര്‍ക്ഷ്യകേതനാ നതാ ന താപതാം നയേത്‌

ശ്ലോകം 2229 : സംഗീതത്തിലവള്‍ക്കു വാസന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സംഗീതത്തിലവള്‍ക്കു വാസന വിശേഷിച്ചുണ്ടു, പിന്നെക്കുറ--
ച്ചിംഗ്ലീഷും ചില തൂശിവേലകളുമു, ണ്ടെന്നല്ല സാഹിത്യവും
ശൃംഗാരപ്പുതുമോടിയില്‍ പല പകിട്ടുണ്ടെങ്കിലും പാംസുലാ--
സംഗം പോലുമസഹ്യമാ, ണതില്‍ വെറുപ്പേറും ചെറുപ്പം മുതല്‍.

കവി : ശീവൊള്ളി, കൃതി : ഒരു കഥ

ശ്ലോകം 2230 : ശസ്ത്രത്തെശ്ശൂരനാമെന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ശസ്ത്രത്തെശ്ശൂരനാമെന്‍ ജനകനിനിയെടുക്കില്ല നന്നെന്നുറച്ചി----
ട്ടസ്രസ്തന്‍ നീയശങ്കം കരമിഹ ഗുരു തന്‍ മൌലിയില്‍ ചേര്‍ത്ത നേരം
വിശ്വത്തില്‍ പാര്‍ത്ഥപാഞ്ചാലകനിഖിലചമൂമര്‍ദ്ദിയായ്‌ ചാപഭൃത്താ----
മശ്വത്ഥാമാവു വാഴുന്നൊരു കഥ വഴിപോലുള്ളിലോര്‍ത്തില്ലയോ നീ?

കവി : പന്തളം കേരളവര്‍മ്മ, കൃതി : വേണീസംഹാരം പരിഭാഷ

ശ്ലോകം 2231 : വേഷം ഭാഷ സമസ്തവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വേഷം ഭാഷ സമസ്തവും ശിഥിലമായ്‌ ബന്ധങ്ങള്‍ വേരറ്റതായ്‌
ദേശം കാലമിവയ്ക്കു ചാര്‍ത്തിനമഹൌജസ്സെങ്ങുമില്ലാതെയായ്‌
ചായം പൂശിയ പൊയ്മുഖങ്ങളിരുളില്‍ കൂട്ടാളിമാരൊത്തുഹാ!
കോശംകാപ്പവര്‍മാത്രമായ്‌, വികൃതമായ്‌, കാന്താരമായ്‌ കേരളം!

കവി : പി. കെ. മൂസ്സത്‌, പെരുവനം, കൃതി : നഷ്ടക്കച്ചവടം

ശ്ലോകം 2232 : ചൊല്ലാവല്ലാത്തതായി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചൊല്ലാവല്ലാത്തതായി, ച്ചെറുതുമിഹപരിച്ഛേദ്യമല്ലാത്തഥയി--
ത്തെല്ലിജ്ജന്മത്തിലിന്നാള്‍ വരെയുമനുഭവിക്കാത്തതായ്‌ സദ്വിവേകം
എല്ലാം പോയ്‌, വാച്ച മോഹാല്‍ ഗഹനതരവുമായുള്ളൊരെന്തോ വികാരം
വല്ലാതെന്മാനസത്തില്‍ജ്ജഡതയുമതിസന്തോഷവും ചേര്‍ത്തിടുന്നു.

കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി, കൃതി : മാലതീമാധവം തര്‍ജ്ജിമ

ശ്ലോകം 2233 : ഏറേയുണ്ടു പുലര്‍ത്തുവാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏറേയുണ്ടു പുലര്‍ത്തുവാന്‍ ചെലവഹോ! ലക്ഷ്യത്തിലെത്തിക്കിലും
കേറാമൊട്ടിട വര്‍ക്കുഷോപ്പുകളകം റിപ്പേറിനോ പേറിനോ,
നേരാം പാത വെടിഞ്ഞു പോം ഗതി നിയന്ത്രിക്കാതിരുന്നാല്‍, നൃണാം
കാറും കാന്തയുമൊത്തിടും വിഷയമാം സൌഖ്യത്തിനോ മാലിനോ?

കവി : ടി. എം. വി.

ശ്ലോകം 2234 : നാടെന്ന്നും, നല്ല രത്നപ്രകര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാടെന്നും, നല്ല രത്നപ്രകരലസിതമായ്‌ സര്‍വ്വയാദോഗണത്തിന്‍--
വീടെന്നും രണ്ടു മാത്രം പിരിവുകളുലകിന്നുള്ളതായോര്‍ത്തിടേണ്ട,
ചൂടെന്നും കീഴണയ്ക്കാത്തൊരു വിപുലതരുവ്രാതകുഞ്ഞുങ്ങള്‍ തിങ്ങും
കാടെന്നും കൂടി മൂന്നായ്‌ പ്രകൃതിയുടെ വിലാസങ്ങളെണ്ണേണ്ടതത്രേ.

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 2235 : ചേരുംപോല്‍ച്ചേര്‍ന്ന വേഷം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ചേരുംപോല്‍ച്ചേര്‍ന്ന വേഷം; ചെറുമുരളിക കൈക്കൊണ്ടു നില്‍ക്കും വിശേഷം;
ചേലൂറും മന്ദഹാസം; ഝിലുചിലെയിളകും തൃത്തളയ്ക്കുള്ള ലാസ്യം;
ചേണാര്‍ന്നോരാദിശേഷം ശിരസികുടപിടിയ്ക്കുന്ന മായാപ്രകാശം;
ചേരേണം കാലശേഷം തിരുവടിയിലഹം മാറ്റണേ മാ,ലശേഷം!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2236 : ചട്ടക്കാരന്‍ ഭസ്മമുണ്ടോ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാലിനി

ചട്ടക്കാരന്‍ ഭസ്മമുണ്ടോ ധരിപ്പൂ?
മൊട്ടശ്ശീര്‍ഷം മാലചൂടുന്നതുണ്ടോ?
പൊട്ടന്നുണ്ടോ പാട്ടു കേട്ടാല്‍ വികാരം?
പൊട്ടച്ചട്ടിക്കാരു പൊന്‍പൂച്ചിടുന്നു?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2237 : പ്രത്യാദിഷ്ടാം കാമം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാലിനി

പ്രത്യാദിഷ്ടാം കാമമക്കണ്വപുത്രീം
മത്യാമോര്‍ക്കുന്നീല ഞാന്‍ വേട്ടതായി
അത്യന്താര്‍ത്തിഗ്രസ്തമാം കിം തു ചിത്തം
സത്യം താനേ പ്രത്യയിപ്പിച്ചിടുന്നോ?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം പരിഭാഷ

ശ്ലോകം 2238 : അനന്തസമ്പദാശ്രയസ്തു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

അനന്തസമ്പദാശ്രയസ്തു ശ്രീനിവാസ ശ്രീപതേ
സമര്‍ഥയാചനം കൃതം പുനശ്ച ചാരു ചോരണം
നിരഞ്ജനോ നിരാമയോ വദന്തി യോഗിനസ്സദാ
പ്രഭാഞ്ജനസ്യ തേ കഥം നു മായയാ മുഹുര്‍മ്മുഹുഃ?

കവി : ജ്യോതിര്‍മയി

ശ്ലോകം 2239 : നതേതരാതിഭീകരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പഞ്ചചാമരം

നതേതരാതിഭീകരം നവോദിതാര്‍ക്കഭാസുരം
നമത്സുരാരിനിര്‍ജ്ജരം നതാദികാപദുദ്ധരം
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം

കൃതി : ഗണേശപഞ്ചരത്നസ്തോത്രം

ശ്ലോകം 2240 : സദാപ്രസാദശോഭിതേ ഹി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

സദാപ്രസാദശോഭിതേ ഹി ദേഹി മേ വരം കരം
നതേവ ദേവി പാവനം നിധായ ധൈര്യവര്‍ഷണം
പദം പ്രതി പ്രദീയതാം പ്രവര്‍ദ്ധമാനമദ്യത--
സ്തദാ മുദാ നിരന്തരം ഹസന്മുഖോ ഭവാമ്യഹം!

കവി : ജ്യോതിര്‍മയി

ശ്ലോകം 2241 : പെണ്ണാക്കീ പാര്‍ത്ഥനെത്തന്നെയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പെണ്ണാക്കീ പാര്‍ത്ഥനെത്തന്നെയുമഥ നിജ ധൈര്യത്തിനാല്‍, സ്ത്രീഹൃദന്തം
പുണ്ണാക്കീ പുണ്ഡരീകായുധശരനിരയാല്‍, ധര്‍മമാര്‍ഗ്ഗം ചരിപ്പാന്‍
കണ്ണാക്കീ സര്‍വ്വശാസ്ത്രങ്ങളുമരചവരന്‍, തസ്കരന്മാര്‍ തലയ്ക്കും
മണ്ണാക്കീ, മത്സരിച്ചീടിന നൃപതികള്‍ തന്‍ വായിലും മായമെന്യേ.

കവി : വെണ്മണി മഹന്‍

ശ്ലോകം 2242 : കസ്ത്വം ബാല? ബലാനുജഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കസ്ത്വം ബാല? ബലാനുജഃ, കിമിഹ തേ? മന്മന്ദിരാശങ്കയാ,
യുക്തം ത,ന്നവനീതഭാണ്ഡവിവരേ ഹസ്തം കിമര്‍ഥം ന്യസേഃ?
മാതഃ!കഞ്ചനവത്സകം മൃഗയിതും മാ ഗാ വിഷാദം ക്ഷണാ--
ദിത്യേവം വ്രജവല്ലവീ പ്രതിവചഃ കൃഷ്ണസ്യ പുഷ്ണാതു നഃ

കവി : വില്വമംഗലം

ശ്ലോകം 2243 : മൂലാധാരത്തില്‍ മേവും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മൂലാധാരത്തില്‍ മേവും ഭഗവതി സമയേ കിം നവാത്മാവതല്ലേ
നീ ലാസ്യം ചെയ്തിടുമ്പോള്‍ നവരസനടമാടുന്ന ദേവന്‍ നടേശന്‍
കാലേ കാരുണ്യമോടൊത്തവിടെയരുളിടും നിങ്ങള്‍ സൃഷ്ടിക്കയാലി--
ന്നീ ലോകങ്ങള്‍ക്കുശേഷം ജനകജനനിമാരുണ്ടഹോ രണ്ടുപേരും.

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജിമ

ശ്ലോകം 2244 : കഴിഞ്ഞേ പോകുന്നൂ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശിഖരിണി

കഴിഞ്ഞേ പോകുന്നൂ പകലുമിരവും ജര്‍ജ്ജരിതമായ്‌
കൊഴിഞ്ഞേ വീഴുന്നൂ നിറമുടയൊരെന്‍ പീലികള്‍ വൃഥാ
ഒഴിഞ്ഞേ കാണുന്നൂ ദിനമനു, നഭസ്സീ, മയിലിനൊ--
ന്നഴിഞ്ഞാടാനെന്താണൊരു വഴി? വരൂ നീലമുകിലേ!

കവി : കേ. എന്‍. ഡി.

ശ്ലോകം 2245 : ഓടിക്കളിച്ചൊട്ടു വിശന്നു...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : ഇന്ദ്രവജ്ര

ഓടിക്കളിച്ചൊട്ടു വിശന്നു ചെന്ന--
"ങ്ങമ്മേ, പഴം, പാ, ലവി"ലെന്നു കെഞ്ചി
ചേരാണ്ട ചെന്താരെതിര്‍ പിഞ്ചു കൈയാല്‍
ചേലാഞ്ചലത്തില്‍ കസവിട്ടിടുമ്പോള്‍

ശ്ലോകം 2246 : ചിത്രത്തിലാദ്യമെഴുതീട്ടുയിര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ചിത്രത്തിലാദ്യമെഴുതീട്ടുയിര്‍ ചേര്‍ത്തതാമോ?
ചിത്തത്തില്‍ വെച്ചഴകുചേര്‍ത്തു രചിച്ചതാമോ?
ബ്രഹ്മപ്രഭാവവുമവള്‍ക്കെഴുമാവപുസ്സു--
മോര്‍മ്മിക്കിലീയൊരബലാമണി സൃഷ്ടി വേറെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം പരിഭാഷ

ശ്ലോകം 2247 : ബാല്യം തൊട്ടഭ്യസൂയാവഹ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ബാല്യം തൊട്ടഭ്യസൂയാവഹകഠിനതപശ്ചര്യയാലാര്‍ന്നു ജീയാ--
സ്വര്‍ല്ലോകത്തും ലഭിയ്ക്കാത്തൊരു കവനയശഃ കാമധേനുപ്രസാദം
വില്ലാളിപ്രൌഢരാരാന്‍നിജസുരഭിയിലാസക്തരായ്‌മല്ലടിച്ചാല്‍
തെല്ലും കൂസില്ലയോടക്കുഴലിതു കവിതന്നായുധം ബ്രഹ്മദണ്ഡം.

കവി : വി.കെ.ജി

ശ്ലോകം 2248 : വനപവനകിശോരന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മാലിനി

വനപവനകിശോരന്‍ വന്നലഞ്ഞോരുനേരം
വനജനിരവിരിഞ്ഞും വഞ്ചുളക്കെട്ടലഞ്ഞും,
കനകകരമിളക്കിക്കണ്‍കുളുര്‍ക്കും കണക്കി--
ദിനമണിയണിയും പൂങ്കാവനേകം ലസിപ്പൂ!

കവി : ചങ്ങമ്പുഴ, കൃതി : ഗീതാഞ്ജലി

ശ്ലോകം 2249 : കൃതാഭിമര്‍ശാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കൃതാഭിമര്‍ശാമനുമന്യമാനഃ
സുതാം ത്വയാ നാമ മുനിര്‍വിമാന്യഃ
ദൃഷ്ടം പ്രതിഗ്രാഹയതാ സ്വമര്‍ഥം
പാത്രീകൃതോ ദസ്യുരിവാസി യേന

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 2250 : ദേഹത്തിനില്ലാ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ദേഹത്തിനില്ലാ സുഖമുള്ളനേരം
മോഹങ്ങളൊട്ടുക്കു വരണ്ടുപോയി
നാരായണാ! ഞാനിഹചെയ്‌വതെല്ലാം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : യമുനാ നാരായണന്‍, അരപ്പന്‍കാവ്‌, കൃതി : സമസ്യാപൂരണം

ശ്ലോകം 2251 : നാനാമോഹഗണം പിരിഞ്ഞ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാനാമോഹഗണം പിരിഞ്ഞഭിമുഖം നിന്നീയകം പൊള്ളയാം
ഞാനാകുന്നൊരു പന്തടിച്ചു തുടരും കേളിക്കൊരന്തം, വിഭോ!
ദീനം ബ്ലാഡര്‍ പൊളിഞ്ഞു കാറ്റു വെളിയില്‍പ്പോകും മുഹൂര്‍ത്തത്തിലെ--
ന്നാണോ, നിന്നുടെയന്ത്യമാം വിസില്‍ മുഴങ്ങട്ടേയതിന്‍ മുമ്പു താന്‍!

കവി : ടി. എം. വി.

ശ്ലോകം 2252 : ദൈവത്തിന്‍ പാട്ടിലാണീയുലകു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദൈവത്തിന്‍ പാട്ടിലാണീയുലകു മുഴുവനും നില്‍പ്പ, താദ്ദൈവമോര്‍ത്താല്‍
സേവിച്ചീടുന്ന മന്ത്രത്തിനു വശഗതമായിട്ടു വര്‍ത്തിച്ചിടുന്നു,
ഭൂ വിണ്ണോര്‍ക്കാണധീനം പറയുകിലഖിലം മന്ത്രമി, ന്നെന്നമൂലം
ഭാവിശ്രേയസ്സിനായിട്ടഹമനുദിവസം ബ്രാഹ്മണര്‍ക്കായ്‌ തൊഴുന്നേന്‍.

കവി : നടുവത്തച്ഛന്‍

ശ്ലോകം 2253 : ഭവദ്ഗൌരവം മല്ലഘുത്വം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ഭവദ്ഗൌരവം മല്ലഘുത്വം വിദിത്വാ
പ്രഭോ രക്ഷ കാരുണ്യദൃഷ്ട്യാനുഗമ്യ
തവാത്മാനുഭാവസ്തു താവത്‌ക്ഷമോഹം
സ്വഭക്ത്യാ കൃതം മേപരാധം ക്ഷമസ്വ

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 2254 : തങ്കത്താരണി തോരണസ്ഥല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തങ്കത്താരണി തോരണസ്ഥലവിതാനപ്രൌഢിസല്‍ക്കൌതുകം
തങ്കും വന്‍കുലവാഴയെന്നിവകളായെത്തുന്ന പൃത്ഥീന്ദ്രനെ
തങ്കപ്പൊന്മണിമേടതന്‍ വളഭിയില്‍ത്തിക്കിത്തിരക്കിക്കട--
ക്കണ്‍കോണങ്ങുകൊടുത്തു കഞ്ജമിഴിമാര്‍ നോക്കുന്നു ചിക്കെന്നഹോ!

കവി : വെണ്മണി മഹന്‍

ശ്ലോകം 2255 : ത്വദ്ഭക്തിസ്തു കഥാരസാമൃത...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ത്വദ്ഭക്തിസ്തു കഥാരസാമൃതഝരീനിര്‍മജ്ജനേന സ്വയം
സിദ്ധ്യന്തീ വിമലപ്രബോധപദവീമക്ലേശതസ്തന്വതീ
സദ്യസ്സിദ്ധികരീ ജയ,ത്യയി വിഭോ! സൈവാസ്തു മേ ത്വത്പദ--
പ്രേമപ്രൌഢിരസാര്‍ദ്രത ദ്രുതതരം വാതാലയാധീശ്വര!

കവി : മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി, കൃതി : നാരായണീയം

ശ്ലോകം 2256 : സ്വാദ്ധ്യായക്കിണ്ടി, ഭാണ്ഡം,...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്വാദ്ധ്യായക്കിണ്ടി, ഭാണ്ഡം, കുട, കുടവയറും, കൂനുമല്‍പം കഷണ്ടി--
ച്ചുറ്റും ചുറ്റിപ്പിടിക്കും നരയുമൊരുകുറുംകട്ടിയാം പൂണുനൂലും
ശുണ്ഠിത്തം കൂത്തടിക്കുന്നൊരു മുഖരസവും ബ്രഹ്മതേജസ്സുമോലു--
ന്നച്ഛന്‍ നമ്പൂരിമാരെപ്പലരെയുമവിടെക്കണ്ടുകൊണ്ടാടിനേന്‍ ഞാന്‍.

കവി : വെള്ളാനശ്ശേരി വാസുണ്ണി മൂസ്സത്‌, കൃതി : തിരുമാസം

ശ്ലോകം 2257 : ശീട്ടാട്ടം, ശിങ്കമാനക്കുഴല്‍വിളി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ശീട്ടാട്ടം, ശിങ്കമാനക്കുഴല്‍വിളി, ചതുരംഗങ്ങള്‍, ചര്‍വ്വാംഗിമാര്‍ തന്‍
പാ, ട്ടായം പൂണ്ട തായമ്പക, വകതിരിവുള്ളക്ഷരശ്ലോകപാഠം,
കൂട്ടാളിക്കൂട്ടരൊത്തുള്ളൊരു സരസജനത്തിന്റെ സല്ലാപഘോഷം,
കേട്ടാലാവി, ല്ലിവണ്ണം പലതുമവിടെയാ രാവിലാവിര്‍ഭവിച്ചു.

ശ്ലോകം 2258 : കൊക്കില്ലാത്തൊരു പക്ഷിയില്ല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊക്കില്ലാത്തൊരു പക്ഷിയില്ല, കുളവും നോക്കുമ്പൊഴി, ല്ലോര്‍ക്കുകില്‍
ചാക്കില്ലാത്ത ജനങ്ങളില്ല, ചപലത്വംവിട്ട പെണ്ണുങ്ങളും
മുക്കില്ലാത്ത ഗൃഹങ്ങളില്ല, മുകില്‍ കൂടാതുള്ള വന്മാരിയും
ചുക്കില്ലാത്ത കഷായമില്ലറിക ചൂടില്ലാതെകണ്ടഗ്നിയും.

കവി : നടുവത്തച്ഛന്‍, കൃതി : സമസ്യാപൂരനം

ശ്ലോകം 2259 : മൌകലിവ്രജമിരുന്നിടുന്നു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : കുസുമമഞ്ജരി

മൌകലിവ്രജമിരുന്നിടുന്നു മുകളില്‍ സുഖം, കപികള്‍ കൊമ്പിലും
ഘൂകവൃന്ദമതുകോടരത്തിലു, മടിക്കു ദംശമശകങ്ങളും;
ആകെയെത്രയിഹചേതനങ്ങള്‍! വിശദംയശോധിഗത, മദ്ധ്വഗം
ലോകമന്തികമണഞ്ഞിടായ്കിലിഹ വൃക്ഷരാജ, തവ കാ ക്ഷതി?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 2260 : ആദ്യത്തെസ്‌സൃഷ്ടി, ഹോതാ, വഥ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആദ്യത്തെസ്‌സൃഷ്ടി, ഹോതാ, വഥ വിധിഹുതമായുള്ള ഹവ്യം വഹിപ്പോ--
നാ ദ്വന്ദം കാലമാനാസ്പദ,--മുലകുനിറഞ്ഞോരു ശബ്ദാശ്രയം താന്‍,
വിത്തെല്ലാത്തിനുമേകപ്രകൃതി, ചരജഗല്‍പ്രാണനാം തത്വമെന്നീ--
പ്രത്യക്ഷം മൂര്‍ത്തിയെട്ടാര്‍ന്നൊരു ജഗദധിപന്‍ നിങ്ങളെക്കാത്തുകൊള്‍വൂ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയാളശാകുന്തളം

ശ്ലോകം 2261 : വന്‍പോലും കുംഭി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വന്‍പോലും കുംഭി, കൂറ്റന്‍ പുലി, വലിയ പെരുമ്പാ, മ്പിതെല്ലാമിണങ്ങും
`നമ്പോലക്കോട്ട' വിട്ടീ നലമുടയ നിലമ്പൂരിലെന്‍ മുമ്പിലെത്തി,
അന്‍പോലും തന്‍ കടക്കണ്മുനയുടെ ചലനത്താലെ മാലാറ്റിയെന്നെ--
ക്കണ്‍ പോലേ കാത്ത വേട്ടയ്ക്കൊരു മകനവനാണശ്രയം മേലിലും മേ.

കവി : ടി. എം. വി.

ശ്ലോകം 2262 : ആലങ്ങാട്ടയിരൂര്‍പ്രവൃത്തിയതില്‍...

ചൊല്ലിയതു്‌ : ബാലു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആലങ്ങാട്ടയിരൂര്‍പ്രവൃത്തിയതിലാണില്ലം ശിവമ്പള്ളിയെ--
ന്നാലംബിക്കുമതിന്നുപേര്‍ ചെലവിനും കഷ്ടിച്ചു പാട്ടം വരും
നാലാളച്ഛനു മക്കളുണ്ടവരില്‍ ഞാന്‍ മൂന്നാമനദ്ദേഹവും
മാലെന്യെ മരുവുന്നു മാതൃജനവും മുത്തൊത്തു മുത്തശ്ശിയും.

കവി : ശീവൊള്ളി

ശ്ലോകം 2263 : നിഃസ്വോ വഷ്ടി ശതം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിഃസ്വോ വഷ്ടി ശതം, ശതീ ദശശതം, ലക്ഷം സഹസ്രാധിപഃ,
ലക്ഷേശഃ ക്ഷിതിപാലതാം, ക്ഷിതിപതിഃ ചക്രേശതാം വാങ്ങ്ഛതി,
ചക്രേശഃ പുനരിന്ദ്രതാം, സുരപതിഃ ബ്രാഹ്മം പദം വാങ്ങ്ഛതി,
ബ്രഹ്മാ ശൈവപദം, ശിവോ ഹരിപദം -- ചാശാവധിം കോ ഗതഃ?

ശ്ലോകം 2264 : ചെമ്പൊല്‍ത്താര്‍ബാണഡംഭ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുമനോവൃന്ദസങ്കീര്‍ത്തിതശ്രീ--
സമ്പത്തിന്നീശ, തിങ്കള്‍ക്കല തിരുമുടിയില്‍ച്ചൂടിടും തമ്പുരാനേ!
തന്‍ പാദം കുമ്പിടുന്നോര്‍ക്കഭിമതമരുളും പാര്‍വ്വതീകാന്ത, നീയെന്‍
വന്‍പാപക്കെട്ടെരിച്ചീടുക, നിടിലമിഴിക്കോണിലാളുന്ന തീയില്‍.

ശ്ലോകം 2265 : തണ്ണീരില്ലേ തലയ്ക്കെപ്പൊഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തണ്ണീരില്ലേ തലയ്ക്കെപ്പൊഴു, മൊരു ജലദോഷം പിടിച്ചീടുകില്ലേ?
വെണ്ണീറല്ലേ ശരീരം മുഴുവനുമണിയാന്‍? തേ ചൊറിഞ്ഞീടുകില്ലേ?
കണ്ണല്ലേ തിയ്യു കഷ്ടം! പുരഹര! ഭഗവന്‍! ചൂടിനും പേടിയില്ലേ?
പെണ്ണല്ലേ പാതിദേഹം? വിരുതികളിതുപോലോര്‍ക്കില്‍ മറ്റാര്‍ക്കുമില്ലേ?

കവി : നടുവത്തച്ഛന്‍, കൃതി : (സമസ്യാപൂരനം)

ശ്ലോകം 2266 : കാലക്കേടിന്റെ കയ്യാങ്കളിയിതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാലക്കേടിന്റെ കയ്യാങ്കളിയിതു കഠിനം കാണുവാന്‍ മേല, വേഗം
കാലം കൂടിച്ചു കാല്‍ത്താര്‍ തൊഴുമടിയനെഴും കണ്ണുനീര്‍ ദണ്ഡമെന്നാല്‍
കാലപ്രദ്വേഷികാന്തേ! കനിവൊടു നടുവത്തച്ഛനെക്കാക്കുകൊന്നി--
ക്കാലം, കാണട്ടെ ഞാന്‍ നിന്‍ കരളിതൊരു കരിമ്പാറയോ വേറെയൊന്നോ?

കവി : ഉള്ളൂര്‍

ശ്ലോകം 2267 : കൊച്ചുന്നാളൊരു പെണ്ണിനെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊച്ചുന്നാളൊരു പെണ്ണിനെക്കഥകഴിച്ചില്ലേ? മറിച്ചല്ല, നീ
പച്ചപ്പാലൊടു വെണ്ണ കട്ടു കബളിച്ചില്ലേ വൃജസ്ത്രീകളെ!
അച്ചിഭ്രാന്തു മുഴുത്തു ഗോപവനിതാവൃന്ദങ്ങളെച്ചേര്‍ത്തു കൈ--
വച്ചില്ലേ? കമലാപതേ കഥ നിനക്കുണ്ടോ കഥിക്കും വിധൌ.

കവി : ശീവൊള്ളി

ശ്ലോകം 2268 : അല്ലയോ പറക കട്ടിലേ...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : രഥോദ്ധത

അല്ലയോ പറക കട്ടിലേ നിന--
ക്കില്ലയോ ചെറുതുമല്ലല്‍ മാനസേ
പല്ലവാംഗിയെ വഹിച്ചിരുന്ന നിന്‍
നല്ല കാലമിനി വന്നു കൂടുമോ?

ശ്ലോകം 2269 : പാരിലില്ല ഭയമെന്നു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

പാരിലില്ല ഭയമെന്നു, മേറെയു--
ണ്ടാരിലും കരുണയെന്നു, മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്‌
ധീരമായ മുഖകാന്തിയാലവന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2270 : പാരമുള്ളിലഴകായി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

പാരമുള്ളിലഴകായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകില്‍
തീരുകില്ല, ധരയില്‍ ഭവാനൊഴി--
ഞ്ഞാരുമില്ലതുമിവള്‍ക്കു കേള്‍ക്കുവാന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2271 : തട്ടി തല്‍പ്രഥഭവാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

തട്ടി തല്‍പ്രഥഭവാനശേഷമുള്‍--
ക്കട്ടി കൊണ്ടു ദൃഢമെന്നു കാണ്‍കയാല്‍
രുട്ടിണങ്ങി നവരക്തപങ്കജ--
ത്വിട്ടിയന്നി, തുദയാചലാനനം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2272 : രാമമന്മഥശരേണ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

രാമമന്മഥശരേണ താഡിതാ
ദുസ്സഹേന ഹൃദയേ നിശാചരീ
ഗന്ധവദ്രുധിരചന്ദനോക്ഷിതാ
ജീവിതേശവസതിം ജഗാമ സാ

കവി : കാളിദാസന്‍, കൃതി : രഘുവംശം

ശ്ലോകം 2273 : ഗോമയം ഭുവന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

ഗോമയം ഭുവനമാകെയാകവേ
കാമമാ നില ഗൃഹോദരത്തിനും
രാമമാരരുളി; യുച്ഛ്രയം പെടും
കേമര്‍ പോവതിതരര്‍ക്കു പദ്ധതി.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2274 : രങ്ഗമേതു ചുടലപ്പറമ്പും...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

രങ്ഗമേതു ചുടലപ്പറമ്പുമാ--
മങ്ഗമാകെ ചുടുചാരമായിടം
ഗങ്ഗയാറു ജടയില്‍ തുളുമ്പിടാ--
മെങ്കിലും നടനരാട്ടു ശങ്കരന്‍ !

ശ്ലോകം 2275 : ഗംഗയാറമൃതധാര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഗംഗയാറമൃതധാരയേല്‍ക്കുവാ--
നെന്നെ"യാറുപടി" കേറ്റുമോ ശിവേ!
ദിവ്യസുന്ദരശിവാനുഭൂതി കൈ--
വന്നുവെങ്കിലതിധന്യയീത്തനു.

ശ്ലോകം 2276 : ദേഹതുച്ഛതയറിഞ്ഞു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

ദേഹതുച്ഛതയറിഞ്ഞു കൊള്ളുവോര്‍,
മോഹമറ്റു ശമമുറ്റിരിക്കുവോര്‍,
സോഹമീശനിതി ബോധമാളുവോര്‍,
ശ്രീഹരിപ്രഥിതഭക്തസത്തമര്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2277 : സാവധാനമെതിരേറ്റു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം :

സാവധാനമെതിരേറ്റു ചെല്ലുവാ--
നാ വികസ്വരസരസ്സയച്ചപോല്‍
പാവനന്‍ സുരഭി വായു വന്നുക--
ണ്ടാവഴിക്കു പദമൂന്നിനാനവന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2278 : പങ്കം പോക്കുന്ന കാളിന്ദിയില്‍...

ചൊല്ലിയതു്‌ : ബാലു
വൃത്തം :

പങ്കം പോക്കുന്ന കാളിന്ദിയില്‍ മുഴുകി മുദാ പദ്മപത്രേ വിളങ്ങും
ശങ്ഖം തന്‍ കൈക്കലാക്കുന്നളവിലതുമഹോ കന്യകാരത്നമായീ
ശങ്കിച്ചൂ ശങ്കരസ്യ പ്രണയിനി മകളായ്‌ വന്നു ഭാഗ്യാലെനിക്കെ--
ന്നങ്കേ ചേര്‍ത്തിട്ടു പത്ന്യാ പ്രണയപരവശന്‍ ദക്ഷനിത്ഥം ബഭാഷേ

കവി : ഈരയിമ്മന്‍ തമ്പി , കൃതി : ദക്ഷയഗം ആട്ടക്കഥ

ശ്ലോകം 2279 : ശ്രീരാജീവാക്ഷവക്ഷസ്ഥല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

ശ്രീരാജീവാക്ഷവക്ഷസ്ഥലനിലയരമാഹസ്തവാസ്തവ്യലോല--
ല്ലീലാബ്ജാന്നിഷ്പതന്തീമധുരമധുരഝരീ നാഭിപദ്മേ മുരാരേഃ
അസ്തോകം ലോകമാത്രാദ്വിയുഗമുഖശിശോരാനനേഷ്വര്‍പ്യമാണം
ശംഖപ്രാന്തേനദിവ്യമ്പയ ഇതി വിബുധൈശ്ശങ്ക്യ മാനാപുനാതു.

, കൃതി : വിശ്വഗുണാദര്‍ശം ചമ്പു

ശ്ലോകം 2280 : ആദൌ കര്‍മ്മപ്രസംഗാത്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ആദൌ കര്‍മ്മപ്രസംഗാത്‌ കലയതി കലുഷം മാതൃകുക്ഷൌ സ്ഥിതം മാം
വിണ്മൂത്രാമേദ്ധ്യമധ്യേ ക്വഥയതി നിതരാം ജാഠരോ ജാതവേദാഃ
യദ്‌യദ്‌വൈ തത്ര ദുഃഖം വ്യഥയതി നിതരാം ശക്യതേ കേന വക്തും
ക്ഷന്തവ്യോ മേപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീ മഹാദേവശംഭോ!

കവി : ശങ്കരാചാര്യര്‍, കൃതി : ക്ഷമാപരാധസ്തോത്രം

ശ്ലോകം 2281 : യസ്യാസ്തി വിത്തം സ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

യസ്യാസ്തി വിത്തം സ നരഃ കുലീനഃ
സ പണ്ഡിതഃ സ ശ്രുതവാന്‍ ഗുണജ്ഞഃ
സ ഏവ വക്താ സ ച ദര്‍ശനീയഃ
സര്‍വ്വേ ഗുണാഃ കാഞ്ചനമാശ്രയന്തി

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 2282 : സ്വപക്വബുദ്ധിക്കനുരൂപമായ്‌...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

സ്വപക്വബുദ്ധിക്കനുരൂപമായ്‌ ചിരാ
ലപത്ഥ്യവും പത്ഥ്യവുമാം നടപ്പുകള്‍
പ്രപഞ്ചസത്തയ്ക്കറിവാന്‍ സരസ്വതീ
വിപഞ്ചി മീട്ടിപ്പറവൂ മനീഷികള്‍.

കവി : കുട്ടമത്ത്‌ കുഞ്ഞികൃഷ്ണക്കുറുപ്പ്‌, കൃതി : കയ്യെഴുത്ത്‌

ശ്ലോകം 2283 : പറ്റാമാര്‍ക്കുമബദ്ധം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പറ്റാമാര്‍ക്കുമബദ്ധ,മായതുപടര്‍ന്നീടാന്‍ തുടര്‍ന്നാലുടന്‍
തെറ്റാണെന്നതറിഞ്ഞുകൊണ്ടതു തിരുത്താനായ്‌ക്കരുത്താര്‍ന്നു നാം,
മറ്റാര്‍ക്കും പിഴ പറ്റിടാത്ത വിധമാസ്സത്യം ഗ്രഹിച്ചാരുമേ
ചുറ്റാനായിടയാക്കിടതെയഖിലം മാറ്റേണ,മൂറ്റം വിനാ

കവി : കെ. പി. സി. അനുജന്‍ ഭട്ടതിരിപ്പാട്‌, കൃതി : ഇന്ത്യയും ഹിന്ദുമതവും

ശ്ലോകം 2284 : മേലാകവേ ചെള്ളിളകിക്കി...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : ഇന്ദ്രവജ്ര

മേലാകവേ ചെള്ളിളകിക്കിതച്ചും
ശൂലാസ്ഥിപാര്‍ശ്വങ്ങളുയര്‍ന്നു താഴ്ന്നും
കോലായിലേതാണ്ടു നമസ്ക്കരിച്ച
പോലായ്ക്കിടപ്പുണ്ടൊരു സാരമേയം

ശ്ലോകം 2285 : കീഴിലൂഴിവഴിയെപ്പൊഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കീഴിലൂഴിവഴിയെപ്പൊഴും പുഴകളാഴിയോളമഥ ചാണ്ടിയും
മേലിലങ്ങു മുകില്‍ മാലമൂലമുഴലുമ്പൊഴൊക്കെ മഴ ചിന്തിയും,
കാത്തുകൊണ്ടിവിടെ നീയൊരുത്തനിതുമാതിരിയ്ക്കു മരുവായ്കിലോ,
കിട്ടുകില്ല ജലപാനമിക്ഷിതിയിലഷ്ടിപോലുമഥ കഷ്ടിയാം.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയവിലാസം

ശ്ലോകം 2286 : കളവേണുരവഃ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വസന്തമാലിക

കളവേണുരവഃ കളായനീലഃ
കമലാചുംബനലമ്പടോതിരമ്യഃ
അളിപോത ഇവാരവിന്ദമദ്ധ്യേ
രമതാം മേ ഹൃദി ദേവകീകിശോരഃ

ശ്ലോകം 2287 : അമ്പേ ചിലര്‍ക്കുള്ളിലഹന്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

അമ്പേ ചിലര്‍ക്കുള്ളിലഹന്ത മൂത്താല്‍
വമ്പേ കഥിച്ചീടുകയുള്ളു നിത്യം
വമ്പേറുമിക്കൂട്ടര്‍ മദം പുലര്‍ത്തി--
ത്തന്‍പേരുയര്‍ത്താന്‍ പടുവേല ചെയ്യും

കവി : പി. എന്‍. നീലകണ്ഠന്‍ നായര്‍, കൃതി : പേരുയര്‍ത്താന്‍ -- മുക്തകം

ശ്ലോകം 2288 : വികല്‍പമില്ലാതെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഉപേന്ദ്രവജ്ര

വികല്‍പമില്ലാതെ ഭവാന്റെ തേജോ--
വികര്‍ത്തനന്‍ രാപ്പകല്‍ മിന്നിടുമ്പോള്‍
അകത്തു ദുഷ്ടര്‍ക്കു പെടും തമസ്സു--
മകന്നു പെണ്‍പൂങ്കുഴല്‍ പുക്കൊളിപ്പൂ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2289 : അരുമാമറയോതും...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : വിയോഗിനി

അരുമാമറയോതുമര്‍ഥവും
ഗുരുവോതും മുനിയോതുമര്‍ഥവും
ഒരു ജാതിയിലുള്ളതൊന്നു താന്‍
പൊരുളോര്‍ത്താലഖിലാഗമത്തിലും

ശ്ലോകം 2290 : ഒറ്റച്ചാണ്‍വയറാണരയ്ക്കു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഒറ്റച്ചാണ്‍വയറാണരയ്ക്കു കയറെന്നാദ്യം നിനച്ചൂ, ക്രമാല്‍
കറ്റക്കാര്‍കുഴലാളുമുണ്ണികളുമായ്‌ വര്‍ദ്ധിച്ചു കാല്‍ക്കെട്ടുകള്‍
അറ്റത്തോളമയഞ്ഞിടാത്ത മമതാബന്ധങ്ങളായ്‌പിന്നെയന്‍
പുറ്റീടും തവ തൃക്കഴല്‍ക്കു പണിയാന്‍ കണ്ടീല നേരം ഹരേ!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2291 : ആടും പാ, മ്പസ്ഥിജാലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആടും പാ, മ്പസ്ഥിജാലം, ഗിരിസുത,യൊഴുകും വെള്ള, മേറെ പ്രകാശം
തേടും തീക്കട്ട, തിങ്കള്‍ക്കല, കഠിനവിഷം, തൂമ്പ, ചാരം, കുഠാരം,
ചാടും മാന്‍കുട്ടി, ശൂലം, മണിജട, തല, തോലെന്നിതെല്ലാം നിദാനം
കൂടും മോദാല്‍ ധരിക്കും തിരുവുടലരികില്‍ക്കാണുമോ കാണിനേരം?

കവി : നടുവത്തച്ഛന്‍

ശ്ലോകം 2292 : ചിലര്‍ക്കു പേറ്റെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചിലര്‍ക്കു പേറ്റെ ചെറുതായബദ്ധം
ചിലര്‍ക്കു കിട്ടീ പുതുകാശുമേറെ
കിട്ടേണ്ടതേ കിട്ടിയതിന്നെനിക്കു
ചൊടിപ്പതെന്തെന്റെ മനസ്സതോര്‍ത്തു്‌?

ശ്ലോകം 2293 : കാണുന്നതെല്ലാം ഹരി തന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

കാണുന്നതെല്ലാം ഹരി തന്‍ ശരീരം
കേള്‍ക്കുന്നതെല്ലാം ഹരി തന്‍ നിനാദം
ചെയ്യുന്നതെല്ലാം ഹരിപൂജ, യെന്തും
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : ഭാനുമതി, കണ്ണൂര്‍

ശ്ലോകം 2294 : ചെന്താര്‍ച്ചുണ്ടാ മുളംതണ്ടിനു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

ചെന്താര്‍ച്ചുണ്ടാ മുളംതണ്ടിനു സുധ വഴിയും ചുംബനം നല്‍കിയാ,ല--
പ്പൂന്തേനേന്തും സമീരന്‍ തൊടുമളവു തളിര്‍ക്കും കുളിര്‍ത്തേതു പുല്ലും;
കന്ദര്‍പ്പാസ്ത്രങ്ങളാകാന്‍ വിടരുമലരു, പൂക്കൂട ഗോപീഹൃദന്തം;
വൃന്ദാരണ്യത്തെ വര്‍ഷം മുഴുവനുമണിയിച്ചൂ മുകുന്ദന്‍ വസന്തം!

കവി: മധുരാജ്‌

ശ്ലോകം 2295 : കാടെല്ലാം വെട്ടിമാറ്റി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാടെല്ലാം വെട്ടിമാറ്റിത്തടികളഖിലവും വിറ്റു സമ്പന്നരായോര്‍
കാട്ടില്‍പ്പാര്‍ക്കുന്ന നേരത്തഖിലമൃഗഗണം നാട്ടിലേയ്ക്കോടിയെത്തി
നാട്ടില്‍ക്കാണുന്ന ദുഷ്ടപ്പരിഷകള്‍ മുഴുവന്‍ കാട്ടുജന്തുക്കളാവാം
വീട്ടില്‍ജ്ജീവിച്ചിടുന്നോര്‍ക്കിവിടെ ദുരിതമല്ലാതെ മേറ്റ്ന്തു നേടാന്‍?

കവി : പ്രൊഫ. പി. രഘുരാമന്‍ നായര്‍

ശ്ലോകം 2296 : നീങ്ങുന്നീലല്ലി കാല്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

നീങ്ങുന്നീലല്ലി കാലമ്പലനടവരെയും? നാമസങ്കീര്‍ത്തനാര്‍ത്ഥം
പൊങ്ങുന്നീലല്ലി ജിഹ്വാഞ്ചലമിടതടവില്ലാത്ത ജോലിത്തിരക്കാല്‍?
ചുങ്ങീലല്ലീ മദാഹംകൃതികള്‍? ഇനി യമന്‍ തന്റെ കൈ നിന്റെ നേര്‍ക്കാ--
യോങ്ങുമ്പോളോടുമെങ്ങോ, ട്ടുടയവരുതകീടാത്ത നേരം സഭാരം?

കവി : വീ.കേ.ജി, കൃതി : അവല്‍പൊതി

ശ്ലോകം 2297 : ചാരായക്കുടിയാത്മഹത്യ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാരായക്കുടിയാത്മഹത്യ സമരം ബന്ദും നിരോധിച്ചു കൊ--
ണ്ടാരോഗ്യത്തിനു നല്ല മാര്‍ഗ്ഗമരുളീ കാരുണ്യവാന്മാര്‍ ചിലര്‍
നേരിന്‍ കോടതികൊണ്ടുവന്ന നിയമം ബീഡിപ്പുകയ്ക്കും വില--
ക്കൂരില്‍ ഭോഗമിവര്‍ക്കു കുറ്റമിനിമേല്‍ രോധം നിരോധിന്നുമോ!

കവി : മധു ആലപ്പടമ്പ്‌, കൃതി : മുക്തകം

ശ്ലോകം 2298 : നമുക്കെഴുത്തച്ഛനെടുത്ത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഉപേന്ദ്രവജ്ര

നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ--
ക്രമക്കണക്കേ ശരണം, ജനങ്ങള്‍
സമസ്തരും സമ്മതിയാതെകണ്ടി--
സ്സമര്‍ത്ഥനോതില്ലൊരുവാക്കു പോലും.

കവി: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 2299 : സമ്പത്തേറെയണഞ്ഞിടുന്ന...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സമ്പത്തേറെയണഞ്ഞിടുന്ന സമയത്തെന്നെപ്പിഴപ്പിയ്ക്കുമാ--
സ്സമ്പാദ്യത്തിനു വേണ്ടിയല്ല ഭഗവല്‍ധ്യാനം നടത്തുന്നു ഞാന്‍
സര്‍വ്വാലംകൃതനായ ബാലഹരിയെക്കെട്ടിപ്പിടിച്ചേറ്റവും
സന്തോഷം വഴിയുന്ന ഭക്തലഹരിയ്ക്കൊത്തൊന്നു കൂത്താടുവാന്‍

കവി : മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി

ശ്ലോകം 2300 : സാരം ചേര്‍ന്ന സമസ്യയൊന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സാരം ചേര്‍ന്ന സമസ്യയൊന്നു സരസം പത്രങ്ങളില്‍ക്കാണുകില്‍--
ച്ചേരും മാതിരി മൂന്നുപാദമുഴറിക്കഷ്ടിച്ചുപിഷ്ടിച്ചുതാന്‍
ഏറെത്തന്നെ മുഷിഞ്ഞൊരാഴ്ചയിടകൊണ്ടൊപ്പിച്ചുമാറീടുവാ--
നാരുള്ളൂ പടുവായിടാതെ? കവിയാകില്ലീ പ്രയോഗത്തിനാല്‍.

കവി : മൂലൂര്‍ എസ്‌. പദ്മനാഭപ്പണിക്കര്‍

ശ്ലോകം 2301 : എണ്ണിടു,ന്നൊളിവില്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

എണ്ണിടു,ന്നൊളിവില്‍ വന്നു പീഡയാം--
വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും
തിണ്ണമങ്ങതില്‍ വലഞ്ഞുകേഴുമെന്‍
കണ്ണുനീരു കനിവില്‍ത്തുടച്ചതും.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2302 : താപ്പൂട്ടി മേവി തകരച്ചെടി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

താപ്പൂട്ടി മേവി തകരച്ചെടി തന്‍ ദളങ്ങള്‍
കൂടേറി വാണു വിരവോടഥ കാകജാലം
മണ്ടിത്തുടങ്ങി ജനമെത്തുവതിന്നു ഗേഹം
കൂമ്പിത്തുടങ്ങി ജലജം വിരഹാര്‍ത്തി മൂലം

കവി : മേല്‍പ്പാഴൂര്‍ വിഷ്ണു നമ്പൂതിരി, കൃതി : സായാഹ്നം -- മുക്തകം

ശ്ലോകം 2303 : മിത്രം വിത്തേശനാവാം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

മിത്രം വിത്തേശനാവാം, ത്രിപുരസുമശരന്മാരെ ഹോമിച്ചതാവാം
നേത്രം, ഗങ്ഗാജലാസേചിതഖചിതനിശാനാഥമാവാം കപര്‍ദ്ദം;
ചിത്രം നൈവേദ്യപൂജാസുമജലനിയമം വിട്ട കണ്ണാടിമണ്ണ--
ക്ഷേത്രത്തില്‍പ്പിച്ചതെണ്ടും തവ കടുനിലയേ കാണ്മു കെയിലാസനാഥ!

കവി : വി. കെ. ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2304 : ചിന്നുന്ന ദുഃഖത്തെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

ചിന്നുന്ന ദുഃഖത്തെയൊഴിച്ചുടന്‍ താ--
നെന്നും സുഖം തേടുവതിന്നു മുന്നം
മന്നത്തമേ നിര്‍ത്തി നയം നിനച്ചു
കുന്നിന്‍ കുമാരിക്കിത കൈതൊഴുന്നേന്‍.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 2305 : മികവുടയ കുബേര...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

മികവുടയ കുബേരപത്തനത്തിന്‍
സുകനകമാകിയ താഴികക്കുടങ്ങള്‍
പകല്‍ പകുതി കടന്ന ഭാസ്കരന്‍ തന്‍
പ്രകടമരീചികളാല്‍ത്തിളങ്ങി മിന്നി

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2306 : പാടീലാ സ്വരമൊത്തു, കാലടി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാടീലാ സ്വരമൊത്തു, കാലടി പിഴച്ചേ വെച്ചുവെന്നായ്‌ രസ--
ത്തോടേ കൂക്കി വിളിച്ചു ഞാനതു സഹിച്ചൂ പുഞ്ചിരിച്ചത്ര നാള്‍
ഗൂഢം സ്മേരമുഖത്തൊടെന്‍ പുറകില്‍ വാഴും നാഥഭാവം സ്മരി--
ച്ചീടുമ്പോള്‍ പരിഹാസബാണമൊരു പൂവര്‍ഷം കണക്കായി മേ

കവി : വി. ജെ. ജാതവേദന്‍ നമ്പൂതിരി, കൃതി : പരിഹാസം ഒരു പൂവര്‍ഷം

ശ്ലോകം 2307 : ഗര്‍ഭം പ്രാചിക്കു പേറ്റെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഗര്‍ഭം പ്രാചിക്കു പേറ്റെ, ഗതിയതിനതിനാല്‍ ഭാരമായ്‌, പൂര്‍ണ്ണമായി--
ട്ടപ്പേറ്റിന്‍ നോവുകൊണ്ടാക്കിളിരവകപടത്താല്‍ക്കരഞ്ഞും പിരിഞ്ഞും
ഇപ്പോള്‍ബ്ബാലാര്‍ക്കനെപ്പെറ്റിതു, ചളുവളെയായങ്ങു മുങ്ങുന്നു, കാണ്‍കി--
ന്നബ്‌ഭാഗത്തുള്ള ചോരപ്രളയമതിലഹോ! തള്ളയും പിള്ളതാനും.

കവി : വെണ്മണി മഹന്‍, കൃതി : കാമതിലകം ഭാണം

ശ്ലോകം 2308 : ഇക്കറുപ്പരവണക്കു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

ഇക്കറുപ്പരവണക്കു വന്നിടാന്‍
തക്കകാരണമറിഞ്ഞു ചൊല്ലുവിന്‍
ശര്‍ക്കരക്കു വളരെപ്പഴക്കമായ്‌
തര്‍ക്കമില്ല രുചിയും കുറഞ്ഞുപോയ്‌

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2309 : ശരീരമെന്നല്ല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ശരീരമെന്നല്ല മനസ്സുകൊണ്ടും
നിറഞ്ഞുതൂവുന്നൊരു വാക്കുകൊണ്ടും
ഞാന്‍ ചെയ്തിടുന്നോരു പ്രവൃത്തിയൊക്കെ
നാരായണന്നര്‍പ്പണമായ്‌ വരട്ടെ

കവി : എടമന വാസുദേവന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2310 : ഞാണേറ്റിയസ്ത്രവുമണച്ചു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഞാണേറ്റിയസ്ത്രവുമണച്ചു, തൊടുത്തു ചാപ,--
മേണങ്ങള്‍ നേര്‍ക്കിനി വലിപ്പതെനിക്കശക്യം;
ചേലാര്‍ന്ന ദൃഷ്ടി ദയിതയ്ക്കൊരുമിച്ചു വാണു
ചൊല്ലിക്കൊടുത്തതിവരായ്‌ വരുമെന്നു തോന്നും.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയാള ശാകുന്തളം

ശ്ലോകം 2311 : ചതുര്‍മുഖകുടുംബിനീ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : പൃഥ്വി

ചതുര്‍മുഖകുടുംബിനീകരതല്ലോല്ലസദ്വല്ലകീ--
നിനാദമധുരാസ്സുധാരസഝരീധുരീണസ്വരാഃ
വിരേജുരതിപേശലാ വികചമല്ലികാവല്ലരീ--
മരന്ദരസമാധുരീസരസരീതയോ ഗീതയഃ

കവി : മേല്‍പത്തൂര്‍, കൃതി : അഷ്ടമീപ്രബന്ധം

ശ്ലോകം 2312 : വസ്ത്രം പത്രികള്‍ കൊണ്ടുപോയ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വസ്ത്രം പത്രികള്‍ കൊണ്ടുപോയ്‌ ദിവി മറഞ്ഞപ്പോളവസ്ഥാം നിജാ--
മുള്‍ത്താരിങ്കല്‍ വിചാര്യ ദിഗ്വസനനായ്‌ നിന്നൂ നളന്‍ ദീനനായ്‌;
പത്ന്യാ സാകമിതസ്തതോऽഥ ഗഹനേ ബംഭ്രമ്യമാണശ്ശുപാ
നക്തം പോയ്‌ വനമണ്ഡപം കിമപി ചെന്നദ്ധ്യാസ്ത വിഭ്രാന്തധീഃ

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 2313 : പുളച്ചിടുന്നെന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വംശസ്ഥം

പുളച്ചിടുന്നെന്‍ മനതാരഹോ വെറും
വെളിച്ചമേ, വാ കിളിവാതിലൂടെ നീ,
വിളിച്ചു കേളാത്ത വിധം ഗമിക്കിലാ--
മൊളിച്ചിടാന്‍ കള്ള നിനക്കുവയ്യെടോ

കവി : ആശാന്‍, കൃതി : മിന്നാമിനുങ്ങ്‌

ശ്ലോകം 2314 : വെളിച്ചമില്ലാത്തിടമില്ല...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

വെളിച്ചമില്ലാത്തിടമില്ല പാരില്‍
വളര്‍ന്നു ശാസ്ത്രം ഗഗനത്തിലെത്തി
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കണ്ണില്‍പ്പിടിയ്ക്കി, ല്ലകമാണിരുട്ടില്‍!

കവി : ജ്യോതിര്‍മയി

ശ്ലോകം 2315 : മിനുങ്ങി നീ ചെന്നിടും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വംശസ്ഥം

മിനുങ്ങി നീ ചെന്നിടുമാറണച്ചിടാന്‍
കുനിഞ്ഞിതാ കൈത്തളിരാര്‍ന്ന ഭൂരുഹം
അനങ്ങിടാതങ്ങനെ നില്‍പ്പിതാര്‍ക്കുമേ
മനം കൊതിയ്ക്കും മൃദുവെത്തൊടാനെടോ!

കവി : ആശാന്‍, കൃതി : മിന്നാമിനുങ്ങു്‌

ശ്ലോകം 2316 : അടുത്തതേതെന്നു...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : വംശസ്ഥം

അടുത്തതേതെന്നു നിനച്ചിരിക്കവേ
കടുത്ത ശബ്ദം ചെവിയില്‍ മുഴങ്ങിയോ
തൊടുത്തു പോകല്ലൊരു ശ്ലോകമിന്നിയും
മടുത്തു ഞാനി,ങ്ങനെ മിന്നിമേവിടാം

കവി : സിദ്ധാര്‍ത്ഥന്‍

ശ്ലോകം 2317 : തെറ്റാകാ, മറിവറ്റു ചെയ്‌വു പലതും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെറ്റാകാ, മറിവറ്റു ചെയ്‌വു പലതും സര്‍വജ്ഞ, നീ കല്‌മഷം
പറ്റാതേകുക മാപ്പു,ദോഷരഹിതം മാര്‍ഗം തിരിച്ചോരുവാന്‍
ചെറ്റാതങ്കമെഴാതെ ജീവിതജലാധാരം കടന്നീടുവാന്‍
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : പി. ചന്ദ്രശേഖര വാരിയര്‍, അഷ്ടമിച്ചിറ, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2318 : ചലച്ചിത്രമേതദ്വിശേഷേണ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ചലച്ചിത്രമേതദ്വിശേഷേണ നീതം
പ്രകാശം കൃതം ദേവി മായേ! ത്വയാ ച
ക്വ ഗന്താ മഹാസംവിധാനസ്യ കര്‍ത്താ
വിടേഹി പ്രശിക്ഷാം ദയാലോ നടേഭ്യഃ

കവി : ജ്യോതി

ശ്ലോകം 2319 : കളിപ്പുഞ്ചിരിക്കൊഞ്ചലും...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഭുജംഗപ്രയാതം

കളിപ്പുഞ്ചിരിക്കൊഞ്ചലും തൂകി മെല്ലെ--
ക്കളിപ്പാന്‍ വിളിച്ചാനളിച്ചാര്‍ത്തുവര്‍ണ്ണന്‍
വെളിച്ചത്തുനിന്നാശു മണ്ടിത്തിരിച്ചാ--
നൊളിച്ചാനൊരേടത്തൊരുണ്ണിക്കിശോരന്‍

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2320 : വാണീവല്ലഭവാസവാദി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാണീവല്ലഭവാസവാദിവിബുധശ്രേണിക്കൊരുന്നായ ഗീര്‍--
വാണീസഞ്ചയലാളിതോല്ലസിതശര്‍വ്വാണിക്കെഴും തൃപ്പദം
വാണീടേണമകക്കുരുന്നിലുടനക്ഷീണപ്രഭാവത്തൊടെന്‍
വാണീവൈഭവമൊന്നെനിക്കുസഭയില്‍ കാണിക്കു കാണിയ്ക്കുവാന്‍.

കവി : വെണ്മണി മഹന്‍

ശ്ലോകം 2321 : വായില്‍ത്തോന്നുന്നതല്ലോ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

വായില്‍ത്തോന്നുന്നതല്ലോ വകതിരിവു കുറഞ്ഞോരു കോതക്കു പാട്ടെ--
ന്നായുസ്സിന്നാദ്യകാലം പഴമൊഴികള്‍ പഠിക്കുന്നകാലത്തറിഞ്ഞൂ
വായിച്ചീടേണ്ടിവന്നൂ പുതുകവിത കലാശാലയില്‍, ഡിഗ്രി കിട്ടാ--
റായപ്പോഴേക്കറിഞ്ഞൂ കവിതയിനി വഴങ്ങില്ലെഴുത്തിന്നുമെന്നായ്‌!

കവി : മധുരാജ്‌

ശ്ലോകം 2322 : വമ്പൊത്താശയഭാവദീപ്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വമ്പൊത്താശയഭാവദീപ്തമധുരശ്ലോകങ്ങള്‍ തന്നല്‍പമാം
സമ്പത്തന്‍പൊടു തീര്‍ക്കുവാന്‍ പരിചയം പോരാഞ്ഞൊരെന്‍ ശീലുകള്‍
ഇമ്പം കാതിനിണങ്ങിടും പടി പകര്‍ന്നീടുമ്പൊഴെയ്ക്കെന്‍ സ്വര--
ക്കമ്പത്തിന്റെ കലമ്പലെന്നുമൊഴിയാക്കമ്പം മദാലംബനം

കവി : എം. കെ. സി. മെയ്ക്കാട്‌, കൃതി : അക്ഷരശ്ലോകക്കമ്പം

ശ്ലോകം 2323 : ഇന്നത്തെപ്പുതുകാവ്യശെയിലി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇന്നത്തെപ്പുതുകാവ്യശെയിലി വശമായിട്ടില്ല ഞാനിപ്പൊഴും
മുന്നെപ്പോലെ ചരിച്ചിടുന്നിതപഹാസത്തിന്‍ കളിപ്പന്തലായ്‌
എന്നെക്കൊണ്ടപമാന, മുള്‍പ്രിയമെഴും നിങ്ങള്‍ക്കു പാടില്ല മേല്‍
എന്നോര്‍ത്തോ ഹരി ഹന്ത തന്നു തിമിരം ബാധിച്ച നേത്രേന്ദൃയം!

കവി : വീ.കേ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2324 : ഏറെ ക്ഷീണിതിനായ്‌ത്തളര്‍ന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏറെ ക്ഷീണിതിനായ്‌ത്തളര്‍ന്നു വിറയാര്‍ന്നീടുന്നു കൈകാലുകള്‍
നോക്കാതായ്‌ സ്വജനങ്ങളൊക്കെയുമുപേക്ഷിച്ചൂ സുഹൃത്തുക്കളും
ജീവിയ്ക്കാനൊരുപായമില്ല കദനം താങ്ങാനുമാവില്ലിനി,
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : തലനാട്‌ ചന്ദ്രശേഖരന്‍ നായര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2325 : ജഹൃഷുഃ പശുപാഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : തോടകം

ജഹൃഷുഃ പശുപാസ്തുതുഷുര്‍മ്മുനയോ
വവൃഷുഃ കുസുമാനി സുരേന്ദ്രഗണാഃ
ത്വയി നൃത്യതി മാരുതഗേഹപതേ
പരിപാഹി സ മാം ത്വമദാന്ധഗദാത്‌

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (ദശകം 55)

ശ്ലോകം 2326 : തുടയ്ക്കണം ജന്തുശരീരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

തുടയ്ക്കണം ജന്തുശരീര, മത്രയ--
ല്ലിടയ്ക്കിടയ്ക്കൊന്നതുടച്ചുവാര്‍ക്കണം
ഉടല്‍ക്കതാണാ പ്രകൃതിയ്ക്കു ഭൂഷണം;
നടത്തണം ദൈവകരത്തിനിത്തൊഴില്‍.

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ഞലി

ശ്ലോകം 2327 : ഉറ്റോരാകെ `സുനാമി' തന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉറ്റോരാകെ `സുനാമി' തന്‍ തിരയടിക്കോളാല്‍ മറഞ്ഞീടിലും
ചെറ്റില്ലുള്ളില്‍ വിഷാദ,മൊക്കെ ഭഗവാനിച്ഛിച്ചതേ വന്നിടൂ
തെറ്റായുള്ളൊരു കാര്യവും വിവശനാം ഞാന്‍ ചെയ്തതില്ലോര്‍ക്കിലോ
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : നടുവട്ടം രവീന്ദ്രന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2328 : താരുണ്യത്തള്ളലാലോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

താരുണ്യത്തള്ളലാലോ, തരുണമനമിളക്കുന്ന ഗാനങ്ങളാലോ,
പേരുണ്ടാക്കാന്‍ തുനിഞ്ഞി, ല്ലിവനിലകമലിഞ്ഞുള്ള നീയെന്ന മൂലം,
ആരും വാഴ്ത്തില്ല, യെന്നാകിലുമൊരു സമയത്തത്ഭുത പ്രേമസാരം
ചേരും നിന്‍ ജീവവൃത്തപ്പുതുമ പുതിയ പാഠത്തിലൊന്നായിരിക്കും.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2329 : അഖണ്ഡസര്‍വമംഗളാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

അഖണ്ഡസര്‍വമംഗളാകളാകദംബമഞ്ജരീ--
രസപ്രവാഹമാധുരീവിജൃംഭണാമധുവ്രതം
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ

കവി : രാവണന്‍, കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 2330 : സ്വാപം ജനം പൂണ്ടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവംശ

സ്വാപം ജനം പൂണ്ടു നിജോദയത്തിലും;
ലോപം തദര്‍ഘ്യത്തിനു പറ്റി മേല്‍ക്കുമേല്‍;
ഹാ! പദ്മിനിക്കും തെളിവില്ല; ഭാനുമാന്‍
കോപം പരം പൂണ്ടതിലെന്തൊരത്ഭുതം?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2331 : ഹാ, രാഗമാമന്ധ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ഹാ! രാഗമാമന്ധതമസ്സിലാര്‍ന്നു
പാരാതെ ഞാനേറെ വലഞ്ഞിതയ്യോ
ഘോരാമയക്കോളിലമര്‍ന്ന ജീവന്‍
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : വി. എന്‍., പെരുവനം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2332 : ഘോരം പാരില്‍ പരന്നൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഘോരം പാരില്‍ പരന്നൂ പെരുകിയൊരയശ, സ്സഗ്നിസംശുദ്ധിയേറ്റം
ദൂരത്തായുള്ള ലങ്കാപുരമതി, ലതിലിങ്ങാര്‍ക്കു വിശ്വാസമുണ്ടാം?
പാരം ദുസ്സാദ്ധ്യമായുള്ളഖിലജനസമാരാധനം തന്നെയല്ലോ
സാരം ശ്രീരാഘവന്മാര്‍ക്കൊരു കുലധനമാക്കുട്ടി മേറ്റ്ന്തു ചെയ്യും?

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 2333 : പൂന്താനഗീതിയുടെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

പൂന്താനഗീതിയുടെ പൂന്തുകിലേന്തിയെത്തും
സന്ധ്യയ്ക്കു മഞ്ജരികളായ്‌ പ്രിയ കൃഷ്ണഗാഥ
ചിന്താപഥത്തിലമൃതായൊളിതൂകി നിന്നൂ
തുഞ്ചന്റെ പൈങ്കിളി കൊളുത്തിയ ഭദ്രദീപം

കവി : വൈക്കം വിശ്വനാഥന്‍ നായര്‍, കൃതി : തറവാട്‌

ശ്ലോകം 2334 : ചേറില്‍ കുരുക്കുന്നു...

ചൊല്ലിയതു്‌ : ബാലു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചേറില്‍ കുരുക്കുന്നു സിതാംബുജങ്ങള്‍
കാറില്‍ പറക്കുന്നു പയഃകണങ്ങള്‍
മങ്ങിക്കിടക്കുന്നൊരു പൃഷ്ഠ ഭൂമി
മഹാര്‍ഹ ചിത്രം വരവാന്‍ മനോജ്ഞം

കവി : ഉള്ളൂര്‍, കൃതി : തുമ്പപ്പൂവു്‌

ശ്ലോകം 2335 : മല്‍സ്യ കൂര്‍മ വരാഹമായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മല്ലിക

മത്സ്യ, കൂര്‍മ്മ, വരാഹമായ്‌, നരസിംഹ, വാമനമൂര്‍ത്തിയായ്‌,
വത്സലപ്രിയരാമനായ്‌, ഭൃഗുരാമനായ്‌, ബലരാമനായ്‌
ഉത്സവത്തിനു കൃഷ്ണനായ്‌, കലിമത്സരത്തിനു കല്‍ക്കിയായ്‌,
ചിത്സുഖം തരുമെന്റെ കൃഷ്ണ! ഭവാന്റെ ലീലകളത്ഭുതം!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2336 : ഉല്ലാസത്തോടവിടെ മരുവും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഉല്ലാസത്തോടവിടെ മരുവും പൂര്‍ണ്ണചന്ദ്രാസ്യമാരാം
മല്ലാക്ഷീണാം ഗണമുപവനസ്തോമമസ്തോകശോഭം
എല്ലാമോര്‍ക്കില്‍ പ്രതിഫലിതമായ്‌ പശ്ചിമാംബോധിതന്നില്‍
ചൊല്ലാര്‍ന്നീടും സുരനഗരിതാന്‍ കണ്ടിടുന്നെന്നു തോന്നും.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2337 : ഏഹി ശങ്കര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഏഹി ശങ്കര! ദയാനിധേ! പരീ--
പാഹി കിങ്കരകുലാന്‍ തവാത്മകാന്‍
ഭൂതപന്നഗമയൂരമൂഷകാ--
സ്താവകീനപരിവാരമേവ ഹി

കവി : ജ്യോതിര്‍മയി

ശ്ലോകം 2338 : ഭൂലോക വൈകുണ്ഠ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഭൂലോക വൈകുണ്ഠനിവാസിയാമീ
വാതാലയേശന്റെ പദാംബുജത്തില്‍
നമിച്ചു പ്രാര്‍ത്ഥിപ്പു മദീയജന്മം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : സത്യവതി രാജാ, വടക്കാഞ്ചേരി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2339 : നാഗേന്ദ്രഹാരായ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാങ്ഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമശ്ശിവായ

ശ്ലോകം 2340 : നാളേയ്ക്കുനാളെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

നാളേയ്ക്കുനാളെ മഥുരാപുരിയിന്നു കാണാം
നാളീകനേത്ര! തവ മാതുലനിഗ്രഹം മേ
കേളെന്നു നാരദമുനി സ്തുതി ചെയ്തു നീ താന്‍
പാലിച്ചു കൊള്‍ക പരമേശ്വര പത്മനാഭ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2341 : കില്ലില്ലയേ ഭ്രമരവര്യനെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 2342 : അമ്പത്തിയൊന്നു മധുരാക്ഷരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

അമ്പത്തിയൊന്നു മധുരാക്ഷരമാര്‍ന്ന കാവ്യ--
സമ്പത്തിലുത്സുകതയാര്‍ന്ന കിടാങ്ങള്‍ ഞങ്ങള്‍
ഇമ്പം കലര്‍ന്ന മൊഴി നാവിലുദിച്ചിടാനായ്‌
കുമ്പിട്ടിടുന്നു മധുവാണി! തവാംഘൃപദ്മം.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 2343 : ഇഷ്ടപ്രാണേശ്വരിയുടെ...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : മന്ദാക്രാന്ത

ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്ര--
ദ്വിഷ്ടത്വത്താലൊരുവനുളവാം മാനനഷ്ടത്തിനാലും
കഷ്ടപ്പെട്ടപ്പുരുഷനൊരു നാലഞ്ചു കൊല്ലം കഴിച്ചാന്‍
ദിഷ്ടക്കേടാല്‍ വരുവതു പരീഹരമില്ലാത്തതല്ലോ !

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2344 : കാളിന്ദീ മണിമേടമേലനുദിനം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളിന്ദീമണിമേടമേലനുദിനം ഗോപാലനാമോദമായ്‌
മേളിച്ചക്കുഴല്‍ നാദമാധുരി കനിഞ്ഞേകീലയോ `ജീ' മഹാന്‍
വാടിപ്പോയെഴുപത്തിയേഴുതികയുന്നായുസ്സിലാ ജീവിതം
പാടിപ്പോയ്‌ സ്വയമന്ത്യയാത്രയിലിതാ `ഞാനിന്നു നീ നാളെയും'

കവി : ശര്‍മ്മന്‍ ആലക്കാട്ടൂര്‍, കൃതി : ജീ സ്മരണ

ശ്ലോകം 2345 : വാരഞ്ചിടും കുളുര്‍വരക്കുറി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വാരഞ്ചിടും കുളുര്‍വരക്കുറിയിട്ടണഞ്ഞൊ--
രാ, രമ്യസന്ധ്യയുടെ ഫാലമലങ്കരിക്കും,
താരത്തനിക്കനകചിത്രകമേ, നിനക്കു--
ള്ളോരപ്രഭാവലയമൂഴിയലങ്കരിപ്പൂ!

കവി : ചങ്ങമ്പുഴ, കൃതി : ഗീതാഞ്ജലി

ശ്ലോകം 2346 : തളയും വളയും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തമാലിക

തളയും വളയും കിലുങ്ങുമാറ--
ങ്ങിളകീടും പദപാണിതാളമേളം
ലളിതം നടനം മനോഭിരാമം
കളസംഗീതകമംഗളം വിളങ്ങീ

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണ ചരിതം

ശ്ലോകം 2347 : ലോകം പോകും പഴയപടിയീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ലോകം പോകും പഴയപടിയീ മാറ്റമോ ബാഹ്യമാത്രം;
ശോകം,രോഗം, പകയിവയൊരേ മട്ടുകൈകോര്‍ത്തു നില്‍ക്കും,
സ്നേഹം മാത്രം കുറയു, മധികം നാട്യമായിബ്‌ഭവിക്കും,
മോഹം കൊണ്ടേ വലയു, മൊടുവില്‍ ജീവിതം ശോകപൂര്‍ണ്ണം.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 2348 : സംസാരഭീകരകരീന്ദ്ര...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

സംസാരഭീകരകരീന്ദ്രകരാഭിഘാത--
നിഷ്ചിഷ്ടമര്‍മ്മവപുഷഃ സകലാര്‍ത്തിനാശ!
പ്രാണപ്രയാണ ഭവഭീതി സമാകുലസ്യ
ലഷ്മീനൃസിംഹ! മമ ദേഹി കരാവലംബം

ശ്ലോകം 2349 : പാരില്‍പ്പാര്‍ത്താലിഹ...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : മന്ദാക്രാന്ത

പാരില്‍പ്പാര്‍ത്താലിഹ ഫണികുലം തന്നില്‍ നിന്നോടു തുല്യം
വൈരിത്വം പൂണ്ടൊരു പതഗമാം പത്രമേറിച്ചരിക്കും
ശൌരിക്കും ത്വാം പ്രതി മമതയാല്‍ തന്നെ നിന്‍ പൃഷ്ഠലഗ്നം
ഭൂരിശ്രീ ചേര്‍ന്നൊരു താനൂരുഹം മൂര്‍ദ്ധ്നി ചൂടുന്നു ദേവന്‍

കവി : കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍ , കൃതി : മയൂരസന്ദേശം

ശ്ലോകം 2350 : സ്വാമിയാം രവിയെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

സ്വാമിയാം രവിയെ നോക്കിനില്‍ക്കുമെന്‍
താമരേ തരളവായുവേറ്റു നീ
ആമയം തടവിടായ്ക തല്‍ക്കര--
സ്തോമമുണ്ടൂ തിരിയുന്ന ദിക്കിലും

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2351 : ആരോമലാമഴകു...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ആരോമലാമഴകു, ശുദ്ധി, മൃദുത്വ,മാഭ,
സാരള്യമെന്ന സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ? ആ മൃദുമെയ്യില്‍ നവ്യ--
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍!

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 2352 : പേറ്റുനോവവിടെ നിന്നിടട്ടെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

പേറ്റുനോവവിടെ നിന്നിടട്ടെ, രുചിയറ്റു, ദേഹബലശോഷണം
കൂട്ടിടേണ്ട, മലമൂത്രശയ്യയിലൊരാണ്ടു നീക്കുവതുമങ്ങനെ
ഗര്‍ഭമാം ചുമടിനുള്ള കൂലിയതുപോലുമേകുവതിനാവുകി--
ല്ലെത്ര യോഗ്യതയെഴുന്ന പുത്രനുമഹോ! മഹാജനനി! കൈ തൊഴാം!

കവി : മധുരാജ്‌

ശ്ലോകം 2353 : ഗുണമെന്നൊരു വസ്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

ഗുണമെന്നൊരു വസ്തു മാത്രമ--
ല്ലിണയായ്‌ ദോഷവുമൊന്നു കാണുമേ;
ഗുണദോഷവിവേകമെന്നിയേ
പിണയും തെറ്റുകളറ്റമറ്റതാം.

കവി : സി. എസ്‌. സുബ്രഹ്മണ്യന്‍ പോറ്റി, കൃതി : ഒരു വിലാപം

ശ്ലോകം 2354 : ഗിരിചരം കരുണാമൃത...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ദ്രുതവിളംബിതം

ഗിരിചരം കരുണാമൃതസാഗരം
പരിചരം പരമം മൃഗയാപരം
സുരുചിരം സുചരാചരഗോചരം
ഹരിഹരാത്മജമീശ്വരമാശ്രയേ

കൃതി : ഹരിഹരാത്മജസ്തുതി

ശ്ലോകം 2355 : സന്താപഘ്നം സകലജഗതാം...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : മന്ദാക്രാന്ത

സന്താപഘ്നം സകലജഗതാം സ്കന്ദനേ വന്ദനം ചെയ്‌--
തെന്തായാലും വിഷമമതിനാലൊന്നുമില്ലെന്നുറച്ചു്‌
ചിന്താമഗ്നന്‍ ചിരമവിടെനിന്നമ്മയൂരത്തൊടേവം
ഹന്താത്യന്തം പരവശതയാലന്തരംഗേണ ചൊന്നാന്‍

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2356 : ചീറും പാമ്പും ചെറുത്തിങ്കളും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചീറും പാമ്പും ചെറുത്തിങ്കളുമരിയചുലച്ചെഞ്ചിടാവാറു മാറും
നീറും കണ്ണും, നിശേശാഞ്ചിത തിരുമുഖവും, കാമ്പെഴും ചാമ്പ, ലെല്ലും
ആറും രണ്ടും കരത്തില്‍ കയര്‍, തുടി, മൃഗവും മറ്റുമീവണ്ണമുള്ളില്‍
കൂറോടക്കുന്നില്‍മാതാവൊടുമവിടെ വിളങ്ങീടിനാന്‍ വിശ്വനാഥന്‍.

കവി : വെണ്മണി മഹന്‍

ശ്ലോകം 2357 : അംഗം ഹരേ...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ
ഭൃംഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭൂതിരപാംഗ ലീലാ
മംഗല്യദാസ്തു മമ മംഗലദേവതായാഃ

കവി : ശ്രീ ശങ്കരാചാര്യര്‍, കൃതി : കനകധാരാസ്തോത്രം

ശ്ലോകം 2358 : ആമീലിതാക്ഷമധിഗമ്യ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം
ആനന്ദകന്ദമനിമേഷമനങ്ഗതന്ത്രം
ആകേകരസ്ഥിതകനീനികപക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജങ്ഗശയാങ്ഗനായാഃ

കവി : ശ്രീ ശങ്കരാചാര്യര്‍, കൃതി : കനകധാരാസ്തോത്രം

ശ്ലോകം 2359 : അഹോ മറന്നേന്‍ ബത...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : വംശസ്ഥം

അഹോ മറന്നേന്‍ ബത ദിക്‍ഭ്രമത്തിനാല്‍
മഹാചലേന്ദ്രന്‍ മലയാദൃ താനിവന്‍
കുലച്ചൊരേലക്കൊടിയില്‍ കുളിച്ചിതാ
കുതൂഹലത്തോടണയുന്നു മാരുതന്‍

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2360 : കണ്ടോളം കണ്‍കുളിര്‍ക്കും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കണ്ടോളം കണ്‍കുളിര്‍ക്കും മണിഭവനമനോഹാരിണീ രാജ്യലക്ഷ്മീ--
കണ്ഠാശ്ലേഷം കലര്‍ന്നുള്ളഖിലവസുമതീപാലമാലാഭിരാമാ
ഭണ്ഡാരംകൊണ്ടു പൂര്‍ണ്ണാ ഗജമദസുരഭീഭൂതശൃങ്ഗാടകാ പ--
ണ്ടുണ്ടായീപോലയോദ്ധ്യാനഗരി പരിചിതാ രാജധാനീ രഘൂണാം

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 2361 : ഭവദ്ഭക്തിസ്താവത്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ഭവദ്ഭക്തിസ്താവത്‌ പ്രമുഖമധുരാ ത്വദ്‌ഗുണരസാത്‌
കിമപ്യാരൂഢാ ചേദഖിലപരിതാപപ്രശമനീ
പുനശ്ചാന്തേ സ്വാന്തേ വിമലപരിബോധോദയമിള--
ന്മഹാനന്ദാദ്വൈതം ദിശതി കിമതഃ പ്രാര്‍ത്ഥ്യമപരം!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (ദശകം 3)

ശ്ലോകം 2362 : പാശ്ചാത്യദേശ വിധിയൊത്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

പാശ്ചാത്യദേശവിധിയൊത്ത വിരുന്നു നല്‍കു--
മാശ്ചര്യമൊന്നുമതിലില്ല നിനച്ചുവെങ്കില്‍
സൌഭാഗ്യമാര്‍ന്ന കുലകാംക്ഷികളൊത്തുകൂടി--
സ്സല്‍ഭാവചിന്തയിലൊരുക്കിയ സദ്യയുണ്ണാം

കവി : ശര്‍മ്മന്‍ അക്കരച്ചിറ്റൂര്‍, കൃതി : കൈരളി അമേരിക്കയില്‍

ശ്ലോകം 2363 : സാഹിത്യത്തില്‍ച്ചിലരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

സാഹിത്യത്തില്‍ച്ചിലരു കവിതക്കാരു, വേറേ ചിലര്‍ക്കോ,
സായൂജ്യം താന്‍ കഥ, യിനിവരും നാടകക്കാര്‍ ചുരുക്കം;
സാമര്‍ത്ഥ്യത്താല്‍ പഠനവഴിയേ പേരെടുത്തോരുമുണ്ടാം,
സേവക്കാരായ്ച്ചിലരു, വെറുതേ പേനയുന്തുന്ന കൂട്ടം.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2364 : സാന്ദ്രാനന്ദാവ ബോധാത്മകം...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : സ്രഗ്ദ്ധര

സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം
നിര്‍മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാര്‍ഥാത്മകം ബ്രഹ്മതത്ത്വം
തത്താവത്ഭാതി സക്ഷാദ്ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം!

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 2365 : ആനന്ദം ഭക്തലോകത്തിനു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ആനന്ദം ഭക്തലോകത്തിനു ശബരിഗിരീശാംഘൃയുഗ്മം മുറയ്ക്ക--
ന്യൂനം നല്‍കുന്നു സര്‍വ്വേച്ഛകള്‍ വിളയുവതാം ക്ഷേത്രമപ്പാദപത്മം
ദീനന്‍ ഞാനെന്നു കേഴേണ്ടൊരുവനുമവിടെച്ചെന്നു കണ്ണീരോടൊപ്പം
ഗാനം ചെയ്‌വൂ തദീയസ്തുതികൃതികളദീനത്വമെന്നേയ്ക്കുമേലാന്‍

കവി : ചെങ്ങമനാട്‌ ദാമോദരന്‍ നമ്പ്യാര്‍, കൃതി : സ്വാമിയേ ശരണം

ശ്ലോകം 2366 : ദോശയ്ക്കുവേണ്ട ഗുണമൊന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ദോശയ്ക്കുവേണ്ട ഗുണമൊന്നു മൊരിച്ചിലത്രേ,
ലേശം കനം കുറയണം, മൃദുലസ്വഭാവം;
ചൂടോടെ കിട്ടുക, യകമ്പടിയെന്തുമാകാം,
സാമ്പാറു, ചട്ടിണി, പരം പൊടിയും വിശേഷം.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2367 : ചിരിച്ചിടേണ്ട വാസ്തവം...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : പഞ്ചചാമരം

ചിരിച്ചിടേണ്ട വാസ്തവം ധരിച്ചിടാതെ ഭോഷിയെ--
ന്നുരച്ചു മാം ഹസിച്ചിടേണ്ട സംശയിച്ചിടേണ്ട നീ
ഒരിക്കലിപ്പറഞ്ഞ സത്യമൊക്കെ നിന്റെ ദൃഷ്ടിയില്‍
ശരിക്കുവന്നുതട്ടുമന്നു വിശ്വസിക്ക പൂര്‍ണ്ണമായ്‌

കവി : സിസ്റ്റര്‍ മേരീ ബനീഞ്ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2368 : താന്തം പ്രക്ഷാമഗണ്ഡം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം :

താന്തം പ്രക്ഷാമഗണ്ഡം വദന, മുരസിജം മുക്തകാഠിന്യ, മേറ്റം
ക്ലാന്തം മദ്ധ്യപ്രദേശം, വിനതമതിതരാം തോള്‍, നിറം പാണ്ഡുരാഭം,
ചെന്താര്‍ബാണാര്‍ത്തയായിട്ടിവളതി ദയനീയാ ച ദൃഷ്ടിപ്രിയാ മേ
കാന്താ നൈതാഹവാതഗ്ലപദലകുലാ മല്ലികാവല്ലികേവ.

കവി: കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി: ഷാകുന്തളം പരിഭാഷ

ശ്ലോകം 2369 : ചെമ്പൊല്‍ത്തളിര്‍ക്കംബള...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചെമ്പൊല്‍ത്തളിര്‍ക്കംബളമൊന്നിലന്നു
പൊന്നുണ്ണി മാര്‍ത്താണ്ഡനുണര്‍ന്നിരുന്നു
തിരക്കരംകൊണ്ടു ഞൊടിച്ചിതാഴി;
കൊഞ്ചിച്ചിരിപ്പിച്ചു കിളിക്കിടാങ്ങള്‍.

കവി : വീ.കേ.ജീ., കൃതി : മുക്തകങ്ങള്‍

ശ്ലോകം 2370 : ഒരിക്കലീ ജഗത്തെയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

ഒരിക്കലീ ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം, വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാല്‍
കരത്തിലുള്ളതൊക്കെ നാമതിര്‍ത്തിയില്‍ ത്യജിക്കണം.

കവി : മേരി ബെനീഞ്ഞ്‌ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2371 : ത്വിട്ടോലുമക്ഷികള്‍...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ത്വിട്ടോലുമക്ഷികള്‍, നരച്ചു വളര്‍ന്നു മാറില്‍
തൊട്ടോരു താടി, ചുളിവീണു പരന്ന നെറ്റി
മുട്ടോളമെത്തിയ ഭുജാമുസലങ്ങളെന്നീ--
മട്ടോടവന്‍ വിലസി മേദുര ദീര്‍ഘകായന്‍

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2372 : മേഷശാബമൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്വാഗത

മേഷശാബമൊരു കോകഗണംപോല്‍
തോഷസംയുതമരാതികളപ്പോള്‍
ഭീഷണപ്രകൃതി പൂണ്ടതിവേലം
ദ്വേഷമാര്‍ന്നു മിശിഹായൊടടുത്തു.

കവി : കട്ടക്കയം ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 2373 : ഭൂലോക വിശ്രുത വിനോദിനി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ഭൂലോകവിശ്രുതവിനോദിനി കൈരളീ നി--
ന്നാഗോളയാത്രയൊരാമാനുഷ സാഹസം താന്‍
പാതാളദേശകല തന്നതിഥീപദത്തി--
ലാമോദമോടിവിടെ വന്നതു ഭാഗ്യമായി

കവി : ശര്‍മ്മന്‍ അക്കരച്ചിറ്റൂര്‍, കൃതി : കൈരളി അമേരിക്കയില്‍

ശ്ലോകം 2374 : പരപദമധിരോഢും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പരപദമധിരോദ്ധും പ്രാര്‍ത്ഥിതഃ പാദ്മമുഖ്യൈര്‍--
ദ്ധരണിഭരനിരാസശ്രാന്തിഭാരാദിവൈകഃ
രഹസി നിജരഹസ്യം പ്രോച്യ സഖ്യേ നിവിഷ്ട--
സ്സഹസിതമുഖപദ്മസ്ത്രായതാം നോ മുകുന്ദഃ.

കവി : വടക്കേറ്റത്ത്‌ കൊച്ചുശങ്കരന്‍ മൂസ്സത്‌ , കൃതി : സദര്‍ത്ഥപ്രകാശിക

ശ്ലോകം 2375 : രാമേത്യുജ്വലകോടിപുണ്യ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാമേത്യുജ്വലകോടിപുണ്യഭരമാമൈശ്വര്യമന്ത്രത്തെയും
സംസാരാര്‍ണവതാരണത്തിനുതകും സംയുക്തമാം പോതമായ്‌
ഭക്തന്നാത്മവിശുദ്ധിയേകുമറിവിന്‍ ജ്ഞാനൈകഭണ്ഡാരമായ്‌
മുക്തിയ്ക്കുത്തമമാര്‍ഗമായ്‌ കലിയുഗേ കാണുന്നു സര്‍വജ്ഞരും

കവി : പ്രേമലത എസ്‌. വാരിയര്‍, കൃതി : രാമമന്ത്രമഹിമ

ശ്ലോകം 2376 : ഭോഭോഃ കോദണ്ഡ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭോഭോഃ കോദണ്ഡ! ചണ്ഡീപരിവൃഢദൃഢദോര്‍ദണ്ഡവേഗാവകൃഷ്ടി--
ശ്ലാഘാപാത്രയേ രാമോ രചയതി ഭവതേ സൈഷ വര്യാം സപര്യാം;
ഗുര്‍വ്വാജ്ഞായന്ത്രിതസ്യ സ്വയമിഹ ഭുവനത്രാണപാരീണമുഗ്ദ്ധ--
ശ്യാമാലാളിത്യഭാജോരയി മമ ഭുജയോരാനുകൂല്യം ഭജേഥാഃ.

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാരാമായണം ചമ്പു

ശ്ലോകം 2377 : ഗാനത്താലവനീപതേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗാനത്താലവനീപതേ, മധുരമാം ചെമ്മുന്തിരിച്ചാറിനാ--
ലാനന്ദക്കതിര്‍ വീശിടുന്നു നിയതം ഹര്‍മ്മ്യാന്തരത്തില്‍ ഭവാന്‍
ആ നല്‍ച്ചെമ്പനിനീരലര്‍പ്പുതു വികാരത്തില്‍പ്പുഴുക്കുത്തിയ--
റ്റാനല്ലാതുതകുന്നതില്ലണുവുമെന്‍ ദുര്‍വ്വാരഗര്‍വ്വാങ്കുരം!

കവി : ചങ്ങമ്പുഴ, കൃതി : സ്വരരാഗസുധ

ശ്ലോകം 2378 : അംബാ കുപ്യതി താത...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"അംബാ കുപ്യതി താത, മൂര്‍ദ്ധ്നി വിദ്ധൃതാം ഗംഗേയമുത്സൃജ്യതാം"
"വിദ്വന്‍, ഷണ്മുഖ, കാ ഗതിര്‍മ്മയി ചിരാദഭ്യാഗതായാം വദ"
രോഷാവേശവശാദശേഷവദനൈഃ പ്രത്യുത്തരം ദത്തവാന്‍
"അംഭോദിര്‍ജ്ജലധിഃ പയോധിരുദധിര്‍വ്വാരാന്നിധിര്‍വാരിധിഃ"

ശ്ലോകം 2379 : രാവിതാ, മുഴുമിച്ചു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മല്ലിക

രാവിതാ, മുഴുമിച്ചു; രാജകുമാര, വീര, കിടക്കയെ--
ക്കൈവിടാന്‍ തവ കാലമായിതു കാലവേദിശിഖാമണേ!
ദ്യോവിലെത്തി മുഴങ്ങിടുന്നിതു കോഴി കൂകിടുമാരവം
ശ്രീവിഭാതസമാഗമോത്സവകാഹളധ്വനി പോലവേ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 2380 : ദീര്‍ഘിച്ചുപോയ വഴിയാത്രയിലേറ്റ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ദീര്‍ഘിച്ചുപോയ വഴിയാത്രയിലേറ്റ ദാഹം
തീര്‍ക്കാനുമുണ്ടവിടെ പാനകമോര്‍ത്തുകൊള്‍ക
ഗാനങ്ങളായതുകലര്‍ത്തി രസിച്ചിരിപ്പാ--
നാനന്ദഭേരി നിറയും സഭയില്‍ വരേണം

കവി : ശര്‍മ്മന്‍ അക്കരച്ചിറ്റൂര്‍, കൃതി : കൈരളി അമേരിക്കയില്‍

ശ്ലോകം 2381 : ഗ്രാവപ്രപാത പരിപിഷ്ട...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഗ്രാവപ്രപാത പരിപിഷ്ട ഗരിഷ്ഠദേഹ--
ഭ്രഷ്ടാസു ദുഷ്ടദനുജോപരി ധൃഷ്ടഹാസം
ആഘ്നാനമംബുജകരേണ ഭവന്തമേത്യ
ഗോപാ ദധുര്‍ ഗിരിവരാദിവ നീലരത്നം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (ദശകം--തൃണാവര്‍ത്തവധം)

ശ്ലോകം 2382 : അശങ്കമാമാനി...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അശങ്കമാമാനി വൃഷാങ്കശിഷ്യ--
ന്നമര്‍ഷവേഗത്തിനധീനനായി
അച്ഛന്‍ കൊടുത്തോരു കൊടും കുഠാരം
മകന്റെ നേര്‍ക്കക്ഷണമാഞ്ഞുവിട്ടു.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2383 : അമൃതമിവ കിരന്തീം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അമൃതമിവ കിരന്തീമാര്‍ത്തിഭാരം ഹരന്തീം
പിതൃഗിരമുദയന്തീം പ്രീതിപൂരം വമന്തീം
സപദി നിശമയന്തീ സാത്ര ഖേദം ത്യജന്തീ
വ്യധിത ച ദമയന്തീ വാസമാശാം വഹന്തീ.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 2384 : സകുങ്കുമ വിലേപനാം...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : പൃഥ്വി

സകുങ്കുമ വിലേപനാ, മളികചുംബി കസ്തൂരികാം,
സമന്ദ ഹസിതേക്ഷണാം, സശരചാപപാശാങ്കുശാം,
അശേഷ ജനമോഹിനീ, മരുണമാല്യഭൂഷാംബരാം
ജപാ കുസുമഭാസുരാം, ജപവിധൌസ്മരേദംബികാം

കൃതി : ശ്രീ ലളിതാസഹസ്രനാമം

ശ്ലോകം 2385 : അഹര്‍ന്നിശകളാല്‍ കളങ്ങളെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

അഹര്‍ന്നിശകളാല്‍ കളങ്ങളെ വരച്ചു ധാതാവു താന്‍
പൊരുന്നു ചതുരംഗകം കലിതകൌതുകം നിത്യവും --
കരുക്കള്‍ നരര്‍; നീക്കിടു, ന്നരശു ചൊല്ലിടും, വെട്ടി മാ--
റ്റിടും, കളി കഴിഞ്ഞിടും പൊഴുതു പെട്ടിയില്‍ തള്ളിടും.

കവി : സര്‍ദാര്‍ കെ. എം. പണിക്കര്‍, കൃതി : രസികരസായനം (ഉമര്‍ ഖയ്യാം പരിഭാഷ)

ശ്ലോകം 2386 : കാളാംബുദാഭാം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : പൃഥ്വി

കാളാംബുദാഭാമരിശംഖശൂല--
ഖഡ്ഗാഢ്യഹസ്താം തരുണേന്ദുചൂഡാം
ഭീമാം ത്രിനേത്രാം ജിതശത്രുവര്‍ഗ്ഗാം
ദുര്‍ഗ്ഗാം സ്മരേത്‌ ദുര്‍ഗ്ഗതിഭംഗഹസ്താം

ശ്ലോകം 2387 : ഭദ്രകുക്കുട കുലാസ്ര...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : രഥോദ്ധത

ഭദ്രകുക്കുട കുലാസ്ര തര്‍പ്പണാല്‍
ഭദ്രകാളി ബഹു ദുഷ്ടമര്‍ദ്ദിനീ
സദ്രസം കരുണ ചെയ്യുമെന്നൊരീ
ക്ഷുദ്ര മാന്ത്രിക മതം ഭയങ്കരം

കവി : വള്ളത്തോള്‍, കൃതി : കോഴി

ശ്ലോകം 2388 : സഹസ്രലോചനപ്രഭൃത്യ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പഞ്ചചാമരം

സഹസ്രലോചനപ്രഭൃത്യശേഷലേഖശേഖര--
പ്രസൂനധൂളിധോരണീ വിധൂസരാങ്ങ്‌ഘൃപീഠഭൂഃ
ഭുജങ്ഗരാജമാലയാ നിബദ്ധജാടജൂടക--
ശ്രിയൈ ചിരായ ജായതാം ചകോരബന്ധുശേഖരഃ

കവി : രാവണന്‍, കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 2389 : ഭക്തന്മാര്‍ക്കഭയം കൊടുത്തു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭക്തന്മാര്‍ക്കഭയം കൊടുത്തു, മണമാര്‍ന്നീടും കുറിക്കൂട്ടിനാല്‍
മിന്നി,ത്തോള്‍വളമോതിരം വളകളും ചാര്‍ത്തി പ്രഭാപൂരമായ്‌,
പൊന്നിന്‍തോട്ടി കരിമ്പുവില്ലുകയര്‍ പൂവമ്പും ധരിക്കുന്ന നിന്‍
തൃക്കൈ നാലുമെടുത്തനുഗ്രഹമൊടെന്‍ മൂര്‍ദ്ധാവില്‍ വയ്ക്കൂ ശിവേ!

കവി : പി. ചന്ദ്രശേഖര വാരിയര്‍, അഷ്ടമിച്ചിറ, കൃതി : കേശാദിപാദസ്തുതി

ശ്ലോകം 2390 : പാലഞ്ചുമാറിഹ കിരാതികള്‍...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : വസന്തതിലകം

പാലഞ്ചുമാറിഹ കിരാതികള്‍ പാട്ടുപാടി
നീലത്തലക്കുഴലഴിച്ചു പകുത്തിടുമ്പോള്‍
ചാലത്തണഞ്ഞു പകവിട്ടു ഫണാകലാപ--
ജാലം വിരിച്ചൂരഗകേകികളാടിടുന്നു

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2391 : ചേലഞ്ചും ബാലകന്മാരുടെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ചേലഞ്ചും ബാലകന്മാരുടെ കരതളിരില്‍ക്കൊള്ളിവയ്ക്കുന്ന ചൂര--
ക്കോലും കൈക്കൊണ്ടു ഞാനെങ്ങനെ മരുവിടുമീ പാഠശാലാന്തരത്തില്‍?
ലോലം മച്ചിത്തമയ്യോ! കുതുകഭരിതനാം പൈതലെപ്പോലിളം കാ--
റ്റോലും പാടത്തു പച്ചക്കിളിയുടെ പുറകേ പോകുവാന്‍ മാഴ്കിടുന്നൂ.

കവി : വെയിലോപ്പിള്ളി

ശ്ലോകം 2392 : ലക്ഷ്മീം രാജകുലേ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലക്ഷ്മീം രാജകുലേ, ജയാം രണമുഖേ, ക്ഷേമം കരീമദ്ധ്വനി
ക്രവ്യാദദ്വിപസര്‍പ്പഭാജി, ശബരീം കാന്താരദുര്‍ഗ്ഗേ ഗിരൌ,
ഭൂതപ്രേതപിശാചജംഭകഭയേ സ്മൃത്വാ മഹാഭൈരവീം,
വ്യാമോഹേ ത്രിപുരാം, തരന്തി വിപദസ്താരാഞ്ച തോയപ്ലവേ!

കവി : ലഘുഭട്ടാരകന്‍, കൃതി : ത്രിപുരാസ്തോത്രം

ശ്ലോകം 2393 : ഭുവി കൊക്കുകള്‍ കൊണ്ടു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തമാലിക

ഭുവി കൊക്കുകള്‍ കൊണ്ടു കൊത്തിയും തന്‍
പവിഴച്ചെങ്കഴല്‍ മെല്ലെ മെല്ലെ വെച്ചും
സവിലാസമിവന്റെ കണ്‍കുളിര്‍പ്പി--
ച്ചിവിടെത്തെല്ലിടകൂടി ലാത്തണേ നീ

കവി : വള്ളത്തോള്‍, കൃതി : ഒരരിപ്രാവ്‌

ശ്ലോകം 2394 : സന്മരന്ദരസമാധുരീ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

സന്മരന്ദരസമാധുരീതുലനകര്‍മ്മഠാക്ഷരസമുന്മിഷാം
നര്‍മ്മപേശലവചോവിലാസപരിഭൂതനിര്‍മ്മലസുധാരസാം
കമ്രവക്ത്രപവനാഗ്രഹപ്രചലദുന്മദഭ്രമരമണ്ഡലീം
കുര്‍മ്മഹേ മനസി ശര്‍മ്മദാം സതതമംബികാം ത്രിപുരസുന്ദരീം

ശ്ലോകം 2395 : കാടൊക്കെത്തെണ്ടിമണ്ടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കാടൊക്കെത്തെണ്ടിമണ്ടിക്കമലനയനനെക്കണ്ടു കിട്ടാഞ്ഞു കൂട്ടം--
കൂടിക്കൊണ്ടങ്ങു ഗോപീജനമഥ പുളിനേ വാണുടന്‍ കേണിടുമ്പോള്‍,
കോടിക്കാമപ്രകാശം തടവിടുമുടലിന്‍ ധാടിയോടെത്തിയോര--
ക്കോടക്കാര്‍വര്‍ണ്ണനെന്നെക്കരുണയൊടു കടാക്ഷിച്ചു രക്ഷിച്ചിടട്ടെ.

കവി : കൊച്ചുണ്ണിത്തമ്പുരാന്‍

ശ്ലോകം 2396 : കൊണ്ടല്‍ക്കോളാല്‍ കലിതകുതുകം...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : മന്ദാക്രാന്ത

കൊണ്ടല്‍ക്കോളാല്‍ കലിതകുതുകം പീലിയെല്ലാം പരത്തി--
ക്കൊണ്ടക്കേകിപ്രവരനഴകോടാട്ടമാടുന്ന ഭംഗീം
കണ്ടക്കാമീ നിജകമനിയാം നീലവേണീം നിനച്ചി--
ട്ടിണ്ടല്‍ക്കേറ്റം വശഗനവിടെത്തന്നെ മിണ്ടാതെ നിന്നാന്‍

കവി : കേരല വര്‍മ്മ വലിയകോയിത്തമ്പുരാന്‍ , കൃതി : മയൂരസന്ദേശം

ശ്ലോകം 2397 : കായേ സീദതി കണ്ഠരോധിനി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കായേ സീദതി കണ്ഠരോധിനി കഫേ കുണ്ഠേ ച വാണീപഥേ
ജിഹ്മായാം ദൃശി ജീവിതേ ജിഗമിഷൌ ശ്വാസേ ശനൈഃ ശാമ്യതി
ആഗത്യ സ്വയമേവ നഃ കരുണയാ കാത്യായനീകാമുകഃ
കര്‍ണ്ണേ വര്‍ണ്ണയതാദ്‌ ഭവാര്‍ണ്ണവഭയാദുത്താരകം താരകം!

കവി : തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി

ശ്ലോകം 2398 : അപ്പൂമാതിന്നിരിക്കുന്നതിനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

അപ്പൂമാതിന്നിരിക്കുന്നതിനു മുരഹരന്‍ മാറിടം നല്‍കി, മാക--
ന്ദപ്പൂബാണാരിതന്‍ പെണ്ണിനു തനു പകുതിച്ചെയ്തു റൊക്കം കൊടുത്തൂ;
മുപ്പാരിന്‍ മൂപ്പരാകും വിധി നിജ മകളെച്ചെന്നു കൈവച്ചു ഹാ! ക--
ന്ദര്‍പ്പക്കോളൊന്നു കൊള്ളുന്നവരഖിലവുമീ മട്ടിലുള്‍പ്പെട്ടുപോകും.

കവി : ശീവൊള്ളി

ശ്ലോകം 2399 : മര്‍ത്യജന്മമിതു ദുര്‍ല്ലഭം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : കുസുമമഞ്ജരി

മര്‍ത്യജന്മമിതു ദുര്‍ല്ലഭം, ക്ഷിതിപജാതിയില്‍, പെരിയ പത്തനം--
തിട്ട ജില്ലയില്‍ ജനിക്കലോ വിഷമ, മദ്ഭുതം കവിത തോന്നലും!
ഇത്രയൊക്കെ ബഹുയോഗ്യനായിടുമെനിക്കു നിത്യമരിവെയ്ക്കുവാന്‍
എത്ര പുണ്യതതി ചെയ്തു നീ വളരെ ജന്മമായ്‌ നിയതമോമലേ!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 2400 : ഇഹത്തിലേ ധനം, സുഖം...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : പഞ്ചചാമരം

ഇഹത്തിലേ ധനം, സുഖം യശസ്സുമാഭിജാത്യവും
വഹിച്ചുകൊണ്ടു പോകയില്ല മര്‍ത്ത്യനന്ത്യയാത്രയില്‍
അഹന്തകൊണ്ടഴുക്കുപെട്ടിടാത്ത പുണ്യമൊന്നുതാന്‍
മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും

കവി : സിസ്റ്റര്‍ മേരിബനീഞ്ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2401 : ആസ്താം പീയൂഷലാഭസ്സുമുഖി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ആസ്താം പീയൂഷലാഭസ്സുമുഖി, ഗരജരാമൃത്യുഹാരീ പ്രസിദ്ധ--
സ്തല്ലാഭോപായചിന്താപി ച ഗരളജൂഷോ ഹേതുരുല്ലാഘതായാഃ
നോ ചേദാലോലദൃഷ്ടി പ്രതിഭയഭുജഗീ ദുഷ്ടകര്‍മ്മാ മുഹുസ്തേ
യാമേവാലംബ്യ ജീവേ കഥമധരസുധാമാധുരീമപ്യജാനന്‍.

കവി : മേല്‍പ്പത്തൂര്‍

ശ്ലോകം 2402 : നരന്റെ കര്‍മ്മത്തിനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

നരന്റെ കര്‍മ്മത്തിനു വേഗമേറിയാല്‍
വരുന്ന നിഷ്പന്ദത മൃത്യുവെന്നുമാം:
തിരിഞ്ഞിടും പമ്പരമണ്ഡകാണ്ഡവും
സ്ഥിരങ്ങളല്ലല്ലി മനുഷ്യദൃഷ്ടിയില്‍?

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ജലി

ശ്ലോകം 2403 : തുംഗദ്രുരോമമരുവിക്കര...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : വസന്തതിലകം

തുംഗദ്രുരോമമരുവിക്കരയഷ്ടിപാദം
ശൃംഗപ്പെരുന്തല ഗുഹാസ്യമിറ്റൊക്കെയേറ്റം
അംഗത്തിലാളുമിവനാദിവിരാള്‍പ്പുമാന്‍പോല്‍
ഭംഗംവെടിഞ്ഞു മുനിസേവിതനായിടുന്നു

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2404 : അത്യുച്ചനാകും ഹിമവാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അത്യുച്ചനാകും ഹിമവാന്‍ കുഴിഞ്ഞൊ--
രാഴിക്കുമേല്‍ ഗംഗയൊഴുക്കിടുന്നൂ;
അവന്റെ പുത്രന്നതുകൊണ്ടു പോരാ--
ഞ്ഞതിന്നകം പാര്‍പ്പതിലാശ തോന്നി.

കവി : ഉള്ളൂര്‍, കൃതി : തുമ്പപ്പൂവു്‌

ശ്ലോകം 2405 : അനാഥനാമടിയന്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : അതിരുചിര

അനാഥനാമടിയനനാസ്ഥയെന്നിയേ
വിനാ ഭയം വിമതവിനാശനത്തിനായ്‌
അനാമയേ തുനിവതനാരതം ഘനാ--
ഘനാഭ നിന്നുടയ ഘനാനുകമ്പതാന്‍

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2406 : ആലപ്പീ പോയ്‌, പഴയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ആലപ്പീ പോയ്‌, പഴയ പുഴയായിന്നു ശാന്തം ഗമിപ്പൂ,
പാവം ക്വയ്‌ലോണ്‍! വികടനിലപോയ്‌ കൊല്ലമായുല്ലസിപ്പൂ!
സായിപ്പന്‍മ്മാര്‍ തനതുമുറയായ്‌ തീര്‍ത്തതാം ഗോഷ്ടി പോയി--
ക്കാലം പോലേ പഴയനിലയായ്‌ വന്നു, കണ്ണൂരടക്കം.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2407 : സംഭരിതഭൂരികൃപ,മംബ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദുവദന

സംഭരിതഭൂരികൃപ,മംബ,ശുഭമങ്ഗം
ശുംഭതു ചിരന്തനമിദം തവ മദന്തഃ
ജംഭരിപു കുംഭിവരകുംഭയുഗഡംഭ--
സ്തംഭികുചകുംഭപരിരംഭപരശംഭുഃ

ശ്ലോകം 2408 : ജനിച്ചനാള്‍ തൊട്ടു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ജനിച്ചനാള്‍ തൊട്ടു മരിക്കുവോളം
ഞാനാചരിയ്ക്കും ബഹുകര്‍മ്മമെല്ലാം
കാരുണ്യവാരാന്നിധിയായ ദേവ--
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : ശ്രീദേവി, തൃക്കൊടിത്താനം, കൃതി : സമസ്യാപൂരണം

ശ്ലോകം 2409 : കാലം ദേശമിവയ്ക്കകത്തണു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാലം ദേശമിവയ്ക്കകത്തണുവുമിന്നൂനം പെടാതൊക്കെയും
ചേലില്‍ ചേര്‍ത്തു ഭരിക്കുവാന്‍ നരപതേ മോഹിച്ചിടുന്നൂ ഭവാന്‍.
ഈലോകത്തൊരുമട്ടു ജീവിതമഹാഭാരം വഹിക്കുന്നതി--
ന്നാലോചിച്ചിടുകെത്രമാത്രമഴലെന്നാലും സഹിച്ചീടണം!

കവി : ചങ്ങമ്പുഴ, കൃതി : സ്വരരാഗസുധ

ശ്ലോകം 2410 : ഈരേഴമ്പാടി വാഴും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഈരേഴമ്പാടി വാഴും തിരുവടി മടിയില്ലാതെവന്നെന്റെ കൂടെ--
ച്ചേരേണം, മാരണങ്ങള്‍ക്കറുതിയരുളണം, മാറണം ഭീതിയെല്ലാം
ആരാണിക്കാലമെന്നെക്കനിവൊടു പരിപലിയ്ക്കുവാന്‍ കൈടഭാരേ!
തീരട്ടേയെന്റെ രോഗക്കുടമിതു കടകോലാലുടയ്ക്കട്ടെ രാധ!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2411 : അന്നേരം താമരപ്പൂന്തളികകളില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

അന്നേരം താമരപ്പൂന്തളികകളില്‍ മണിച്ചെപ്പു നല്‍ക്കര്‍ണ്ണികാഖ്യം
വിന്യസ്യാലോലഫേനസ്മിതമധുരമുഖീ, ഭൃംഗനേത്രാഭിരാമാ,
ധന്യാ, ശൈവാലമാലാഘനചികുരഭരാ, ചക്രവാകസ്തനാഢ്യാ,
വന്നാള്‍ മെല്ലെന്നെതിര്‍പ്പാന്‍ പരിചൊടു സരയൂനിര്‍മ്മലാംഗീ തദഗ്രേ.

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 2412 : ധന്യാത്മാവേ, ഖഗവര...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : മന്ദാക്രാന്ത

ധന്യാത്മാവേ, ഖഗവര! ജയിച്ചാലുമെന്നില്‍പ്രസാദി--
ച്ചന്യായത്താലഴലിലുഴലുന്നെന്നെ നീതാന്‍ തുണയ്ക്ക
വന്യാവാസേ വിഹഗനിവഹേ ബാഹുലേയന്‍ ഗ്രഹിച്ചാ--
നന്യസാധാരണഗുണഗണം കാണ്‍കയാല്‍ത്തന്നെ നിന്നെ

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2413 : വാടിവീണ ചെറുപൂവു കണ്ടു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : കുസുമമഞ്ജരി

വാടിവീണ ചെറുപൂവു കണ്ടു, പുഴയില്‍ക്കുളിപ്പതിനു പോകവേ
വേടനെയ്ത കണയേറ്റുവീണ കിളിയെക്കുറിച്ചകമലിഞ്ഞുമേ
പാടിനീട്ടിയതു കാവ്യമല്ല, തൊഴിലാളിതന്‍ കദനജീവിത--
പ്പാടു പാടുവതു കാവ്യമെന്നതുരുവിട്ടു ഞാന്‍ ബിരുദധാരിയായ്‌!

കവി : മധുരാജ്‌

ശ്ലോകം 2414 : പാണിന്യുക്തം പ്രമാണം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പാണിന്യുക്തം പ്രമാണം ന തു പുനരപരം ചന്ദ്രഭോജാദിശാസ്ത്രം
കേപ്യാഹുസ്തല്ലഘിഷ്ടം, ന ഖലു ബഹുവിദാമസ്തി നിര്‍മ്മൂലവാക്യം,
ബഹ്വാംഗീകാരഭേദോ ഭവതി ഗുണവശാത്‌; പാണിനേഃ പ്രാക്‌ കഥം വാ
പൂര്‍വോക്തം പണിനിശ്ചാപ്യനുവദതി; വിരോധേപി കല്യോ വികല്‍പഃ.

കവി : മേല്‍പ്പത്തൂര്‍, കൃതി : അപാണിനീയപ്രാമാണ്യം.

ശ്ലോകം 2415 : ബിംബാരാധന ഹീനമെന്നരുളിയാ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബിംബാരാധന ഹീനമെന്നരുളിയാ ബുദ്ധന്‍, തിരിഞ്ഞി, ല്ലതിന്‍--
മുന്‍പേ ശിഷ്യരൊരായിരം പ്രതിമയാല്‍ സ്ഥാപിച്ചു ബൌദ്ധം മതം;
സമ്പത്പ്രത്യയശാസ്ത്രമമ്പലവിരോധം പാടി,യുണ്ടായതോ
ചെമ്പട്ടിന്‍ കൊടിപാറുമമ്പലശതം, നമ്പൂതിരിപ്പാടിനും!

കവി : മധുരാജ്‌

ശ്ലോകം 2416 : സ്വര്‍ഗ്ഗംഗാദേവിയില്ലേ?...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്വര്‍ഗ്ഗംഗാദേവിയില്ലേ? ശിവനവളെ രഹസ്യം പിടിക്കാറുമില്ലേ?
സ്വര്‍ഗ്ഗത്തില്‍ക്കട്ടുറുമ്പായിവളിവിടെയിരുന്നിട്ടവര്‍ക്കെന്തു കാര്യം?
ഭര്‍ഗ്ഗിക്കുന്നില്ല, ഞാനായിനി ബഹുസുഖമായെന്റെപാടായിയെന്നും
ഭര്‍ഗ്ഗന്‍ തന്നോടനേകം പരിഭവമരുളും പാര്‍വ്വതിക്കായ്ത്തൊഴുന്നേന്‍.

കവി : ശീവൊള്ളി

ശ്ലോകം 2417 : ഭൂരിജന്തുഗമനങ്ങള്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

ഭൂരിജന്തുഗമനങ്ങള്‍ പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍
ദൂരദര്‍ശനകൃശങ്ങള്‍ കണ്ടുതേ
ചാരുചിത്രപടഭങ്ഗിപോലവന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2418 : ദാനത്തിനത്രേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

ദാനത്തിനത്രേ വിഭവം നമുക്കു;
സന്താനലാഭത്തിനു ധര്‍മ്മപത്നി;
തത്ത്വാവബോധത്തിനു ബുദ്ധിശക്തി;
ലോകോപകാരത്തിനു മര്‍ത്ത്യജന്മം.

കവി : ഉള്ളൂര്‍, കൃതി : സുഖം സുഖം

ശ്ലോകം 2419 : താരമന്തരനുചിന്ത്യ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

താരമന്തരനുചിന്ത്യ സന്തതം
പ്രാണവായുമഭിയമ്യ നിര്‍മലാഃ
ഇന്ദൃയാണി വിഷയാദഥാപഹൃ--
ത്യാസ്മഹേ ഭവദുപാസനോന്മുഖാഃ

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം (നാലാം ദശകം)

ശ്ലോകം 2420 : ഇങ്കിരീസു വളരെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

ഇങ്കിരീസു വളരെപ്പഠിച്ചു കൈ--
ങ്കര്യമോ, ഭവതി കൈരളിക്കുമേല്‍;
ശങ്കയേറ്റ്ഴുതി വിട്ടിടുന്നതില്‍
മങ്കു പോലെ മലയാളവാക്കുകള്‍.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2421 : ശംകരേണ വിജയസ്യ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്വാഗത

ശംകരേണ വിജയസ്യ തപോഭി--
സ്തോഷിതേന വരദേന വനാന്തേ
യാ കിരാതവപുഷാ സഹ ഗൌരീ
`സ്വാഗതാ' ജയതു സാ ത്വരിതാഖ്യാ

കവി : ഈശാനശിവഗുരുദേവന്‍, കൃതി : തന്ത്രസാരം അതവാ ഈശാനശിവഗുരുദേവ പദ്ധതി

ശ്ലോകം 2422 : യദ്‌ ഗോത്രസ്യ പ്രഥമപുരുഷ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

യദ്‌ ഗോത്രസ്യ പ്രഥമപുരുഷസ്തേജസാമ്മീശ്വതേऽയം
യേഷാം ധര്‍മ്മപ്രവചനഗുരുര്‍ബ്രഹ്മവാദീ വസിഷ്ഠഃ
യേ വര്‍ത്തന്തേ തവ ച ഹൃദയേ സുഷ്ഠുസംബന്ധയോഗ്യാ--
സ്തേ രാജാനോ മമ പുനരയം ദാരുണഃ ശുല്‌കസേതുഃ.

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാരാമായണം ചമ്പു

ശ്ലോകം 2423 : യാചിച്ചവര്‍ക്കവരവര്‍ക്കു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

യാചിച്ചവര്‍ക്കവരവര്‍ക്കു സമസ്ത പാപം
മോചിച്ചു തല്‍ക്ഷണമതേ പറയേണ്ടതുള്ളൂ
പൂജിച്ചുവെച്ച കുലവില്ലുമൊടിച്ചു മെല്ലെ
മോദിച്ചുപോന്നു മരുവീടിനതും തൊഴുന്നേന്‍

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2424 : പോവട്ടെയച്ഛനരിശപ്പെടും...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

പോവട്ടെയച്ഛനരിശപ്പെടുമെന്ന കാര്യം
സ്തീകള്‍ക്കു ഭര്‍ത്തൃസഹചര്യ വെടിഞ്ഞിടാമോ
ഹാ, കഷ്ടമെന്‍ ദുരിതമെന്നെ വെറുത്തുവല്ലോ
ലോകത്തിലെന്‍ പരമദൈവതമാം ഭവാനും

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2425 : ഹൃത്തില്‍ സത്യസ്വരൂപന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഹൃത്തില്‍ സത്യസ്വരൂപന്‍ കുളിര്‍ മഴപൊഴിവൂ നിത്യമാക്കാരണത്താല്‍
നിര്‍ഭീകാനന്ദയാമാ ദ്രുപദതനയതന്‍ മെയ്യിലെസ്സാരി നോക്കൂ
നീളം വയ്ക്കുന്നുതാനേ, കലുഷഹൃദയരാം നൂറ്റവര്‍ക്കാകമാനം
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : ചിന്മയനിലയം വി. സി. പദ്മനാഭന്‍ നായര്‍, നീലേശ്വരം, കൃതി : സമസ്യാപൂരണം

ശ്ലോകം 2426 : നായ്ക്കൂട്ടങ്ങള്‍, നനഞ്ഞുലഞ്ഞ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നായ്ക്കൂട്ടങ്ങള്‍, നനഞ്ഞുലഞ്ഞ ചകലാസും നല്‍ത്തലേക്കെട്ടുമായ്‌--
ത്തൂക്കിക്കൊണ്ടു കുണുക്കുമിട്ടു വളരെപ്പേച്ചും പറഞ്ഞങ്ങനെ,
നായ്ക്കന്‍മ്മാരഥ തൂമ്പയും വടിയുമായ്‌ നായ്ക്കത്തിമാരൊത്തഹോ!
കൂക്കിക്കൊണ്ടു വരുന്നു പൂരമതിനായ്‌ പൂരിച്ച മോദാന്വിതം.

കവി : വെണ്മണി മഹന്‍, കൃതി : പൂരപ്രബന്ധം

ശ്ലോകം 2427 : നാരായണായനമയെന്നു സദാ...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

നാരായണായനമയെന്നു സദാ ജപിച്ചാല്‍
പാപം കെടും,പശി കെടും,വ്യസനങ്ങള്‍ തീരും
നാവിന്നുണര്‍ച്ച വരുമേറ്റവുമന്ത്യകാലേ
ഗോവിന്ദപാദകമലങ്ങള്‍ തെളിഞ്ഞു കാണും

ശ്ലോകം 2428 : നീരന്ധ്രനീലജലദ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വസന്തതിലകം

നീരന്ധ്രനീലജലദപ്പലകപ്പുറത്തു
വാരഞ്ചിടുന്ന വളര്‍വില്ലുവരച്ചുമായ്ച്ചും
നേരറ്റ കൈവളകളാല്‍ ചില മിന്നല്‍ ചേര്‍ത്തും
പാരം ലസിക്കുമമലപ്രകൃതിക്കു കൂപ്പാം

കവി : ജി. ശംകരക്കുറുപ്പ്‌, കൃതി : ഓടക്കുഴല്‍

ശ്ലോകം 2429 : നിമേഷമഞ്ചാറിനിടയ്ക്ക്‌...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വംശസ്ഥം

നിമേഷമഞ്ചാറിനിടയ്ക്കമംഗള--
പ്രമേയമാ രംഗമതാ മറഞ്ഞുപോയ്‌.
ക്രമേണ സംഗീതമരന്ദസാന്ദ്രമാ--
യുമേശ ശെയിലോപരി വായുമണ്ഡലം.

ശ്ലോകം 2430 : കാണാമുത്തുംഗ ദുര്‍ഗ്ഗം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാണാമുത്തുംഗ ദുര്‍ഗ്ഗം പടുതയില്‍ വിടരും പദ്യമാം ഗോപുരങ്ങള്‍
കാണാമുള്ളില്‍ പ്രതിഷ്ഠാ പ്രസരിത ചരിതം വൃത്തപദ്യാഭിരാമം
വാണീ വിദ്യാവിലാസം ഗമചതുരകലാ കേളിതന്‍ വാദ്യഘോഷം
നീണാള്‍ കേള്‍ക്കേണമെന്നാല്‍ അനുപമ കവിതന്‍ മന്ദിരം കാത്തിടേണം

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2431 : വട്ടച്ചൂട്ടും കുനുട്ടും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

വട്ടച്ചൂട്ടും കുനുട്ടും വലിയ തലയെടുപ്പും നടപ്പും വെടിപ്പും
പൊട്ടിച്ചുള്ളഞ്ജനക്കല്ലൊളിയൊടു കിടയാം വന്‍കറുപ്പും നിരപ്പും
പൊട്ടിച്ചോരുന്ന ഗര്‍വ്വും ശിവശിവശിവനേ പൈക്കളെച്ചെന്നു കുത്തി--
ക്കുട്ടിച്ചോരം വരുത്തുന്നിവനുടെ തടിയും താടയും പേടിയാകും.

കവി : വെണ്മണി മഹന്‍ നമ്പൂതിരി

ശ്ലോകം 2432 : പങ്കജേക്ഷണനു ലക്ഷ്മിതാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

പങ്കജേക്ഷണനു ലക്ഷ്മി താ,നചലമങ്ക ശങ്കരനു, മാരന--
മ്മംഗലാംഗി രതിദേവി, സുന്ദരി പുരന്ദരന്നൊരു പുലോമജാ,
ശങ്കരായ നമ, ദുര്‍ല്ലഭം പെരികെ നല്ല യോഗമിതു മൈഥിലി--
പ്പെണ്‍കിടാവിവളെനിക്കുമെന്നു വരുമാകിലെന്തു പറയാവതോ.

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാരാമായണം ചമ്പു

ശ്ലോകം 2433 : ശിഷ്യന്‍ പ്രവര്‍ത്തിച്ചതു...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ശിഷ്യന്‍ പ്രവര്‍ത്തിച്ചതു വീരധര്‍മ്മം
സുതാംഗവൈകല്യമൊരുഗ്ര ശല്യം
സര്‍വജ്ഞനെന്നാലുമിതിങ്കല്‍ ഞായം
തോന്നാഞ്ഞു ചിന്താവശനായ്‌ മഹേശന്‍.

കവി : വള്ളത്തൊള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2434 : സാദം ചേര്‍ന്നു മയങ്ങിടുന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സാദം ചേര്‍ന്നു മയങ്ങിടുന്നു നരരെമ്പാടും വൃഥാ ഭൌതികോ--
ന്മാദം തിങ്ങി നശിച്ചിടുന്നു പകയാണെങ്ങും കൊടും ദ്വേഷവും
ലേശം ഹൃത്തിലെഴുന്നതില്ല വിനയം പാരില്‍പ്പരക്കും തമഃ--
പാശം നീക്കുവതിന്നു താവകകൃപാപൂരം കൊതിക്കുന്നു ഞാന്‍.

കവി : ദി. ശ്രീമാന്‍ നമ്പൂതിരി, കൃതി : മുക്തകങ്ങള്‍

ശ്ലോകം 2435 : ലോകത്തിന്നു രസിക്കുവാന്‍...

ചൊല്ലിയതു്‌ : \ശ്രീകന്റ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോകത്തിന്നു രസിക്കുവാന്‍ സിനിമയിന്നാവശ്യമാ,ണക്ഷര--
ശ്ലോകം മാനവഭാവനാന്തരചലച്ചിത്രപ്രകാരാന്തരം!
പാകത്തെറ്റു വരാതെ, വൃത്ത നിയമം താലം പിടിഛീടവേ,
നാകത്തൂമണമാര്‍ന്ന സുസ്വരമൊടാ മേളം മനോമോഹനം!

കവി : കെ. കെ. രാജാ

ശ്ലോകം 2436 : പൂന്തോട്ടക്കാരനാകാന്‍ കൊതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പൂന്തോട്ടക്കാരനാകാന്‍ കൊതി, ഭവതിയെനിക്കേകണം ജോലി, തെല്ലും
താന്തോന്നിത്തത്തിനല്ലെന്‍ കൊതി, വനികയിലെക്കര്‍മ്മസാരഥ്യമല്ലോ
ഞാന്‍ തോളത്താര്‍ന്ന പാഥോഭരിതജലവുമായ്‌ സേവനവ്യഗ്രനാകും
സ്വാന്തോന്മാദം മദീയം തവചരണയുഗം കൂപ്പുകെന്നുള്ളതല്ലോ?

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി, കൃതി : മുക്തകങ്ങള്‍

ശ്ലോകം 2437 : ഞൊടിച്ചാല്‍ മടിയ്ക്കാത്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഭുജംഗപ്രയാതം

ഞൊടിച്ചാല്‍ മടിയ്ക്കാതടുത്തേയ്ക്കടുക്കും
പിടിച്ചാല്‍ മെരുക്കത്തൊടേ പുച്ഛമാട്ടും
കടിയ്ക്കില്ലൊരാളേയുമീനായയെന്നാല്‍
കിടുങ്ങീടുമാരും കുരയ്ക്കുന്നകേട്ടാല്‍

കവി : വി. കെ. വി. മേനോന്‍, കൃതി : "ഞ"കാര നാല്‍ക്കാലികള്‍

ശ്ലോകം 2438 : കിഞ്ചനോന്നമിതമാം...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : രഥോദ്ധത

കിഞ്ചനോന്നമിതമാം കഴുത്തൊടും
ചഞ്ചലാക്ഷി പുട വീക്ഷണത്തൊടും
തഞ്ചമായ്‌ കൃശ പദങ്ങള്‍ വച്ചിതാ
സഞ്ചരിപ്പിതൊരു കോഴി മെല്ലവേ

കവി : വള്ളത്തോള്‍, കൃതി : കോഴി

ശ്ലോകം 2439 : തടി ചിലരുമുറിക്കാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

തടി ചിലരുമുറിക്കാനുദ്യമിക്കുന്നു കാട്ടില്‍,
തടി ചിലരു കുറക്കാനാഗ്രഹിക്കുന്നു നാട്ടില്‍;
തടിയുടെ വില കൂടും കാല, മീ നാരിമാരി--
ത്തരമൊരു നയമെന്തേ കൊള്‍വതാശ്ചര്യമല്ലോ!

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : തടിവില (കുട്ടിശ്ലോകങ്ങള്‍)

ശ്ലോകം 2440 : താരമ്പനന്‍പൊടു...

ചൊല്ലിയതു്‌ : \ശ്രീകന്റ്‌
വൃത്തം : വസന്തതിലകം

താരമ്പനന്‍പൊടു തുരുമ്പിയലാത്ത വമ്പന്‍--
കൂരമ്പയച്ചളവു സമ്പ്രതി ചമ്പകാംഗി,
നേരം പുലര്‍ന്നസമയം വിടരാന്‍ വിതുമ്പും--
താരിന്റെ സംഭ്രമ പരമ്പര പിമ്പിലാക്കി.

ശ്ലോകം 2441 : നാരങ്ങ, മാങ്ങ,...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

നാരങ്ങ, മാങ്ങ, പുളിയിഞ്ചിയിവറ്റില്‍ വച്ചു
നാരങ്ങയോടെതിരഹോ പുനരൊന്നുമില്ലാ.
നെല്ലിയ്ക്ക നല്ല കറിവച്ചു തരുന്നതാകില്‍
ചൊല്ലാര്‍ന്നൊരത്തരുണിയാള്‍ക്കൊരു പുത്രനുണ്ടാം.

ശ്ലോകം 2442 : നീഹാരശീതള...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വസന്തതിലകം

നീഹാരശീതളവിഭാവരിയില്‍ പ്രസന്ന--
താരാവലീസഹിതനായി വിനിദ്രനായി
ഇന്ദോ, ഭവാനുലകുചുറ്റുകിലും, ചിരാഭി--
സംപീഡയാല്‍ ക്ഷയമനുക്രമമായ്പ്പെരുക്കും!

കവി : വി. കെ. ജി.

ശ്ലോകം 2443 : ഇഷ്ടാത്മജാം രഹസി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഇഷ്ടാത്മജാം രഹസി വേട്ടതു സമ്മതിച്ച
ശിഷ്ടാഗ്ര്യനാം മുനി നിനക്കവമാന്യനത്രേ --
മുഷ്ടം ധനം തിരികെ മോഷകനേ വിളിച്ച--
ദ്ദുഷ്ടന്നു നല്‍കുവതു പോലിതു ചെയ്ക മൂലം.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / കാളിദാസന്‍, കൃതി : ശാകുന്തളം പരിഭാഷ

ശ്ലോകം 2444 : മോഡേണ്‍ കവിക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മോഡേണ്‍ കവിക്കു സുഖമാ, ണറിയേണ്ട വൃത്തം
തേടേണ്ട വാക്കിനുടെയര്‍ത്ഥ, മനര്‍ത്ഥമിഷ്ടം;
ജാടത്തരങ്ങളധികം, കടലും കടന്നു
പോകുന്നു, മോഡലു തിരക്കി മഹാനുഭാവന്‍.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2445 : ജഗദാദിമനാദിമജം...

ചൊല്ലിയതു്‌ : അനീഷ്‌
വൃത്തം : തോടകം

ജഗദാദിമനാദിമജം പുരുജം
ശരദംബര തുല്യതനും വിതനും
ധൃതകഞ്ജരധാംഗഗതം വിയതം
പ്രണമാമി രമാധിപതിം തമഹം

ശ്ലോകം 2446 : ധരാസ്വര്‍ഗ്ഗപാതാളം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഭുജംഗപ്രയാതം

ധരാസ്വര്‍ഗ്ഗപാതാളമൊന്നിച്ചുരുട്ടീ--
ട്ടിനിയ്ക്കാനതില്‍ത്തെല്ലു നര്‍മ്മം കലര്‍ത്തി
ജാവാല്‍ത്തന്റെ കീശയ്ക്കകത്തൂന്നു നമ്മള്‍--
മാസ്റ്റര്‍'}ക്കു കൂപ്പാം.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ. കുഞ്ഞുണ്ണിമാഷിനെപ്പതി.

ശ്ലോകം 2447 : ജായാവശന്‍ നൃപതി...

ചൊല്ലിയതു്‌ : \ശ്രീകന്റ്‌
വൃത്തം : വസന്തതിലകം

ജായാവശന്‍ നൃപതി മായയില്‍ മാഴ്കിടുമ്പോള്‍
ആയം പെരുത്തപഴിയാല്‍ കരള്‍ വിണ്ട ബാലന്‍
തായയ്ക്കടുത്തുടനണഞ്ഞിതു,കര്‍മ്മ ബന്ധം--
മായാന്‍ ഭവച്ചരണമോര്‍പ്പതിനമ്മയോതി.

ശ്ലോകം 2448 : തുമ്പിക്കരത്തിനിഹ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

തുമ്പിക്കരത്തിനിഹ തോലിനു കട്ടി കൊണ്ടും
രംഭാദ്രുമത്തിനൊഴിയാത്ത തണുപ്പിനാലും
ആകാരമൊത്തളവിലും ലഭിയാതെ പോയീ
തന്വംഗി തന്റെ തുടകള്‍ക്കുപമാനഭാവം.

കവി : ഇ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം പരിഭാഷ

ശ്ലോകം 2449 : അന്തിപ്പൂന്തിങ്കളുന്തി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടിതിരുകിച്ചൂടിയാടും ഫണത്തിന്‍--
ചന്തം ചിന്തും നിലാവിന്നൊളിവെളിയില്‍ വിയദ്‌ഗംഗ പൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍നിര ചൊരിയിച്ചന്തകാരാനകറ്റി--
ച്ചിന്താസന്താനമേ, നിന്തിരുവടിയടിയന്‍ സങ്കടം പോക്കിടേണം

കവി : ശ്രീനാരായണഗുരു , കൃതി : സുബ്രഹ്മണ്യകീര്‍ത്തനം

ശ്ലോകം 2450 : ചെറുശ്ശേരിയായാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഭുജംഗപ്രയാതം

ചെറുശ്ശേരിയായാല്‍ ചെറുശ്ശേരിയാട്ടെ,
എഴുത്തച്ഛനായാലെഴുത്തച്ഛനാട്ടെ,
എനിയ്ക്കേവരും പഥ്യ, മീ നാട്ടുമണ്ണിന്‍
മണംചേര്‍ന്നതാകട്ടെ, യെന്‍ കാവ്യശില്‍പം!

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2451 : എന്നോമലേ മനുജജീവിതം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

എന്നോമലേ മനുജജീവിതമൊന്നുമാത്ര--
മെന്നോ മറിഞ്ഞു തകരുന്നൊരു പാനപാത്രം
മിന്നല്‍ക്കൊടിയ്ക്കു സമമായ്‌ നിമിഷങ്ങള്‍കൊണ്ടു
മന്നില്‍സ്സ്വകീയസുഖനാകതലം രചിയ്ക്കാം.

കവി : ഡോ. വി. എസ്‌. വാരിയര്‍, കൃതി : സ്വയം കൃതാനര്‍ഥം

ശ്ലോകം 2452 : മുഗ്ദ്ധാനുരാഗമൊഴുകുന്നൊരു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

മുഗ്ദ്ധാനുരാഗമൊഴുകുന്നൊരു ഗാനമായി
മോഹിപ്പതാമഴകെഴുന്നലപോലെയായി
അന്‍പോലുമീശനറിവിന്‍കടല്‍ താന്‍ കടഞ്ഞൂ
ചെമ്മേ പകര്‍ന്നു സുധ താവക മേധയിങ്കല്‍!

കവി : പ്രൊഫ. പി. എം.ജി. നമ്പീശന്‍, കൊല്‍ക്കത്ത, കൃതി : യൂസഫലികേച്ചേരിയ്ക്‌ക്‌ ആദരപൂര്‍വ്വം

ശ്ലോകം 2453 : ആമേഖലം സഞ്ചരതാം...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര

ആമേഖലം സഞ്ചരതാം ഘനാനാം
ഛായമധഃ സാനു ഗതാ നിഷേവ്യ
ഉദ്വേജിതാ വൃഷ്ടിഭിരാശ്രയന്തേ
ശൃംഗാണി യസ്യാതപവന്തി സിദ്ധാഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2454 : ഉല്ലംഘ്യ സിന്ധോസ്സലിലം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഉല്ലംഘ്യ സിന്ധോസ്സലിലം സലീലം
യഃ ശോകവഹ്നിം ജനകാത്മജായാഃ
ആദായ തേനൈവ ദദാഹ ലങ്കാം
നമാമി തം പ്രാഞ്ജലിരാഞ്ജനേയം

ശ്ലോകം 2455 : അരിമമകനുറങ്ങ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

അരിമമകനുറങ്ങ്‌--ഉറക്കമെന്നോ
ഹരി! ഹരി! ഞാനൊരു വാക്കുരച്ചുപോയി!
ദുരിതമെഴുമെനിക്കടുത്തതല്ല--
പ്പെരിയവര്‍തന്മൊഴി--നീ മയങ്ങു കുഞ്ഞേ!

കവി : ഉള്ളൂര്‍, കൃതി : എന്റെ സ്വപ്നം

ശ്ലോകം 2456 : ദാരങ്ങള്‍ തന്‍ പരമദീനത...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ദാരങ്ങള്‍ തന്‍ പരമദീനത കാണ്‍കയാല--
ദ്ധീരന്നഭൂത ചര ധൈര്യലയം പിണഞ്ഞു.
പാരം പതച്ചു കരള്‍, മേനി വിയര്‍ത്തു, നാസാ--
ദ്വാരം വിടര്‍ന്നു, മിഴിയില്‍ ചുടുനീരുയര്‍ന്നു.

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2457 : പാവനം ഭവ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

പാവനം ഭവഭയങ്കരാടവീ--
ദാവപാവകവിപാകമാസ്ഥലം
ദേവരാജനയനേര്‍ഷ്യ വായ്ക്കുമാ--
ബ്‌ഭൂവലാന്തകനു നല്‍കി സമ്മദം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2458 : ദളങ്ങലില്‍ തങ്ങിന...

ചൊല്ലിയതു്‌ : ബാലു
വൃത്തം : വംശസ്ഥം

ദളങ്ങളില്‍ തങ്ങിന വാരിധാരയാ--
ലലുക്കു തൂക്കീടിന മോടി പൂണ്ടതാം
വിടര്‍ന്ന തണ്ടാര്‍ക്കുട ചാര്‍ത്തിനാളവള്‍--
ക്കുയര്‍ന്ന തണ്ടാമൊരു ദണ്ഡൊടേ രമാ

കവി : ഇ. ആര്‍. രാജരാജവര്‍മ്മ, കൃതി : ഭാഷാകുമാരസംഭവം

ശ്ലോകം 2459 : വണ്ടാറണിക്കുഴലഴിഞ്ഞു...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

വണ്ടാറണിക്കുഴലഴിഞ്ഞു പുറത്തു ചിന്നി--
ക്കൊണ്ടാത്മവല്ലഭ വരും വരവന്നകാണ്ഡേ
കണ്ടാര്‍ന്നകല്ലറയിലെച്ചെറുതാം വെളിച്ചം
കൊണ്ടാ യുവാവലഘുനെഞ്ചിടി പൂണ്ടു കണ്ടു

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2460 : കരാരവിന്ദേന...

ചൊല്ലിയതു്‌ : അനീഷ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി

ശ്ലോകം 2461 : വന്ദേഥാസ്ത്വം ഭ്രമര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മന്ദാക്രാന്ത

വന്ദേഥാസ്ത്വം ഭ്രമര പുരതഃ കഞ്ചിദാശ്ചര്യബാലം
ഘോഷാദ്യോഷാമന ഇവ മുഹുര്‍ഗോരസം ചോരയന്തം
അസ്യ ബ്രൂമഃ കഥമിവ പയോലുബ്ദ്ധതാം യോ വിശുദ്ധാം
മുക്തിം ദത്വാ വിഷകടു പയഃ പീതവാന്‍ പൂതനായാഃ

കവി : വാസുദേവകവി, കൃതി : ഭൃംഗസന്ദേശം

ശ്ലോകം 2462 : ആദിത്യോജ്ജ്വലഭദ്രദീപ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആദിത്യോജ്ജ്വലഭദ്രദീപവഴിപാടെന്നും മുടങ്ങാതെ നിന്‍
പ്രീതിക്കാദിമസന്ധ്യ ചെയ്തു ചരണാംഭോജം പണിഞ്ഞംബികേ,
വാദിച്ചോണമനേകതാരകകളാല്‍ വെയ്ക്കുന്നു ചുറ്റും വിള--
ക്കാ ദിഗ്ഭിത്തി വരെയ്ക്കെഴുന്ന തിരുമുറ്റത്താകെ മൂവന്തിയും

കവി : ടി. എം. വി.

ശ്ലോകം 2463 : വീടാണെങ്കില്‍ വിളക്കു വേണം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീടാണെങ്കില്‍ വിളക്കു വേണ, മതുകത്തിക്കാന്‍ വധൂരത്ന, മുള്‍--
ക്കൂടാന്‍ നന്മ കലര്‍ന്ന തോഴ, രറിവെത്തിക്കാന്‍ മഹദ്‌ഗ്രന്ഥവും
ചൂടാന്‍ പൂവുകള്‍, മുഗ്ദ്ധഭാഷണമുതിര്‍ത്തുല്ലാസമെങ്ങും വിത--
ച്ചീടാന്‍ കൊച്ചുകിടാങ്ങളും; സുഖമിതിന്‍ മീതെന്തു കൈ വന്നിടാന്‍?

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി, കൃതി : മുക്തകങ്ങള്‍

ശ്ലോകം 2464 : ചെങ്കോലില്ല, കിരീടമില്ല,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചെങ്കോലില്ല, കിരീടമില്ല, കുടയി, ല്ലശ്വങ്ങളി, ല്ലാനയി,--
ല്ലങ്കപ്പോരിനു ഹുങ്കുമില്ല, സഭയി, ല്ലംഗത്വമില്ലൊന്നിലും;
ശങ്കിക്കേണ്ടുടവാളുമില്ല, തഴുകാന്‍ വെണ്‍ചാമരക്കാറ്റുമി,--
ല്ലെങ്കില്‍പ്പോലുമെനിക്കുമുണ്ടു തനതാം രാജ്യം മനോരാജ്യമായ്‌.

കവി : എസ്‌. രമേശന്‍ നായര്‍

ശ്ലോകം 2465 : ശ്രീരാമന്‍ തീര്‍ത്ഥയാത്രാ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ശ്രീരാമന്‍ തീര്‍ത്ഥയാത്രാവിധിയിലസുരനെക്കൊന്നു പുണ്യപ്രദേശാന്‍
ശ്രീകാശീ കാഞ്ചി കാവേരികള്‍ മധുരമഹേന്ദ്രാദി കന്യാകുമാരീ
ശ്രീരാമന്‍ സേതു ബന്ധിച്ചവിടമൊരു ധനുഷ്കോടിയെന്നിങ്ങനേ താ--
നോരോന്നേ സേവ ചെയ്തങ്ങമലമതി മുദാ വന്നതും കൈതൊഴുന്നേന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2466 : ശീതേऽധികോഷ്ണ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ശീതേऽധികോഷ്ണ, മതിശീതളമുഷ്ണകാലേ,
സംസ്പൃഷ്ടുരുത്‌പുളകദം, ബഹുതാപഹാരീ,
അംഭോജകോശസുഭഗം, കളഹംസഗത്യാ,
കിഞ്ചിച്ചല്ലജ്ജലമഹോ, തരുണീകുചാഭം!

ശ്ലോകം 2467 : അമ്മയ്ക്കു വേണോ പുതുമോടി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

അമ്മയ്ക്കു വേണോ പുതുമോടി, ഭാവം?
ഇമ്മാതിരിപ്പട്ടൊരു പാഴ്‌പ്പഴഞ്ചന്‍
നെയ്യേണ്ട, കൊയ്യേണ്ട,പണം കൊടുത്താ--
ലയ്യാ! വരുത്താമയലത്തുനിന്നും.

കവി : ജ്യോതി

ശ്ലോകം 2468 : നാമം ചൊല്ലിടുവാന്‍,...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാമം ചൊല്ലിടുവാന്‍, പരാപരപദം ധ്യാനിക്കുവാന്‍, കന്മഷ--
സ്തോമം ദൂരെയകറ്റുവാന്‍, പടരുമീയാപത്തൊഴിച്ചീടുവാന്‍
വേണം കൌതുകമെങ്കിലെന്തിനു വൃഥാ മൈക്കും ഘടിപ്പിച്ചതിന്‍
ധ്വാനം കൊണ്ടു ദിഗന്തരങ്ങളെ ഞെരുക്കീടുന്ന കോലാഹലം?

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി, കൃതി : നാമം ജപവും മൈക്കും

ശ്ലോകം 2469 : വനേചരാണാം...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഉപേന്ദ്രവജ്ര

വനേചരാണാം വനിതാസഖാനാം
ദരീഗൃഹോത്സംഗനിഷക്തഭാസഃ
ഭവന്തി യത്രൌഷധയോ രജന്യാ--
മതെയിലപൂരാഃ സുരതപ്രദീപഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2470 : ഭാവിയിരുളെന്നു കരുതുന്നവരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദുവദന

ഭാവിയിരുളെന്നു കരുതുന്നവരു പാരം
ജോലി ലഭിയാത്തയുവലോകമതസംഖ്യം;
ഭാവിവരനാരു, പണമെങ്ങു, തൊഴിലെങ്ങി--
ബ്‌ഭാവനയിലാഴുമബലാജന കദംബം.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2471 : ഭിക്ഷോ, മാംസനിഷേവണം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ഭിക്ഷോ, മാംസനിഷേവണം കിമുചിതം?", "കിം തേന മദ്യം വിനാ?";
"മദ്യംചാപി തവപ്രിയം?", "പ്രിയമഹോ വാരാംഗനാഭിസ്സമം.";
"വാരസ്ത്രീ രതയേ കുതസ്തവധനം?", "ദ്യൂതേന ചൌര്യേണ വാ.";
"ചൌര്യദ്യൂതപരിശ്രമോസ്തി ഭവതഃ?", "ഭ്രഷ്ടസ്യ കാന്യാ ഗതി?"

കവി : കാളിദാസന്‍

ശ്ലോകം 2472 : വാവില്‍ ജൈവാതൃകനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

വാവില്‍ ജൈവാതൃകനു വഴി കാണിക്കുവാന്‍ കൈവിളക്കോ
രാവില്‍പ്പൊട്ടച്ചിറകൊടു പറക്കുന്ന മിന്നാമിനുങ്ങോ
ഭാവിക്കുമ്പോള്‍പ്പരിചൊടയി! നിന്‍ പാത ചൊല്ലിത്തരാം ഞാന്‍
ഹേ വിദ്വന്‍! നീ കൃപയൊടു പൊറുത്തീടുകെന്‍ ചാപലത്തെ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2473 : ഭുവനത്രയശില്‍പി...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തമാലിക

ഭുവനത്രയശില്‍പി ചിത്രരത്ന--
പ്രവരശ്രേണി പതിച്ചതിന്‍പ്രകാശം
തവ മെയ്യിലിതാ, പതിന്മടങ്ങായ്‌
നവസൂര്യക്കതിരേറ്റു മിന്നിടുന്നു

കവി : വള്ളത്തോള്‍, കൃതി : ഒരരിപ്പിറാവ്‌

ശ്ലോകം 2474 : തടയുവതിലൊരര്‍ത്ഥം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

തടയുവതിലൊരര്‍ത്ഥമി,ല്ലൊഴുക്കാ--
ക്കടയൊടെടുത്തു മറിച്ചുകൊണ്ടുപോകും;
വിടപികഥയിതാണു, പിന്നെ വാഴ--
ത്തടയുടെയോ?--വിജയിപ്പു, ഹാ, വിധേ, നീ!

കവി : ചങ്ങമ്പുഴ, കൃതി : സൌഹൃദമുദ്ര (സ്പന്ദിക്കുന്ന അസ്ഥിമാടം)

ശ്ലോകം 2475 : വന്ദാരുലോകവര...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മത്തേഭം

വന്ദാരുലോകവരസന്ദായിനീ വിമലകുണ്ടാവദാതരദനാ
വൃന്ദാരവൃന്ദമണിവൃന്ദാരവിന്ദമകരന്ദാഭിഷക്ത ചരണാ
മന്ദാനിലാകലിത മന്ദാരദാമഭിരമന്ദാഭിരാമ മകുടാ
മന്ദാകിനീ ജാവന ഭിന്ദാനവാചമരവിന്ദാസനാദിശതുമേ

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2476 : മുല്ലായുധത്തഴ കണക്കു...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

മുല്ലായുധത്തഴ കണക്കു തഴച്ച കൂന്ത--
ലെല്ലാമഴിഞ്ഞഴകിലീ മണിവേദി തന്മേല്‍
മല്ലാക്ഷി തന്‍ പിറകിലായ്‌ ചിതറിക്കിടപ്പൂ
നല്ലാശ്ശരന്നഭസി കാര്‍മുകില്‍ മാല പോലേ.

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2477 : മഹാകര്‍മ്മവിജ്ഞാനമൂട്ടി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഭുജംഗപ്രയാതം

മഹാകര്‍മ്മവിജ്ഞാനമൂട്ടി ക്രമത്താല്‍
മനഃപോഷണം ചെയ്ത വിദ്യാലയങ്ങള്‍,
അഹോ നിത്യരമ്യങ്ങ, ളെന്നാലെതിര്‍പ്പൂ
ഗൃഹാകര്‍ഷണം "നീ മറക്കൂ, മറക്കൂ"

കവി : ബാലാമണിയമ്മ, കൃതി : മറക്കൂ മറക്കൂ

ശ്ലോകം 2478 : അനാദ്യന്തമാദ്യം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഭുജംഗപ്രയാതം

അനാദ്യന്തമാദ്യം പരം തത്വമര്‍ത്ഥം
ചിദാകാരമേകം തുരീയം ത്വമേയം
ഹരിബ്രഹ്മമൃഗ്യം പരബ്രഹ്മരൂപം
മനോവാഗതീതം മഹാശൈവമീഡേ

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 2479 : ഹരം സര്‍പ്പഹാരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

ഹരം സര്‍പ്പഹാരം ചിതാഭൂവികാരം
ഭവം വേദസാരം സദാ നിര്‍വികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശര്‍വ്വമീശാനമീഡേ.

കവി : ശങ്കരാചാര്യര്‍, കൃതി : ശിവാഷ്ടകം

ശ്ലോകം 2480 : ശ്ലോകങ്ങളിന്നു കുറയുന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ശ്ലോകങ്ങളിന്നു കുറയുന്നു ബഡായി കാട്ടാ--
നാകാത്ത രംഗമിതു, ശില്‍പഗുണപ്രധാനം;
ഏകാഗ്രതയ്ക്കുടവു തട്ടുകവയ്യ, വാക്കി--
ലൂറും രസം, പദസുഖം കുറയാതെ വേണം.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : ശ്ലോകദാരിദ്ര്യം (കുട്ടിശ്ലോകങ്ങള്‍)

ശ്ലോകം 2481 : എടുത്തിട്ടൂക്കേറും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശിഖരിണി

എടുത്തിട്ടൂക്കേറും കരമിരുപതാല്‍ തന്‍ നിലയനം
കിളര്‍ത്തിപ്പന്താടും ദശവദനനില്‍ പ്രീതി പെരുകി
കരുത്തേറും വാളും വരവുമരുളിപ്പോന്നു ചുടല--
ക്കളത്തെപ്പുക്കോരാപ്പുരരിപു തരേണം രിപുജയം.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 2482 : കുതിരകളെയൊരിക്കല്‍ത്തന്നെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

കുതിരകളെയൊരിക്കല്‍ത്തന്നെ ചേര്‍ത്താന്‍ രഥത്തില്‍
കതിരവന്‍; അനിലന്നോ യാത്ര താന്‍ സര്‍വ്വകാലം,
പൃഥിവിയെയൊഴിവില്ലാതേറ്റി വാഴുന്നു ശേഷന്‍;
പതിവു നികുതി വാങ്ങുന്നോര്‍ക്കുമോര്‍ത്താലിതല്ലോ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയാള ശാകുന്തളം

ശ്ലോകം 2483 : പ്രശീതമാം പല്വലനീരില്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രശീതമാം പല്വലനീരില്‍ നീണ്ട
കൊക്കൊന്നു മുക്കാനരുതായ്കമൂലം
പ്രാതല്‍ക്കു മീന്‍ കുഞ്ഞിനെ നേടിടാഞ്ഞി--
ച്ചിത്രാംഗമാം പൊന്മയുഴന്നിടുന്നൂ

കവി : വള്ളത്തോള്‍, കൃതി : ഉള്‍നാട്ടിലെ ഒരു മഞ്ഞുകാലം

ശ്ലോകം 2484 : പാറക്കല്ലലിയുന്ന വേണു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാറക്കല്ലലിയുന്ന വേണുരവവും കേകിവ്രജം തുള്ളിടും
കാറൊക്കും കമനീയവിഗ്രഹവുമായെത്തുന്ന ഗോവിന്ദനെ
ഊറും കൂറൊടു നോക്കിനിന്നിടയിടെച്ചേലാഞ്ചലംകൊണ്ടു ത--
ന്നീറന്‍ കണ്ണു തുടച്ചിടുന്നൊരിടയപ്പെണ്‍കുട്ടിയെക്കൂപ്പിടാം.

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്‌, കൃതി : രാധ

ശ്ലോകം 2485 : ഉല്‍പലം പണിയും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്വാഗത

ഉല്‍പലം പണിയുമോറഴകോലും
പൊല്‍പദം ലവമിളക്കിടുവാനും
കെല്‍പകന്നു തളരും മിശിഹായോ--
ടല്‍പമെന്നിയെ കയര്‍ത്തു രിപുക്കള്‍.

കവി : കട്ടക്കയം ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 2486 : കപോല ഭിത്തിക്ഷത...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കപോല ഭിത്തിക്ഷത ശോണിതത്താല്‍
കാശ്മീരകം ചാര്‍ത്തിയ കുഞ്ജരാസ്യന്‍
അന്തിച്ചുകപ്പേന്തിയ ശാരദാഭ്രം
പോലേ വിളങ്ങി സ്ഫടികാവദാതന്‍.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2487 : അയി, സബല, മുരാരേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

അയി, സബല, മുരാരേ! പാണിജാനുപ്രചാരൈഃ
കിമപി ഭവനഭാഗാന്‍ ഭൂഷയന്തൌ ഭവന്തൌ
ചലിത ചരണകഞ്ജൌ മഞ്ജു മഞ്ജീരശിഞ്ജാ--
ശ്രവണകുതുകഭാജൌ ചേരതുശ്ചാരുവേഗാത്‌

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം ദശകം 45)

ശ്ലോകം 2488 : ചെറുതു വികലബുദ്ധി...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : അപര

ചെറുതു വികലബുദ്ധിപോലവന്‍
തിരിയുവതന്നു സഖാക്കള്‍ കണ്ടുപോല്‍
ഒരു കഥയുമതിന്നുശേഷമി--
ങ്ങറിവതുമില്ലൊരു തുമ്പുമില്ല പോല്‍

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 2489 : ഓടിച്ചാടിത്തൊഴുത്തില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഓടിച്ചാടിത്തൊഴുത്തില്‍ ധൃതഗതിയിലണഞ്ഞാര്‍ത്തിയോടൊട്ടകിട്ടില്‍--
ച്ചാടിത്തുള്ളിക്കളിക്കുന്നൊരു ചെറിയ പശുക്കുട്ടിയെക്കൈത്തലത്താല്‍
മാടിപ്പിന്നോക്കമാക്കിപ്പശുവിനുടെ നറും പാലു പാരം ചെലുത്താ--
നോടിക്കുമ്പിട്ടകിട്ടില്‍ തലയിടുമിടയക്കുട്ടിയെക്കൈതൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 2490 : മന്ദാക്രാന്തേ, വിരഹവിധുരന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

മന്ദാക്രാന്തേ, വിരഹവിധുരന്‍ പൂര്‍വ്വസന്ദേശകാരന്‍
നിന്നോടേറെ പ്രണയമകമേ ചേരുവോനായ്‌ ഭവിച്ചു;
നന്നാരംഭം! വരകവി മഹാകാളിദാസന്റെ മേഘം
നിന്നെത്തേടീ, സകലരുമതേ മാര്‍ഗ്ഗമേ പിന്തുടര്‍ന്നൂ!

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : മന്ദാക്രാന്ത (കുട്ടിശ്ലോകങ്ങള്‍)

ശ്ലോകം 2491 : നാടാകെത്തന്നെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

നാടാകെത്തന്നെ, നാനാവിധമിഹ നരകപ്പേപ്പിശാചുല്ലസിയ്ക്കും
കാടായിത്തീര്‍ന്നു, കോടാലികളഹഹ വനം കൊള്ളചെയ്യുന്നു, കൊള്ളാം!
ഓടാനെങ്ങോട്ടു നാമൊക്കെയുമഭയതമം ധാമമയ്യപ്പനാമം
പാടാം, പാടൊക്കെ മാറാനൊരു വഴിയതുതാനെന്നുമെന്‍ നാട്ടുകാരേ

കവി : ചെങ്ങമനാട്‌ ദാമോദരന്‍ നമ്പ്യാര്‍, കൃതി : സ്വാമിയേ ശരണം

ശ്ലോകം 2492 : ഒളിക്കലും കാണലുമായി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഒളിക്കലും കാണലുമായി നിത്യം
കളിച്ചിടും രണ്ടു കുമാരരെപ്പോല്‍
ചുറ്റിദ്രുതം രാപ്പകല്‍ പോക്കിടുന്നു--
ണ്ടിവന്റെ സാനുക്കളിലിന്ദുസൂര്യര്‍

കവി : സേതു തമ്പുരാട്ടി, കൃതി : ഭാഷാ കൃഷ്ണവിലാസം

ശ്ലോകം 2493 : ചിത്തം നന്മനിറഞ്ഞതാകണം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചിത്തം നന്മനിറഞ്ഞതാകണ, മുണര്‍വ്വുണ്ടാകണം, ജീവിതം
ശുദ്ധം സാത്വികമാത്മബോധപരമായ്‌ തീര്‍ന്നീടുമാറാകണം,
യത്നം താവക കീര്‍ത്തനങ്ങളിലൊതുങ്ങീടാന്‍ കഴിഞ്ഞീടണം,
നിത്യം വാതപുരാധിനായക! ഭവത്സാമീപ്യമുണ്ടാകണം.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 2494 : യദുകുലഹരമാകും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മാലിനി

യദുകുലഹരമാകും കൃഷ്ണലീലാവിലാസം
മൃദുതരകരമേന്തും വേണുനാദം പ്രസിദ്ധം
അഗതികള്‍ ദിനരാത്രം കേണു നാമം ജപിയ്ക്കും
യുഗയുഗമവതാരം ചെയ്തിടും ഭിന്നരൂപം

കവി : ശര്‍മ്മന്‍ അക്കരച്ചിറ്റൂര്‍, കൃതി : കൊച്ചുഗുരുവായൂര്‍ സ്തോത്രം.

ശ്ലോകം 2495 : അവനിപതി ശലോമോന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അവനിപതി ശലോമോന്‍ പണ്ടു തീര്‍പ്പിച്ചതാകും
ഭുവനവിദിതമീശസ്ഥാനമീക്ഷിച്ച വൃദ്ധര്‍
യുവജനനിര തേടും വിസ്മയം കണ്ടനേരം
വിവശത ഹൃദയത്തില്‍ പൂണ്ടു കണ്ണീര്‍ ചൊരിഞ്ഞു.

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 2496 : യഃ പൂരയന്‍...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

യഃ പൂരയന്‍ കീചകരന്ധ്രഭാഗാന്‍
ദരീമുഖോത്ഥേന സമീരണേന
ഉദ്ഗാസ്യതാമിച്ഛതി കിന്നരാണാം
താനപ്രദായിത്വമുവോപഗന്തും.

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2497 : ഉണര്‍ന്നാരിരിയ്ക്കുന്നു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ഉണര്‍ന്നാരിരിയ്ക്കുന്നു നക്ഷത്രലക്ഷം
തിളങ്ങിത്തുടിയ്ക്കും നിശാകാശഹൃത്തില്‍?
മമാത്മാവിനുള്ളില്‍ത്തിളച്ചാര്‍ത്തു തുള്ളി--
ത്തുളുമ്പും വ്യഥാസാഗരത്തിന്‍ ഹ്രദത്തില്‍?

കവി : എന്‍.കെ. ദേശം/ടാഗോര്‍, കൃതി : 'ആരാണ്‌?"/"സന്തരണം"

ശ്ലോകം 2498 : മുമ്പേ താന്‍ ഗുരുദക്ഷിണയ്ക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുമ്പേ താന്‍ ഗുരുദക്ഷിണയ്ക്കു ഗുരുവോടന്വേഷണം ചെയ്തപോ
തംഭോധൌ സഹസാ മരിച്ച മകനെക്കാണ്മാന്‍ കൊതിച്ചീടിനാന്‍,
ഗാംഭീര്യത്തൊടു പാഞ്ചജന്യനിനദം കേട്ടന്തകന്‍ സംഭ്രമി--
ച്ചമ്പോടേകിന ബാലനെഗ്ഗുരുവിനായ്‌ക്കാണിച്ച നീ പാഹി മാം.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2499 : ഗോപസ്ത്രീകള്‍ മറഞ്ഞുപോയ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗോപസ്ത്രീകള്‍ മറഞ്ഞുപോയ തിരുമെയ്‌ കണ്ടിട്ടു കൌതൂഹലാല്‍
മാറത്തും മുലമേലുമാസ്യകമലം തന്മേലുമാശ്ലേഷിതം
ശ്രീമല്‍ച്ചേവടി മൂവടിക്കു ഭുവനം വെന്നീടുമോജസ്സൊടെ
ചേതസ്സിങ്കലുദിപ്പതിന്നു സുകൃതം പോരാഞ്ഞിരന്നീടിനേന്‍!

ശ്ലോകം 2500 : ശ്യാമാപാംഗ, നിനക്കു പണ്ടു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്യാമാപാംഗ, നിനക്കു പണ്ടു കവിതാസമ്പന്നരിക്കോവിലില്‍
പ്രേമത്തോടെ കൊളുത്തി പദ്യനിരയാല്‍ വാടാത്ത ദീപാവലി
പാമോയില്‍ത്തിരിയാണു,കാന്തികുറവാ,ണീടില്ലയെന്നാകിലും
കേമത്തം കലരാത്ത ഞാനുമിവിടെച്ചെയ്തോട്ടെ ദീപാഞ്ജലി!

കവി: രാജേഷ്‌ ആര്‍. വര്‍മ്മ.